Connect with us

Breaking News

അര്‍ബന്‍ നിധി തട്ടിപ്പ്: ആന്റണിക്ക് 60 ലോറികള്‍, നോട്ടീസ് നല്‍കി പോലീസ്; പരസ്പരം പഴിചാരി പ്രതികള്‍

Published

on

Share our post

കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ രണ്ടാംപ്രതി തൃശ്ശൂര്‍ വടക്കേക്കാട് നായരങ്ങാടി വെള്ളറ വീട്ടില്‍ ആന്റണി സണ്ണി (40) അറസ്റ്റിലായതോടെ തട്ടിപ്പിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയില്‍ പോലീസ്. ആന്റണിയുടെ പേരില്‍ 60 ലോറികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഇതില്‍ 22 ലോറികള്‍ കട്ടപ്പുറത്താണ്. ലോറികള്‍ വില്പന നടത്താനോ കൈമാറ്റംചെയ്യാനോ പാടില്ലെന്ന് കാണിച്ച് പോലീസ് നോട്ടീസ് നല്‍കി. തൃശ്ശൂരിലെ വാഹന ഷോറൂമുകള്‍ക്കും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അര്‍ബന്‍ നിധിയുടെ സമാന്തരസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടര്‍ കൂടിയായ ആന്റണിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആന്റണിയുടെ ഉടമസ്ഥതയിലുള്ള ലോറികള്‍ സംസ്ഥാനത്തിന് പുറത്തും സര്‍വീസ് നടത്തുന്നുണ്ട്. കേസിലെ മൂന്നാംപ്രതി മലപ്പുറം ചങ്ങരംകുളം ഷൗക്കത്തലി അടയ്ക്ക കൊണ്ടുപോകാനുപയോഗിച്ചത് ഈ ലോറികളാണോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കമ്പനി ഡയറക്ടര്‍മാരായ ഷൗക്കത്തലി, ആന്റണി, തൃശ്ശൂര്‍ വരവൂരിലെ കെ.എം.ഗഫൂര്‍ എന്നിവരും അസി. ജനറല്‍ മാനേജര്‍ സി.വി.ജീനയും മൂന്നുവര്‍ഷത്തിനിടെ നടത്തിയ ബാങ്ക്, ഭൂമി, വാഹന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചു.

നാലുപേരുടെയും ആസ്തിയില്‍ വന്‍ വര്‍ധനയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 20 ദിവസത്തോളം കര്‍ണാടകയില്‍ ഒളിവില്‍ക്കഴിഞ്ഞ ആന്റണി വെള്ളിയാഴ്ച വൈകിട്ടാണ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്തദിവസം പോലീസ് അപേക്ഷ നല്‍കും.

പരസ്പരം പഴിചാരി പ്രതികള്‍

ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ഗഫൂര്‍, ആന്റണി, ഷൗക്കത്തലി എന്നിവരെ ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും പലതവണ പോലീസ് ചോദ്യം ചെയ്തു. ഷൗക്കത്തലിയും ആന്റണിയും കൂടുതല്‍ സമയവും പരസ്പരം പഴിചാരി സംസാരിക്കുകയായിരുന്നു.

ഷൗക്കത്തലിയാണ് മുഖ്യ സൂത്രധാരനെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. നിക്ഷേപകരുടെ പണം ബിനാമി അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സംശയിക്കുന്നു.

കൈയില്‍ കുറച്ച് പണം മാത്രമേയുള്ളൂവെന്നും ബാക്കിയൊക്കെ ഷൗക്കത്തലിയുടെ പക്കലാണെന്നും സാമ്പത്തിക കാര്യങ്ങള്‍ കൂടുതലായി ഷൗക്കത്തലിയാണ് കൈകാര്യംചെയ്തതെന്നും ആന്റണി പോലീസിന് മൊഴി നല്‍കി.കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് ഗഫൂറിനെയും ഷൗക്കത്തലിയെയും ജയിലിലേക്കയച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!