Connect with us

Breaking News

നടന്നത് 45 കോടിയുടെ തട്ടിപ്പെന്ന് അന്വേഷണസംഘം: അർബൻ നിധിയിൽ പരസ്പരം പഴിചാരി ഡയറക്ടർമാർ

Published

on

Share our post

കണ്ണൂർ:അർബൻ നിധി -എനി ടൈം മണി നിക്ഷേപതട്ടിപ്പുകേസിൽ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് ഡയറക്ടർമാർ.കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത എനി ടൈം മണി ഡയറക്ടർമാരായ ആന്റണി സണ്ണി, ഗഫൂർ, ഷൗക്കത്ത് അലി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ചിലവഴിച്ചത് സംബന്ധിച്ച് പരസ്പരം ആരോപണമുയർത്തിയത്.

സ്വകാര്യ ആവശ്യത്തിനായി അർബൻ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചതായി സമ്മതിച്ച ആന്റണി കൂടുതൽ പണം തട്ടിയെടുത്തത് ഷൗക്കത്ത് അലിയാണെന്ന് ആരോപിച്ചു. ബിനാമികളുടെ അക്കൗണ്ടിലേക്കാണ് ഷൗക്കത്ത് അലി പണം മാറ്റിയതെന്നും തന്നെ അർബൻ നിധിയിലേക്ക് ക്ഷണിച്ചത് ഷൗക്കത്ത് അലിയാണെന്നുമായിരുന്നു ആന്റണിയുടെ വാദം. എട്ടുകോടി രൂപ താൻ എടുത്തുവെന്ന് ആന്റണി സമ്മതിച്ചതായാണ് വിവരം.

നഷ്ടത്തിലായ ട്രാൻസ്‌പോർട് കമ്പനിയെ ലാഭത്തിലാക്കാൻ വേണ്ടി താത്കാലിക തിരിമറിയായിരുന്നു അതെന്നായിരുന്നു ആന്റണിയുടെ വാദം. മറ്റ് ഡയറക്റ്റർമാർ ഇതിന്റെ ഇരട്ടിയിലധികം തട്ടിയെടുത്തെന്നും ആന്റണി ആരോപിച്ചു. ആന്റണിയും ഷൗക്കത്ത് അലിയും ഇതിന് മുൻപും ബിസിനസുകൾ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.വരും ദിവസങ്ങളിൽ ഷൗക്കത്ത് അലിയുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ബാങ്ക് ഇടപാടുകളും സ്വത്ത് കൈമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.

അറസ്റ്റിലായവരുടെ പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. ചെന്നൈയിലും തൃശൂരിലും ആന്റണിക്ക് സ്വന്തമായി അറുപതോളം ലോറികൾ ഉണ്ട്. കടം വീട്ടാനായി അവ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്ന് ആന്റണി വെളിപ്പെടുത്തിയിരുന്നു.

അവയുടെ വിൽപന തടയാനുള്ള നീക്കങ്ങളും അന്വേഷണസംഘം സ്വീകരിക്കുന്നുണ്ട്.ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഗഫൂറിനെയും ഷൗക്കത്ത് അലിയേയും തിരികെ ജയിലിൽ അടച്ചു. കമ്പനിയുടെ എച്ച്.ആർ മാനേജരായിരുന്ന മട്ടന്നൂർ സ്വദേശി പി.വി.പ്രഭീഷ് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ പ്രകാരം 45 കോടിയുടെ തട്ടിപ്പാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെ 23 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!