Connect with us

Breaking News

പത്മത്തിളക്കത്തിൽ.. ഇതു നൂറാം പിറന്നാൾ സമ്മാനം: അപ്പുക്കുട്ട പൊതുവാൾ

Published

on

Share our post

പയ്യന്നൂർ : ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ അവാർഡിനെ കാണുന്നു.

കടന്നു പോയ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണകൾക്കു മുന്നിൽ ഈ ദേശീയ ബഹുമതി സമർപ്പിക്കുന്നു’. പത്മശ്രീ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ മലയാള മനോരമയോട് പ്രതികരിച്ചു.

പത്മശ്രീ അവാർഡ് വി.പി.അപ്പുക്കുട്ട പൊതുവാൾക്ക് നൂറാം പിറന്നാൾ സമ്മാനവും ഒപ്പം അപ്പുക്കുട്ട പൊതുവാളിന്റെ വണ്ണാടിൽ പുതിയ വീട് തറവാടിൽ രണ്ടാമതൊരു പത്മശ്രീ അവാർഡ് കടന്നു വന്നു എന്ന ബഹുമതിയുമുണ്ട്.

പയ്യന്നൂരിന് ഇത് മൂന്നാമത്തെ പത്മശ്രീയാണ്. വണ്ണാടിൽ പുതിയ വീട് തറവാട്ടിൽ ലോക പ്രശസ്ത നർത്തകൻ വി.പി.ധനഞ്ജയൻ ശാന്താധനഞ്ജയൻ ദമ്പതികൾക്കാണ് നേരത്തെ ബഹുമതി ലഭിച്ചത്.

പയ്യന്നൂർക്കാരനായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. 11ാം വയസ്സിൽ ഗാന്ധിജിയെ കണ്ടത് മുതൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് എടുത്ത് ചാടിയ അപ്പുക്കുട്ട പൊതുവാൾ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഖാദിക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമാണ്.

നൂറ് വയസ്സിലേക്ക് കടന്നു ചെല്ലുമ്പോഴും ശാരീരിക ക്ലേശങ്ങളൊന്നുമില്ലാതെ പുതിയ തലമുറകൾക്ക് സ്വാതന്ത്ര്യ സമരപോരാട്ട കഥകൾ പറഞ്ഞു കൊടുക്കാൻ ഇപ്പോഴും ഓരോ വേദികളിലേക്കും ഓടി നടക്കുകയാണ്. പത്മശ്രീ അവാർഡ് പ്രഖ്യാപനം വന്നതോടെ ഇടതടവില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഫോണിലൂടെ ആഹ്ലാദത്തോടെ മറുപടി പറയുകയാണ് പയ്യന്നൂരിന്റെ സ്വന്തം സ്വാതന്ത്ര്യ സമര സേനാനി.

കളരിപ്പയറ്റിനുള്ള അംഗീകാരം എസ്.ആർ.ഡി.പ്രസാദ്

അഭ്യസിക്കുന്നതിനൊപ്പം കളരിയെക്കുറിച്ച് ആധികാരികമായി പഠിച്ച പ്രതിഭ

കണ്ണൂർ∙ കളരിപ്പയറ്റിനുള്ള വലിയ അംഗീകാരമായി പുരസ്കാരനേട്ടം കാണുന്നുവെന്ന് കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ് പറഞ്ഞു. മുപ്പതോളം കലകളിൽ സ്വാധീനമുള്ള ആയോധനകലയാണെങ്കിലും കുറച്ചുകാലമായി അവഗണിക്കപ്പെട്ടു കിടന്നിരുന്നു. കളരിപ്പയറ്റിന് കൂടുതൽ പ്രാധാന്യവും ശ്രദ്ധയും ലഭിക്കാൻ ഈ പുരസ്കാരലബ്ധി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ മനോരമയോട് പ്രതികരിച്ചു. കേരളത്തിന്റെ ആയോധനകലയായ കളരി അഭ്യസിക്കുക മാത്രമല്ല,

മറിച്ച് കളരിയെ കുറിച്ച് ആധികാരികമായി പഠിക്കുക കൂടിയാണ് പ്രസാദ് ചെയ്തത്. അച്ഛന് കീഴിൽ കളരി അഭ്യസിച്ച് തുടങ്ങിയ കാലം മുതൽ കളരി ഉപാസകൻ തന്നെയായിരുന്നു അദ്ദേഹം. അഭ്യാസവും ചുവടും പഠിക്കുന്നതിന് പുറമേ ചരിത്രം തിരഞ്ഞ് ആഴത്തിലുള്ള പഠനം നടത്തുകയും കളരിയെന്ന ആയോധന കല മറ്റുള്ളവർക്ക് പഠനവിഷയമാക്കാൻ കഴിയും വിധം സർവ വിജ്ഞാന കോശമാണ് 2016ൽ പ്രസിദ്ധീകരിച്ച കളരിപ്പയറ്റ് വിജ്ഞാനകോശം.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദ്വിവത്സര സ്കോളർഷിപ്പോടെയാണ് ഈ പുസ്തക രചന പൂർത്തിയാക്കിയത്. കളരിപ്പയറ്റിന്റെ പ്രയോഗസഹായ ഗ്രന്ഥമായ മെയ്പ്പയറ്റ് 2012ൽ കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിച്ചു. കളരിയിലെ ഒറ്റക്കോൽ പയറ്റിനെക്കുറിച്ച് പ്രസിദ്ധീകരിച്ച സചിത്രപ്രയോഗ സഹായ ഗ്രന്ഥമാണ് ഒറ്റ. ചിറക്കൽ ടി.ശ്രീധരൻനായരുടെ ജീവചരിത്രമായ ‘കളരിയിലെ കല’ എഴുതിയതും മകൻ എസ്.ആർ.ഡി.പ്രസാദാണ്.

രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ വേദികളിൽ കളരിയെ കുറിച്ചുള്ള ആധികാരികമായ പ്രഭാഷണങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് പ്രസാദ്. കേന്ദ്രസർക്കാർ 2 വട്ടം ഫെലോഷിപ് നൽകി ആദരിച്ചതും ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം നൽകിയതുമെല്ലാം ഈ മികവ് പരിഗണിച്ചു തന്നെയാണ്.

അതിനൊടുവിലാണ് പൊൻതൂവലായി പത്മ പുരസ്കാരവും പ്രസാദിന്റെ ഉപാസനയ്ക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും പഠിപ്പിച്ചിട്ടുള്ള പ്രസാദിന് സ്വന്തം കളരിയിൽ പഠിച്ചിറങ്ങിയ ആയിരക്കണക്കിനു ശിഷ്യരുമുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാനുള്ള കരുത്താകും പ്രസാദിന് പുരസ്കാര നേട്ടം.


Share our post

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!