Connect with us

Breaking News

നടന്നത് 45 കോടിയുടെ തട്ടിപ്പെന്ന് അന്വേഷണസംഘം: അർബൻ നിധിയിൽ പരസ്പരം പഴിചാരി ഡയറക്ടർമാർ

Published

on

Share our post

കണ്ണൂർ:അർബൻ നിധി -എനി ടൈം മണി നിക്ഷേപതട്ടിപ്പുകേസിൽ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് ഡയറക്ടർമാർ.കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത എനി ടൈം മണി ഡയറക്ടർമാരായ ആന്റണി സണ്ണി, ഗഫൂർ, ഷൗക്കത്ത് അലി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ചിലവഴിച്ചത് സംബന്ധിച്ച് പരസ്പരം ആരോപണമുയർത്തിയത്.

സ്വകാര്യ ആവശ്യത്തിനായി അർബൻ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചതായി സമ്മതിച്ച ആന്റണി കൂടുതൽ പണം തട്ടിയെടുത്തത് ഷൗക്കത്ത് അലിയാണെന്ന് ആരോപിച്ചു. ബിനാമികളുടെ അക്കൗണ്ടിലേക്കാണ് ഷൗക്കത്ത് അലി പണം മാറ്റിയതെന്നും തന്നെ അർബൻ നിധിയിലേക്ക് ക്ഷണിച്ചത് ഷൗക്കത്ത് അലിയാണെന്നുമായിരുന്നു ആന്റണിയുടെ വാദം. എട്ടുകോടി രൂപ താൻ എടുത്തുവെന്ന് ആന്റണി സമ്മതിച്ചതായാണ് വിവരം.

നഷ്ടത്തിലായ ട്രാൻസ്‌പോർട് കമ്പനിയെ ലാഭത്തിലാക്കാൻ വേണ്ടി താത്കാലിക തിരിമറിയായിരുന്നു അതെന്നായിരുന്നു ആന്റണിയുടെ വാദം. മറ്റ് ഡയറക്റ്റർമാർ ഇതിന്റെ ഇരട്ടിയിലധികം തട്ടിയെടുത്തെന്നും ആന്റണി ആരോപിച്ചു. ആന്റണിയും ഷൗക്കത്ത് അലിയും ഇതിന് മുൻപും ബിസിനസുകൾ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.വരും ദിവസങ്ങളിൽ ഷൗക്കത്ത് അലിയുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ബാങ്ക് ഇടപാടുകളും സ്വത്ത് കൈമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.

അറസ്റ്റിലായവരുടെ പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. ചെന്നൈയിലും തൃശൂരിലും ആന്റണിക്ക് സ്വന്തമായി അറുപതോളം ലോറികൾ ഉണ്ട്. കടം വീട്ടാനായി അവ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്ന് ആന്റണി വെളിപ്പെടുത്തിയിരുന്നു.

അവയുടെ വിൽപന തടയാനുള്ള നീക്കങ്ങളും അന്വേഷണസംഘം സ്വീകരിക്കുന്നുണ്ട്.ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഗഫൂറിനെയും ഷൗക്കത്ത് അലിയേയും തിരികെ ജയിലിൽ അടച്ചു. കമ്പനിയുടെ എച്ച്.ആർ മാനേജരായിരുന്ന മട്ടന്നൂർ സ്വദേശി പി.വി.പ്രഭീഷ് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ പ്രകാരം 45 കോടിയുടെ തട്ടിപ്പാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെ 23 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!