Connect with us

Breaking News

ഉദ്യാന നഗരിയിൽ വിശിഷ്ടാതിഥി ടെറേറിയം

Published

on

Share our post

കണ്ണൂർ: കണ്ണൂർ പുഷ്‌പോത്സവം ഉദ്യാന നഗരിയിൽ ടെറേറിയമാണ്‌ വിശിഷ്ടാതിഥി. പുഷ്‌പോത്സവത്തിന്റെ മുഖ്യ കവാടത്തിൽ ഇടംപിടിച്ചിട്ടുള്ള ടെറേറിയത്തെ കൗതുകത്തോടെ കാണാനും വളർച്ചാ വിശേഷങ്ങളറിയാനുമെത്തുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്‌.

ടെറേറിയത്തിന്റെ പ്രദർശനം കണ്ണൂരിൽ ആദ്യമാണെന്ന്‌ ഈ ചെടി ഒരുക്കുന്നതിന്‌ മേൽനോട്ടം വഹിച്ച കണ്ണൂർ അഗ്രി –- ഹോർട്ടികൾച്ചർ സൊസൈറ്റി രക്ഷാധികാരി യു കെ ബി നമ്പ്യാരും ജോയിന്റ്‌ സെക്രട്ടറി എം കെ മൃദുലും പറഞ്ഞു. ഇരുവരുമാണ്‌ ടെറേറിയം കൃഷി രീതികൾ മറ്റുള്ളവർക്ക്‌ വിശദീകരിക്കുന്നത്‌.

അടച്ചിട്ട സ്‌ഫടിക കുപ്പികളിൽ ചെടികൾ വളർത്തുന്ന രീതിയാണ്‌ ടെറേറിയം. വീടിന്റെ അകത്തളങ്ങളിലാണ്‌ ഇവ വളർത്തുന്നത്‌. സൂര്യ പ്രകാശം ഒട്ടും വേണ്ട. വൈദ്യുതി പ്രകാശത്തിൽ സ്‌ഫടിക കുപ്പികൾക്കകത്ത്‌ ഇവ നന്നായി വളരും. മൂന്നാഴ്‌ച കൂടുമ്പോൾ ചെറിയ ദ്വാരത്തിലൂടെ കുപ്പിക്കകത്ത്‌ വെളളം സ്‌പ്രേ ചെയ്‌താൽ മതി. കുപ്പിക്കകത്തുള്ള വെള്ളം ബാഷ്‌പീകരിച്ച്‌ മുഴുവൻ ഇലകളിലുമെത്തും.

ആവാസ വ്യവസ്ഥ പ്രകാരം ചെടികൾക്ക്‌ ആവശ്യമായ ചെറുപ്രാണികൾ കുപ്പിക്കകത്തുണ്ടാവും. അതിനാൽ കീടങ്ങളുണ്ടാകില്ല. വെള്ളം അധികം നനക്കാത്തതിനാൽ ദുർഗന്ധവുമുണ്ടാവില്ല. വീട്ടകങ്ങളെ ഏറ്റവും മനോഹരമാക്കുന്ന ഇൻഡോർ പ്ലാന്റുകളിൽ മുന്നിലാണ്‌ ടെറേറിയം. ചെലവ്‌ കുറഞ്ഞ രീതിയിൽ തയ്യാറാക്കാൻ കഴിയുന്നതിനാൽ ജനപ്രിയവും.

ഫേൺസ്‌, നീളമില്ലാത്ത പുല്ലുകൾ, അലൂമിനിയം പ്ലാന്റ്‌, പോൾക്കാഡോട്ട്‌, പ്രയർ, പോത്തോസ്‌, ക്രീപ്പിങ്‌, പൈക്കസ്‌ തുടങ്ങിയവയാണ്‌ ടെറേറിയം ചെടികൾ. ഇന്ത്യയിൽ പത്തിനം ടെറേറിയം ചെടികളുണ്ട്‌. ഒരു വർഷമെത്തുമ്പോൾ വളർച്ചയെത്തിയ ഭാഗങ്ങൾ മുറിച്ചുകളയാം.

കരിക്കട്ട, വെള്ളാരംകല്ലുകൾ, മണ്ണിര കമ്പോസ്‌റ്റ്‌, ചെറിയതോതിലുള്ള ജൈവവളം, മണൽ, മണ്ണ്‌ എന്നിവ തയ്യാറാക്കിയാണ്‌ തൈകൾ നടുക. അതിന്‌ ശേഷം ഭംഗിക്ക്‌ വേണ്ടി മുകളിൽ വെള്ളാരംകല്ലുകൾ പാകും. ലൈറ്റ്‌നിങ്‌ സംവിധാനം കൂടിയൊരുക്കിയാൽ വീട്ടകങ്ങളും ടെറേറിയം പകിട്ടിൽ മനോഹരമാകും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!