Connect with us

Breaking News

പത്മത്തിളക്കത്തിൽ.. ഇതു നൂറാം പിറന്നാൾ സമ്മാനം: അപ്പുക്കുട്ട പൊതുവാൾ

Published

on

Share our post

പയ്യന്നൂർ : ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ അവാർഡിനെ കാണുന്നു.

കടന്നു പോയ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണകൾക്കു മുന്നിൽ ഈ ദേശീയ ബഹുമതി സമർപ്പിക്കുന്നു’. പത്മശ്രീ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ മലയാള മനോരമയോട് പ്രതികരിച്ചു.

പത്മശ്രീ അവാർഡ് വി.പി.അപ്പുക്കുട്ട പൊതുവാൾക്ക് നൂറാം പിറന്നാൾ സമ്മാനവും ഒപ്പം അപ്പുക്കുട്ട പൊതുവാളിന്റെ വണ്ണാടിൽ പുതിയ വീട് തറവാടിൽ രണ്ടാമതൊരു പത്മശ്രീ അവാർഡ് കടന്നു വന്നു എന്ന ബഹുമതിയുമുണ്ട്.

പയ്യന്നൂരിന് ഇത് മൂന്നാമത്തെ പത്മശ്രീയാണ്. വണ്ണാടിൽ പുതിയ വീട് തറവാട്ടിൽ ലോക പ്രശസ്ത നർത്തകൻ വി.പി.ധനഞ്ജയൻ ശാന്താധനഞ്ജയൻ ദമ്പതികൾക്കാണ് നേരത്തെ ബഹുമതി ലഭിച്ചത്.

പയ്യന്നൂർക്കാരനായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. 11ാം വയസ്സിൽ ഗാന്ധിജിയെ കണ്ടത് മുതൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് എടുത്ത് ചാടിയ അപ്പുക്കുട്ട പൊതുവാൾ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഖാദിക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമാണ്.

നൂറ് വയസ്സിലേക്ക് കടന്നു ചെല്ലുമ്പോഴും ശാരീരിക ക്ലേശങ്ങളൊന്നുമില്ലാതെ പുതിയ തലമുറകൾക്ക് സ്വാതന്ത്ര്യ സമരപോരാട്ട കഥകൾ പറഞ്ഞു കൊടുക്കാൻ ഇപ്പോഴും ഓരോ വേദികളിലേക്കും ഓടി നടക്കുകയാണ്. പത്മശ്രീ അവാർഡ് പ്രഖ്യാപനം വന്നതോടെ ