Connect with us

Breaking News

പരിഷത്തിന്റെ പദയാത്രയില്‍ യു.ഡി.എഫ് നേതാക്കളും; എന്‍.കെ.പ്രേമചന്ദ്രനും എം.ലിജുവും ജാഥാ ലീഡര്‍മാരാകും

Published

on

Share our post

കാഞ്ഞങ്ങാട്: യു.ഡി.എഫ് നേതാക്കളെക്കൂടി ജാഥാ ലീഡര്‍മാരാക്കി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. കെ. റെയില്‍ കേരളത്തിനു ദോഷമെന്ന നിലാടില്‍ പരിഷത്ത് ഉറച്ച് നില്‍ക്കുമ്പോഴും പദയാത്രയില്‍ സി.പി.എം നേതാക്കളെയും കൂടെക്കൂട്ടുന്നു. ‘ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്’ എന്ന സന്ദേശമുയര്‍ത്തി കാഞ്ഞങ്ങാട് നിന്നു വെള്ളിയാഴ്ച രാവിലെ പദയാത്ര തുടങ്ങി.

സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക, വിദ്യാഭ്യാസ, സാമ്പത്തികമേഖലകളിലെ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി ജനങ്ങളുമായി സംവദിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. സ്വാഭാവികമായും സമകാലിക വിഷയം സംവദിക്കുമ്പോള്‍ കെ. റെയിലും കടന്നു വരും.

ജാഥയില്‍ പങ്കാളികളാകുന്ന സി.പി.എമ്മുകാര്‍ കെ.റെയിലിനെ അനുകൂലിക്കുകയും പരിഷത്തുകാരും യു.ഡി.എഫ്. നേതാക്കളും ഇതിനെ എതിര്‍ക്കുകയും ചെയ്യും. ഐക്യത്തിന്റെ സന്ദേശമാണ് ഈ പദയാത്രയെന്ന് പരിഷത്ത് ഭാരവാഹികള്‍ പറയുമ്പോഴും പൊരുത്തക്കേടുകളില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നില്ല.

34 ദിവസമാണ് ജാഥ. ഓരോ ദിവസവും ജാഥാ ലീഡര്‍ മാറും. ആദ്യ ദിവസം നയിക്കുന്നത് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്. ഫെബ്രുവരി 21-ന് ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് എം.ലിജുവും 26-ന് കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.യും ജാഥാ ലീഡറാകും.

പദയാത്ര സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തുമോയെന്ന ചോദ്യം സി.പി.എമ്മിലും ആശങ്കയുണ്ടാക്കുന്നു. ഇതിന്റെ സൂചന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പരിഷത്ത് നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ ആത്മഹത്യ കൂടുന്നുവെന്നായിരുന്നു പദയാത്രയുടെ കണ്‍വീനറും പരിഷത്ത് സംസ്ഥാന നേതാവുമായിരുന്ന എം.ദിവാകരന്‍ പറഞ്ഞത്.

ആരോഗ്യ രംഗത്ത് മുന്നേറ്റമെന്ന് പറയുമ്പോഴും മരുന്ന് വില്‍പ്പന ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കുടുംബബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നുണ്ട്. കേരളത്തിന്റെ നേട്ടങ്ങള്‍ അതേ രീതിയില്‍ കൊണ്ടു നടക്കാന്‍ കഴിയുന്നില്ല.

പുതിയ സാഹചര്യങ്ങളെ എടുത്തുകാട്ടിപ്പറഞ്ഞതു പലതും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണ്. യാത്രയുടെ ഉദ്ഘാടനച്ചടങ്ങിന്റെ സംഘാടക സമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ചത് സി.പി.എം. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗവും ദീര്‍ഘകാലം കൊടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സെക്രട്ടറിയുമായിരുന്ന എം.രാഘവനാണ്.

ഇദ്ദേഹമുള്‍പ്പെടെയുള്ളവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ മുന്‍ ചെന്നൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ചന്ദ്രുവാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 28-ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

പരിഷത്തിന് കക്ഷിരാഷ്ട്രീയമില്ലെന്ന് വിശദീകരണം

ശാസ്ത്ര സാഹിത്യ പരിഷത്തിന് കക്ഷി രാഷ്ട്രീയമില്ലെന്ന് വിശദീകരിച്ച് സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. 1990 ല്‍ പരിഷത്ത് നടത്തിയ പദയാത്രയില്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പങ്കെടുത്തിരുന്നുവെന്ന് പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി കുട്ടുമ്മേല്‍ ഓര്‍മിപ്പിച്ചു. പരിഷത്തില്‍ കൂടുതലുമുള്ളത് ഇടതുപക്ഷക്കാരാണെന്നത് യാഥാര്‍ഥ്യമാണ്.

അതുകൊണ്ട് മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാരോട് എതിര്‍പ്പൊന്നുമില്ല. അവരുടെ നിലപാട് പരിഷത്തിന്റെ ആശയങ്ങളുമായി യോജിക്കുന്നതാണെങ്കില്‍ എല്ലാ കാലത്തും അതു സ്വീകരിച്ച ചരിത്രമാണ് സംഘടനയ്ക്കുള്ളത്. പുതിയ സാഹചര്യത്തില്‍ പരിഷത്ത് ഉയര്‍ത്തുന്ന വിഷയങ്ങള്‍ എല്ലാവരും ഏറ്റെടുത്താലെ വിജയിപ്പിക്കാനാകൂ. യു.ഡി.എഫ് നേതാക്കള്‍ മാത്രമല്ല, എക്കാലവും ഇടതുപക്ഷത്തിനെതിരെ നിലകൊണ്ട എഴുത്തുകാരെയും സാംസ്‌കാരിക നായകരെയുമെല്ലാം ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!