Connect with us

Breaking News

അണ്ടലൂർ തിറ മഹോത്സവത്തിനൊരുങ്ങുന്നു

Published

on

Share our post

ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച്‌ മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ്‌ നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ അണ്ടലൂരിൽ നേരത്തെതന്നെ വിൽപ്പനയ്ക്കെത്തി.

വർഷങ്ങളായി തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്നവരാണ് പതിവ് തെറ്റിച്ച്‌ നേരത്തെയെത്തിയത്‌. മത്സ്യം പാകം ചെയ്ത മൺപാത്രങ്ങൾ ഒഴിവാക്കി ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടം, അണ്ടലൂർ, പാലയാട്, മേലൂർ ദേശങ്ങളിലെ വീടുകളിൽ ഉപയോഗിക്കുക. വടകര, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽനിന്നാണ് മൺകലങ്ങളെത്തിയത്.

വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 50 മുതൽ 650 രൂപവരെയാണ് വില. പൂച്ചെട്ടി, കറുത്ത ചട്ടി, കുടുക്ക, കൂജ, ഒറോട്ടക്കല്ല്, ഗ്ലാസ്, അച്ചാർ ഭരണി, ജഗ്ഗ്, കാതുള്ള ചട്ടി, ഉരുളിച്ചട്ടി, അടുപ്പ്, ചെറിയ മൺപാത്രങ്ങൾ, ഫിൽറ്റർ, കളിപാത്രങ്ങൾ തുടങ്ങി ആവശ്യക്കാർക്ക് വിവിധ രൂപങ്ങളിൽ തെരഞ്ഞെടുക്കാൻ ഏറെയുണ്ട്. കൂടാതെ വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനക്കായി എത്തിയിട്ടുണ്ട്. 4500 രൂപയാണ് ഇവയുടെ ഉയർന്ന വില. മൺപാത്രങ്ങൾ വീടുകളിൽ തലച്ചുമടായും എത്തിക്കുന്നവരുണ്ട്‌.

വടകര വൈക്കിലശേരിയിൽനിന്നും ദമ്പതികളായ മനോഹരനും കമലയും മൊകേരിയിൽനിന്ന്‌ ബിജുവും കമലമ്മയും കോഴിക്കോടുനിന്ന് അമ്മിണിയും പാലക്കാടുനിന്ന് തങ്ക, മണിയാണ്ടി ദമ്പതികളും വള്ളി, മണി എന്നിവരും അടങ്ങുന്ന ആറ് സംഘമാണ് ചട്ടിയുമായി അണ്ടലൂരിലെത്തിയത്‌.

തുടർച്ചയായ പതിനെട്ടാമത്തെ വർഷമാണ് ഇവർ ചട്ടി വിൽപ്പനക്കായി അണ്ടലൂരിലെത്തുന്നത്. അതുകൊണ്ടുതന്നെ അണ്ടലൂരിലെ ജനങ്ങളുമായി കച്ചവടത്തിനുപുറമേ ഇവർ നല്ലസൗഹൃദവും കാത്തുസൂക്ഷിക്കുന്നു.

പുതുതലമുറ ഈ രംഗത്തേക്ക് കടന്നുവരാത്തതിനാലും ഉൽപ്പാദനവസ്‌തുക്കൾ കിട്ടാത്തതിനാലും മൺപാത്ര നിർമാണ രംഗം പ്രതിസന്ധി നേരിടുകയാണ്‌. അധ്വാനത്തിനനുസരിച്ചുള്ള വിലയും മൺപാത്രങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. ഫെബ്രുവരി 13 മുതൽ 19 വരെയാണ് അണ്ടലൂർക്കാവിലെ തിറമഹോത്സവ


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!