Breaking News
പശുക്കളിൽ ചർമമുഴ രോഗം പടരുന്നു; നടപടിയില്ലെന്ന് പരാതി

ചെറുപുഴ: മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം ദുരിതത്തിലായ ക്ഷീര കർഷകർക്ക് രോഗം പടർന്നു പിടിക്കാൻ തുടങ്ങിയത് ഇരുട്ടടിയായി മാറി.
മീന്തുള്ളിയിലെ കല്ലറക്കൽ ജേക്കബ്, വളയത്ത് പ്രസാദ്, പട്ടത്തുവയലിലെ ഗിരീഷ് പി.നായർ എന്നിവരുടെ പശുക്കൾക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കല്ലറക്കൽ ജേക്കബിന്റെ 17 മാസം വരുന്ന പശുക്കിടാവ് കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്നു ചാകുകയും ചെയ്തു. ഗിരീഷിന്റെ കറവപശു ഗുരുതരാവസ്ഥയിലുമാണ്.
എന്നിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു ക്ഷീരകർഷകർ പറയുന്നത്. പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണു ചെയ്യുന്നത്.വ്രണം രൂപപ്പെട്ടു കഴിഞ്ഞാൽ ഡെറ്റോൾ ഉപയോഗിച്ചു വൃത്തിയാക്കി ഹോമിയോ മരുന്ന് നൽകുകയാണു കർഷകർ ചെയ്യുന്നത്.
ഹോമിയോ മരുന്ന് നൽകിയാൽ രോഗം ഭേദമാകുന്നുണ്ടെന്നു ക്ഷീരകർഷകർ പറയുന്നു. മൃഗസംരക്ഷണവകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പുമൂലം പശുക്കളിൽ രോഗം പടരുന്നത് തടയാൻ സാധിക്കുന്നുണ്ട്. എന്നാൽ രോഗം പിടിപ്പെട്ടു കഴിഞ്ഞാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.
തൊഴുത്തിലെ ഒരു പശുവിനു രോഗം ബാധിച്ചാൽ മറ്റു പശുക്കളിലക്കും രോഗം പടരും. വായുവിലൂടെയാണു രോഗ ബാധയുണ്ടാകുന്നത്ഇക്കാര്യം ഒട്ടുമിക്ക ക്ഷീര കർഷകർക്ക് അറിയില്ല. കർഷകരെ ബോധവൽക്കരിക്കാനോ പ്രതിരോധ കുത്തിവയ്പ് നടത്താനോ അധികൃതർ തയാറാകാത്തതും രോഗം വ്യാപിക്കാൻ കാരണമാകുന്നു.
രോഗം പിടിപ്പെടുന്നതോടെ പശുക്കൾ തീറ്റ എടുക്കാതെയാകും. ഇതോടെ പാൽ ഉൽപാദനം കുറയും. കണ്ണും മൂക്കും ചുവന്നിരിക്കും. ദിവസങ്ങൾക്കുള്ളിൽ പശുക്കൾ തീരെ അവശയായി മാറും. ഇത് പലരുടെയും ജീവിത മാർഗമാണ് ഇല്ലാതാക്കുന്നത്. കുത്തിവയ്പിനുള്ള മരുന്ന് കർഷകർ തന്നെ പണം നൽകി വാങ്ങണം.
എന്നാൽ മാത്രമേ കുത്തിവയ്പ് നടത്താനാകൂ. ഇതിനു പുറമെ ഡോക്ടർ വരുന്ന വാഹനത്തിന്റെ വാടകയും കർഷകർ തന്നെ നൽകണമെന്നു ക്ഷീരകർഷകനായ ഗിരീഷ് പി.നായർ പറയുന്നു. മരുന്ന് സ്റ്റോക്കില്ലാത്തതിനാലാണു വില കൊടുത്തു വാങ്ങേണ്ടിവരുന്നത്. 2വർഷം മുൻപ് ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ്, കോക്കടവ്, തിരുമേനി ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിരുന്നു.
അന്നും ആദ്യം നിസ്സംഗതയാണു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.തുടർന്നു രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. തുടർന്നു പ്രദേശത്തെ മുഴുവൻ പശുക്കൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തിയാണു രോഗബാധ നിയന്ത്രിച്ചത്.
പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തണമെന്നും രോഗബാധ മൂലം സാമ്പത്തിക നഷ്ടം ഉണ്ടായ കർഷകർക്ക് ധനസഹായം അനുവദിക്കണമെന്നുമാണു ക്ഷീരകർഷരുടെ ആവശ്യം.
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്