Connect with us

Breaking News

പശുക്കളിൽ ചർമമുഴ രോഗം പടരുന്നു; നടപടിയില്ലെന്ന് പരാതി

Published

on

Share our post

ചെറുപുഴ: മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം ദുരിതത്തിലായ ക്ഷീര കർഷകർക്ക് രോഗം പടർന്നു പിടിക്കാൻ തുടങ്ങിയത് ഇരുട്ടടിയായി മാറി.

മീന്തുള്ളിയിലെ കല്ലറക്കൽ ജേക്കബ്, വളയത്ത് പ്രസാദ്, പട്ടത്തുവയലിലെ ഗിരീഷ് പി.നായർ എന്നിവരുടെ പശുക്കൾക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കല്ലറക്കൽ ജേക്കബിന്റെ 17 മാസം വരുന്ന പശുക്കിടാവ് കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്നു ചാകുകയും ചെയ്തു. ഗിരീഷിന്റെ കറവപശു ഗുരുതരാവസ്ഥയിലുമാണ്.

എന്നിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു ക്ഷീരകർഷകർ പറയുന്നത്. പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണു ചെയ്യുന്നത്.വ്രണം രൂപപ്പെട്ടു കഴിഞ്ഞാൽ ഡെറ്റോൾ ഉപയോഗിച്ചു വൃത്തിയാക്കി ഹോമിയോ മരുന്ന് നൽകുകയാണു കർഷകർ ചെയ്യുന്നത്.

ഹോമിയോ മരുന്ന് നൽകിയാൽ രോഗം ഭേദമാകുന്നുണ്ടെന്നു ക്ഷീരകർഷകർ പറയുന്നു. മൃഗസംരക്ഷണവകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പുമൂലം പശുക്കളിൽ രോഗം പടരുന്നത് തടയാൻ സാധിക്കുന്നുണ്ട്. എന്നാൽ രോഗം പിടിപ്പെട്ടു കഴിഞ്ഞാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.

തൊഴുത്തിലെ ഒരു പശുവിനു രോഗം ബാധിച്ചാൽ മറ്റു പശുക്കളിലക്കും രോഗം പടരും. വായുവിലൂടെയാണു രോഗ ബാധയുണ്ടാകുന്നത്ഇക്കാര്യം ഒട്ടുമിക്ക ക്ഷീര കർഷകർക്ക് അറിയില്ല. കർഷകരെ ബോധവൽക്കരിക്കാനോ പ്രതിരോധ കുത്തിവയ്പ് നടത്താനോ അധികൃതർ തയാറാകാത്തതും രോഗം വ്യാപിക്കാൻ കാരണമാകുന്നു.

രോഗം പിടിപ്പെടുന്നതോടെ പശുക്കൾ തീറ്റ എടുക്കാതെയാകും. ഇതോടെ പാൽ ഉൽപാദനം കുറയും. കണ്ണും മൂക്കും ചുവന്നിരിക്കും. ദിവസങ്ങൾക്കുള്ളിൽ പശുക്കൾ തീരെ അവശയായി മാറും. ഇത് പലരുടെയും ജീവിത മാർഗമാണ് ഇല്ലാതാക്കുന്നത്. കുത്തിവയ്പിനുള്ള മരുന്ന് കർഷകർ തന്നെ പണം നൽകി വാങ്ങണം.

എന്നാൽ മാത്രമേ കുത്തിവയ്പ് നടത്താനാകൂ. ഇതിനു പുറമെ ഡോക്ടർ വരുന്ന വാഹനത്തിന്റെ വാടകയും കർഷകർ തന്നെ നൽകണമെന്നു ക്ഷീരകർഷകനായ ഗിരീഷ് പി.നായർ പറയുന്നു. മരുന്ന് സ്റ്റോക്കില്ലാത്തതിനാലാണു വില കൊടുത്തു വാങ്ങേണ്ടിവരുന്നത്. 2വർഷം മുൻപ് ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ്, കോക്കടവ്, തിരുമേനി ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിരുന്നു.

അന്നും ആദ്യം നിസ്സംഗതയാണു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.തുടർന്നു രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. തുടർന്നു പ്രദേശത്തെ മുഴുവൻ പശുക്കൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തിയാണു രോഗബാധ നിയന്ത്രിച്ചത്.

പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തണമെന്നും രോഗബാധ മൂലം സാമ്പത്തിക നഷ്ടം ഉണ്ടായ കർഷകർക്ക് ധനസഹായം അനുവദിക്കണമെന്നുമാണു ക്ഷീരകർഷരുടെ ആവശ്യം.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!