Connect with us

Breaking News

മൈസൂരു – ബാംഗ്ലൂർ പത്തുവരിപാത ഫെബ്രുവരിയില്‍ തുറന്നു നൽകും: കേരള- കര്‍ണാടക യാത്രയ്ക്ക് ഇനി എക്സ്പ്രസ് വേഗം

Published

on

Share our post

കണ്ണൂര്‍: കേരള- കര്‍ണാടക യാത്രയ്ക്ക് മിന്നല്‍ വേഗം കൈവരുന്ന മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കുന്നതോടെ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം കൂടി ശക്തിപ്പെടും.
മൈസൂരില്‍ നിന്നു ബംഗ്ളൂരിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു.
മാണ്ട്യ മുതല്‍ കെങ്കേരി വരെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പാത. നിലവില്‍ പാത യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോള്‍ പിരിക്കലും മറ്റും ഉദ്ഘാടനത്തിനു ശേഷമായിരിക്കും.
  • ചിലവ് – 8,408 കോടി
  • ബംഗ്ളൂര്‍ യാത്രയില്‍ 2 മണിക്കൂര്‍ കുറവ്
  • ബൈപ്പാസുകള്‍ – 05

        ടോള്‍ ബൂത്തുകള്‍- 02

  • ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആറുവരിപ്പാത
ഇരുവശങ്ങളിലുമുള്ള രണ്ടു വരി വീതം തദ്ദേശീയര്‍ക്ക് യാത്ര ചെയ്യാനുള്ളതാണ്. ആറുവരിപ്പാതയിലൂടെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഗൂഡല്ലൂര്‍, ഊട്ടി ഭാഗങ്ങളിലേക്ക് വേഗത്തിലെത്താം, ദൂരം കുറയും.
ഗുണ്ടല്‍പേട്ട , കോയമ്പത്തൂര്‍ വഴി തമിഴ്നാട്ടിലേക്കും വേഗമെത്താം.
വികസന പ്രതീക്ഷയില്‍ വടക്കേ മലബാറും
വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയില്‍ വടക്കേ മലബാറും. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകള്‍ക്കെല്ലാം ദേശീയപാത പദവി നല്‍കാന്‍ നേരത്തേ തന്നെ തത്വത്തില്‍ അനുമതി ലഭിച്ചതാണ്.കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ മേഖലയ്ക്കുമെല്ലാം ഇത് ഗുണകരമാകും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അഴീക്കല്‍ തുറമുഖത്തിന്റെയുമെല്ലാം സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കുടക് മേഖലയിലുള്ളവര്‍ക്കും സാധിക്കുമെന്നതിനാല്‍ കുടക് മേഖലയിലെ ജനപ്രതിനിധികളും വ്യാപാര-വ്യവസായ-വിനോദസഞ്ചാര രംഗത്തുള്ളവരും പദ്ധതിക്ക് അനുകൂലമാണ്.മടിക്കേരി – മൈസൂരു ദേശീയപാത നാലുവരിയായി വികസിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു.
പദ്ധതിക്കായി 3883 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റര്‍ ദൂരം വരുന്ന മൂന്ന് ബൈപാസുകള്‍ ഉള്‍പ്പെട്ടതാണ് ഈ പാത.ഇതിന്റെ തുടര്‍ച്ചയായി മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയര്‍ത്താന്‍ തത്വത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്.

മേലേച്ചൊവ്വ – മൈസൂരു റോഡിലെ കേരളത്തില്‍ ഉള്‍പ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയര്‍ത്താന്‍ നേരത്തേ തന്നെ തത്വത്തില്‍ അനുമതി ലഭിച്ചിരുന്നു.മേലേ ചൊവ്വ-കൂട്ടുപുഴ, കൂട്ടുപുഴ-മടിക്കേരി റോഡുകളുടെ വികസനത്തിന് ദേശീയപാത അതോറിറ്റിയുടെ ഇടപെടല്‍ വേഗത്തിലാക്കാന്‍ കൂട്ടായ ശ്രമമുണ്ടായാല്‍ അത് വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരപോലെ ഗുണകരമാകും


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!