Connect with us

Breaking News

മികവിന്റെ നെറുകയിൽ തലശേരി എന്‍ജിനിയറിങ് കോളേജ്

Published

on

Share our post

കുണ്ടൂർമലയുടെ നെറുകയിൽ തലയെടുപ്പോടെ നിൽക്കുന്ന കലാലയമാണ്‌ തലശേരി എൻജിനിയറിങ് കോളേജ്. അക്കാദമിക്‌ രംഗത്ത്‌ മികവിന്റെ കേന്ദ്രം… 36,000 പുസ്‌തകങ്ങളുമായി ഡിജിറ്റൽ ലൈബ്രറി… നൂതന ആശയങ്ങൾ പങ്കിട്ട്‌ സ്‌റ്റാർട്ടപ്‌… വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും പ്രകൃതി സൗന്ദര്യ വികസനത്തിന്റെ സാധ്യതകളും പരിചയപ്പെടുത്തുന്ന ഗ്രീൻ ക്യാമ്പസ്… – ഈ കലാലയത്തിന്‌ വിശേഷണങ്ങൾ ഏറെയാണ്‌. ആ യശ്ശസിന്‌ മാറ്റുകൂട്ടുന്നു ഇവിടത്തെ അധ്യാപകരും വിദ്യാർഥികളും.

കുണ്ടൂർമലയുടെ തിലകം

തലശേരിയിൽ ഒരു പ്രൊഫഷണൽ കോളേജ് എന്ന ആശയത്തിന് രൂപവും ഭാവവും നൽകിയത്‌ പ്രമുഖ സഹകാരി ഇ നാരായണനാണ്‌. 2000ൽ കോളേജ് തുടങ്ങാൻ സർക്കാർ അനുമതിയായി. ക്യാമ്പസിനായുള്ള അന്വേഷണം ചെന്നെത്തിയത് തലശേരിയിൽനിന്ന്‌ ആറര കിലോമീറ്റർ ദൂരെയുള്ള കൂണ്ടൂർമലയിൽ.

ഇരുപത്തിയേഴര ഏക്കർ ഭൂമി വിലയ്‌ക്കെടുത്തു. തലശേരി ടൗണിലെ വിവിധ മുറികളിലും കെട്ടിടങ്ങളിലുമായിരുന്നു തുടക്കത്തിൽ പ്രവർത്തനം. 2003ൽ മലമുകളിലേക്ക് ചേക്കേറിയ കോളേജ് കോ–-ഓപ്പറേറ്റീവ്‌ അക്കാദമി ഓഫ്‌ പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ഏറ്റെടുത്തു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അഫിലിയറ്റ് ചെയ്ത 16 കോളേജുകളിൽ ഒന്നാണ്‌ തലശേരി കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌. വർക്ക് ഷോപ്പുകൾക്ക് പണിത ഷെഡുകളിലായിരുന്നു ഓഫീസും ക്ലാസുകളും ലബോറട്ടറികളും തുടക്കത്തിൽ പ്രവർത്തിച്ചത്. 2004ൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അനുബന്ധ അക്കാദമിക ബ്ലോക്കുകളും നിർമിച്ചു. കെട്ടിടങ്ങൾക്ക്‌ മുൻ മുഖ്യമന്ത്രി ഇ കെ നായനാരാണ്‌ കല്ലിട്ടത്‌. മുൻമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ എംഎൽഎ ഫണ്ട്‌ ഉപയോഗിച്ചായിരുന്നു ക്യാന്റീൻ നിർമാണം.

വികസനപാത തുറന്ന്‌

തുടക്കത്തിൽ പരിമിതമായ കോഴ്സുകൾ മാത്രമുണ്ടായിരുന്ന കോളേജിൽ സിവിൽ, എം.ടെക്, എം.ബി.എ എന്നിവയും ചുരുങ്ങിയ കാലംകൊണ്ട് ആരംഭിച്ചു. 2015 മുതലുള്ള പ്രവേശം കെടിയുവിന് കീഴിലായി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘ടെക്നിക്കൽ എഡ്യുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ്‌ പ്രോഗ്രാം (ടി ഇക്യുഐപി) പദ്ധതിയിൽ 10 കോടിയുടെ വികസന ഫണ്ട് അനുവദിച്ചു.

