Connect with us

Breaking News

പശുക്കളിൽ ചർമമുഴ രോഗം പടരുന്നു; നടപടിയില്ലെന്ന് പരാതി

Published

on

Share our post

ചെറുപുഴ: മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം ദുരിതത്തിലായ ക്ഷീര കർഷകർക്ക് രോഗം പടർന്നു പിടിക്കാൻ തുടങ്ങിയത് ഇരുട്ടടിയായി മാറി.

മീന്തുള്ളിയിലെ കല്ലറക്കൽ ജേക്കബ്, വളയത്ത് പ്രസാദ്, പട്ടത്തുവയലിലെ ഗിരീഷ് പി.നായർ എന്നിവരുടെ പശുക്കൾക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കല്ലറക്കൽ ജേക്കബിന്റെ 17 മാസം വരുന്ന പശുക്കിടാവ് കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്നു ചാകുകയും ചെയ്തു. ഗിരീഷിന്റെ കറവപശു ഗുരുതരാവസ്ഥയിലുമാണ്.

എന്നിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു ക്ഷീരകർഷകർ പറയുന്നത്. പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണു ചെയ്യുന്നത്.വ്രണം രൂപപ്പെട്ടു കഴിഞ്ഞാൽ ഡെറ്റോൾ ഉപയോഗിച്ചു വൃത്തിയാക്കി ഹോമിയോ മരുന്ന് നൽകുകയാണു കർഷകർ ചെയ്യുന്നത്.

ഹോമിയോ മരുന്ന് നൽകിയാൽ രോഗം ഭേദമാകുന്നുണ്ടെന്നു ക്ഷീരകർഷകർ പറയുന്നു. മൃഗസംരക്ഷണവകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പുമൂലം പശുക്കളിൽ രോഗം പടരുന്നത് തടയാൻ സാധിക്കുന്നുണ്ട്. എന്നാൽ രോഗം പിടിപ്പെട്ടു കഴിഞ്ഞാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.

തൊഴുത്തിലെ ഒരു പശുവിനു രോഗം ബാധിച്ചാൽ മറ്റു പശുക്കളിലക്കും രോഗം പടരും. വായുവിലൂടെയാണു രോഗ ബാധയുണ്ടാകുന്നത്ഇക്കാര്യം ഒട്ടുമിക്ക ക്ഷീര കർഷകർക്ക് അറിയില്ല. കർഷകരെ ബോധവൽക്കരിക്കാനോ പ്രതിരോധ കുത്തിവയ്പ് നടത്താനോ അധികൃതർ തയാറാകാത്തതും രോഗം വ്യാപിക്കാൻ കാരണമാകുന്നു.

രോഗം പിടിപ്പെടുന്നതോടെ പശുക്കൾ തീറ്റ എടുക്കാതെയാകും. ഇതോടെ പാൽ ഉൽപാദനം കുറയും. കണ്ണും മൂക്കും ചുവന്നിരിക്കും. ദിവസങ്ങൾക്കുള്ളിൽ പശുക്കൾ തീരെ അവശയായി മാറും. ഇത് പലരുടെയും ജീവിത മാർഗമാണ് ഇല്ലാതാക്കുന്നത്. കുത്തിവയ്പിനുള്ള മരുന്ന് കർഷകർ തന്നെ പണം നൽകി വാങ്ങണം.

എന്നാൽ മാത്രമേ കുത്തിവയ്പ് നടത്താനാകൂ. ഇതിനു പുറമെ ഡോക്ടർ വരുന്ന വാഹനത്തിന്റെ വാടകയും കർഷകർ തന്നെ നൽകണമെന്നു ക്ഷീരകർഷകനായ ഗിരീഷ് പി.നായർ പറയുന്നു. മരുന്ന് സ്റ്റോക്കില്ലാത്തതിനാലാണു വില കൊടുത്തു വാങ്ങേണ്ടിവരുന്നത്. 2വർഷം മുൻപ് ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ്, കോക്കടവ്, തിരുമേനി ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിരുന്നു.

അന്നും ആദ്യം നിസ്സംഗതയാണു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.തുടർന്നു രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. തുടർന്നു പ്രദേശത്തെ മുഴുവൻ പശുക്കൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തിയാണു രോഗബാധ നിയന്ത്രിച്ചത്.

പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തണമെന്നും രോഗബാധ മൂലം സാമ്പത്തിക നഷ്ടം ഉണ്ടായ കർഷകർക്ക് ധനസഹായം അനുവദിക്കണമെന്നുമാണു ക്ഷീരകർഷരുടെ ആവശ്യം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!