Connect with us

Breaking News

ബസ് അപകടത്തില്‍ പെട്ടാലും സീറ്റില്‍ തലയിടിച്ച് അപകടമുണ്ടാകില്ല; പുതിയ സീറ്റ് ഒരുക്കി വിദ്യാര്‍ഥി

Published

on

Share our post

ബസുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ യാത്രക്കാരുടെ പരിക്ക് കുറയ്ക്കാന്‍ ഉതകുന്ന സീറ്റ് രൂപകല്പനചെയ്ത് ഒരു വിദ്യാര്‍ഥി. കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്ട് ഡിസൈനിങ് വിഭാഗം വിദ്യാര്‍ഥിയായിരുന്ന ബി.കൃഷ്ണകുമാറാണ് സീറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

അപകടം ഉണ്ടാകുമ്പോള്‍ മുന്‍സീറ്റില്‍ പിടിപ്പിച്ചിരിക്കുന്ന കമ്പിയില്‍ പോയി മുഖം ഇടിച്ചാണ് കൂടുതല്‍പ്പേര്‍ക്കും പരിക്കുകളുണ്ടാകുന്നത്. സീറ്റിലേക്ക് സുഗമമായി കയറുന്നതിനും ഇറങ്ങുന്നതിനും കമ്പി തടസ്സവുമാണ്. അതിനാല്‍ ആ കമ്പി സീറ്റിന് മുകളിലായിട്ടാണ് പുതിയ രൂപകല്പനയില്‍. മുന്‍സീറ്റിലിരിക്കുന്ന യാത്രക്കാരന്റെ തലയിലൊന്നും മുട്ടാതെ സീറ്റിലേക്ക് കയറാനുമാകും. മുന്നില്‍ പിടിക്കാനുള്ള ഇടം സീറ്റിനുള്ളിലായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഓരോ സീറ്റിനും കണക്കാക്കി വി കട്ട് നല്‍കിയത് ഒരാള്‍ക്ക് അനുവദിക്കുന്ന ഇടത്തെപ്പറ്റിയുള്ള ധാരണനല്‍കുന്നു. നടുവിനും കഴുത്തിനും ആശ്വാസംനല്‍കുന്ന രീതിയിലാണ് ഉയരവും രൂപകല്പനയും. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമുണ്ട്.

പഠനത്തോടൊപ്പമുള്ള പ്രോജക്ടിന്റെ ഭാഗമായാണ് സീറ്റ് രൂപകല്പന തയ്യാറാക്കിയത്. ”കെ.എസ്.ആര്‍.ടി.സി. ബസില്‍ ധാരാളം യാത്രചെയ്യുന്നയാളാണ് ഞാന്‍. യാത്രക്കാരുമായും ജീവനക്കാരുമായും അപകടാനന്തര ചികിത്സ നടത്തുന്ന ആശുപത്രികളുമായുമെല്ലാം സംസാരിച്ച് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയശേഷമാണ് രൂപകല്പന തയ്യാറാക്കിയത്.”-കൃഷ്ണകുമാര്‍ പറഞ്ഞു.

സീറ്റിനു മുന്നിലെ കമ്പി യാത്രയ്ക്കിടയില്‍ അറിയാതെ ഒരു ടെന്‍ഷന്‍ ഉണ്ടാക്കുന്നുണ്ടെന്ന് യാത്രക്കാരോട് സംസാരിച്ചതില്‍നിന്നു മനസ്സിലായി. അതുകൊണ്ട് ദീര്‍ഘദൂര ബസുകളില്‍ ഇത്തരം സുരക്ഷനല്‍കുന്ന ഇരിപ്പിടങ്ങള്‍ യാത്രക്കാരുടെ മാനസികാവസ്ഥയ്ക്കും നല്ലതാണ്. ആശയം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് നല്‍കിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഫാക്കല്‍റ്റി ഉണ്ണിമോഹനാണ് മാര്‍ഗദര്‍ശി.


Share our post

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Breaking News

സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!