Connect with us

Breaking News

അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നിർദേശം

Published

on

Share our post

കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു.

റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമാക്കിയതായി കോർപറേഷൻ പ്രതിനിധി യോഗത്തിൽ അറിയിച്ചു. സെൻററിന്റെ നടത്തിപ്പ് കോർപറേഷന് കൈമാറിയതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

ഡയാലിസിസ് സെൻറർ തുറക്കുന്നതിനുള്ള നടപടികൾക്ക് ജില്ലാ കലക്ടർ നേതൃത്വം നൽകണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർദേശിച്ചു. ഫെബ്രുവരിയിൽ തന്നെ സെൻറർ തുറക്കാൻ കലക്ടർ കോർപറേഷന് നിർദേശം നൽകി.

നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന ആലക്കോട് ഗ്രാമപഞ്ചായത്തിലെ കപ്പണ കോളനിയിൽ ജൽജീവൻ പദ്ധതി നടപ്പിലാക്കും വരെ കുടിവെള്ളം നൽകാൻ, നിലവിലെ കുടിവെള്ള സ്രോതസ്സ് തദ്ദേശ സ്വയംഭരണ വകുപ്പും ഐടിഡിപിയും ചേർന്ന് സംയുക്ത പരിശോധന നടത്തി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ കലക്ടർ നിർദേശം നൽകി.

ആലക്കോടിനും സമീപ പഞ്ചായത്തുകൾക്കുമുള്ള കുടിവെള്ള പദ്ധതിയിൽ കപ്പണ കോളനി ഉൾപ്പെടുന്നതായും കോളനി ഉൾപ്പെടെയാണ് പഞ്ചായത്തിൽ സർവേ ചെയ്തതെന്നും ജലഅതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പദ്ധതി രൂപകൽപന നടന്നുവരികയാണ്.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഏറ്റെടുത്തുനടത്താൻ ട്രോമ കെയർ യൂനിറ്റ് മുന്നോട്ടുവന്നതായി പോലീസ് അറിയിച്ചു. കൗണ്ടർ ഫെബ്രുവരി ആദ്യവാരം ആരംഭിക്കാൻ കലക്ടർ നിർദേശിച്ചു.

കണ്ണൂർ ഗവ. ഐ.ടി.ഐയിലെ കെട്ടിട നിർമ്മാണ പ്രവൃത്തികൾ കരാറുകാരന്റെ നിരുത്തരവാദപരമായ നടപടികൾ മൂലം മുൻ നിശ്ചയിച്ച പ്രകാരം ജനുവരി 30നകം പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും മാർച്ച് 31നകം പൂർത്തീകരിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയതായും കെയ്‌സ് ജില്ലാ സ്‌കിൽ കോ ഓർഡിനേറ്റർ അറിയിച്ചു. കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അനുമതി ലഭിച്ചതായി അറിയിച്ചു.

ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ തേർമലയിലെ ചെങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അറിയിച്ചു. ജനുവരി 25ന് നടത്തിയ പരിശോധനയിൽ, ക്വാറി പ്രവർത്തനത്തിനായി അനുവദിച്ച ആഴം ഇതിനകം കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പ് നിർത്തിവെച്ച ക്വാറിയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാനുണ്ടായ സാഹചര്യം വിശദമാക്കാൻ സജീവ് ജോസഫ് എംഎൽഎ കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ശബരിമല സീസൺ കഴിഞ്ഞ് കെ എസ് ആർ ടി സി ബസുകൾ തിരികെ ഡിപ്പോയിൽ എത്തിയതിനെ തുടർന്ന് കണ്ണൂർ ഡിപ്പോയിൽനിന്നുള്ള തൃശൂർ, കോഴിക്കോട്, മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസുകൾ പുനരാരംഭിച്ചതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. 140 കിലോ മീറ്ററിന് മുകളിൽ ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്ത് ഉടൻ സർവീസ് നടത്താൻ എംഡി നിർദേശിച്ച സാഹചര്യത്തിൽ നിലവിൽ ഓർഡിനറി സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുന്ന അവസ്ഥയല്ലെന്നും പിന്നീട് പരിഗണിക്കുമെന്നും അറിയിച്ചു.

ദേശീയപാതയിൽ നടാൽ-ഊർപ്പഴശ്ശിക്കാവ് റോഡിൽ അണ്ടർപാസിന്റെ ആവശ്യകത പരിശോധിക്കണമെന്ന മുൻയോഗ നിർദേശത്തിൻമേൽ, കൺസഷനറി ഉടമ്പടിയിൽ അത്തരമൊരു അണ്ടർപാസ് ഇല്ലെന്നും പ്രദേശത്ത് രണ്ട് ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി) ഉണ്ടന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

രണ്ട് കിലോ മീറ്ററിൽ കുറഞ്ഞ പരിധിയിൽ ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി)/വെഹിക്കുലാർ അണ്ടർ പാസ് (വിയുപി)/ഓവർ പാസ് എന്നിവ ആവശ്യമില്ലെന്നും അറിയിച്ചു. മുഴപ്പിലങ്ങാട് ഭാഗത്ത് ഡെൻസ് ബിറ്റുമിൻ മെക്കാഡം (ഡി ബി എം) പൂർത്തീകരിച്ചിട്ടുണ്ട്.

പ്രദേശത്ത് അണ്ടർ പാസ് നിർമ്മിക്കുന്നത് റോഡ് നിർമ്മാണം വൈകാനും ചെലവ് വർധിക്കാനും ഇടയാക്കുമെന്നും നിലവിലെ സാഹചര്യത്തിൽ അടുത്തുള്ള അണ്ടർ പാസിലേക്ക് ചേരാനുള്ള സർവീസ് റോഡ് ഇരുവശത്തും ഉണ്ടെന്നും ഈ സാഹചര്യത്തിൽ പ്രദേശത്ത് അണ്ടർ പാസ് നീതീകരിക്കാവുന്നതല്ലെന്നും ദേശീയപാത അതോറിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്വകാര്യവ്യക്തി തോട് കൈയേറി മതിൽകെട്ടിയത് പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കുമെന്ന് എഡിഎം അറിയിച്ചു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്.

എംഎൽഎ ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവൃത്തികൾ എന്നിവയുടെ അവലോകനത്തിനായി ജനുവരി 30ന് കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡല തലയോഗം അതത് ബ്ലോക്കുകളിൽ ചേരുമെന്ന് എഡിസി ജനറൽ അറിയിച്ചു. കൂത്തുപറമ്പിൽ യോഗം ചേർന്നു. മറ്റ് മണ്ഡലങ്ങളിൽ ഫെബ്രുവരി 10ന് ശേഷം യോഗം ചേരും.

കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നാമനിർദേശം ചെയ്യപ്പെട്ട ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശനെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ യോഗത്തിൽ അനുമോദിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. കെ പി മോഹനൻ എംഎൽഎയുടെയും സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധികൾ, സബ് കല്ക്ടർ സന്ദീപ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!