വെെവിധ്യമാർന്ന പദ്ധതികൾ

കോളേജിന്റെ പഠന ഗുണനിലവാരം മെച്ചപ്പെടുത്താൻ വൈവിധ്യമാർന്ന പദ്ധതികൾക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾക്ക് ഹോസ്റ്റൽ 2014ൽ ഭാഗികമായി പ്രവർത്തനമാരംഭിച്ചിരുന്നു. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങൾ എൻ.ബി.എ അക്രഡിറ്റഡാണ്. 36,000ൽപരം പുസ്തകങ്ങളുള്ള കോളേജ് ലൈബ്രറി മുഴുവനായും ഡിജിറ്റൽ സംവിധാനത്തിൽ. കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌, ഇലക്‌ട്രിക്കൽ ആൻഡ്‌ കമ്യൂണിക്കേഷൻ, ഐ.ടി, മെക്കാനിക്കൽ എൻജിനിയറിങ്‌ കോഴ്‌സുകളും കലാലയത്തിലുണ്ട്‌.

മുന്നോട്ട്‌

അക്കാദമിക്‌ കാര്യങ്ങളിൽ എന്നും മികവാർന്ന വിജയം നേടുന്ന കോളേജ് അച്ചടക്കത്തിന്റെ കാര്യത്തിലും മുൻനിരയിൽതന്നെ. കുന്നിൻ മുകളിലുള്ള കലാലയത്തിൽ എത്തിപ്പെടാനുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് മനസിലാക്കി മട്ടന്നൂർ, കണ്ണൂർ, കൂത്തുപറമ്പ്‌, തലശേരി എന്നിവിടങ്ങളിൽനിന്ന്‌ എട്ട് കോളേജ് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ഇ നാരായണന്റെ പേരിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കോളേജ് ഓഡിറ്റോറിയം എന്ന സ്വപ്ന പദ്ധതിയും അന്തിമഘട്ടത്തിലാണ്. സ്‌പീക്കർ എ. എൻ ഷംസീറിന്റെ എം.എൽ.എ ഫണ്ടിൽ 2.35 കോടി വിനിയോഗിച്ചാണ്‌ പ്രവൃത്തി നടക്കുന്നത്.

പ്രൊഫ. ഡോ. പി .രാജീവ്

(പ്രിൻസിപ്പൽ)

വിദ്യാർഥി 
സൗഹൃദ കലാലയം

അക്കാദമിക മികവിൽ കേപ്പ് കോളേജുകളിൽ മുൻനിരയിലാണ് കോളേജ്‌. ക്യാമ്പസിൽ വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വിവിധ ക്ലബ്ബുകളുണ്ട്. സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സർഗാത്മകതയുടെയും കാൽപ്പനികതയുടെയും വിളനിലംകൂടിയാണ് ക്യാമ്പസ്‌. വിദ്യാർഥി സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് യൂണിയൻ പ്രഥമ പരിഗണന നൽകുന്നു.

ടി .പി ശ്രേയസ്

(യൂണിയൻ ചെയർമാൻ)

ഉയർന്ന സാമൂഹ്യബോധം

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാണ്‌ ഈ കലാലയം. സമകാലിക- സാമൂഹ്യ വിഷയങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ഇതിലൂടെ പൊതു വിദ്യാർഥി ബോധം ഉണർത്താനും ചെറിയ കാലംകൊണ്ട്‌ കോളേജിന് സാധിച്ചു എന്നതും അഭിമാനകരം.

എൻ .ടി .കെ അനഘ്

(കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി)

മിടുക്കരാണ്‌, 
അകത്തും പുറത്തും

പഠനത്തോടൊപ്പം കലാകായിക രംഗത്തും മികവ്‌ പ്രകടിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് കോളേജ് യൂണിയനും അധ്യാപകരും ഏറ്റെടുത്ത് നടപ്പാക്കുന്നത്. യൂണിവേഴ്സിറ്റി എഫ് സോൺ വിഭാഗത്തിൽ വനിതാ കബഡി മത്സരത്തിൽ ഉയർന്ന വിജയവും ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും കോളേജ് നേടി. വിവിധ കായിക ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പ്രതിനിധീകരിച്ച കായികതാരങ്ങൾ കോളേജിലുണ്ടെന്നതും അഭിമാനാർഹമാണ്.

വി രാഹുൽ

(യൂണിവേഴ്സിറ്റി 
യൂണിയൻ ജോ. സെക്രട്ടറി)

നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്

ടെക്നോളജിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർഥികളെ പ്രാപ്തരാക്കുവാനും പുതിയ ആശയങ്ങൾ കൊണ്ടുവരാനും കോളേജിൽ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ പ്രവർത്തിക്കുന്നു. പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കാൻ ആവശ്യമായ സഹായത്തോടൊപ്പം അവയെ പേറ്റന്റിലേക്ക് നയിക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം. പുതുസംരംഭങ്ങൾ തുടങ്ങാൻ ഇൻക്യൂബേഷൻ സെന്ററുമുണ്ട്. നിലവിൽ ആറ് കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!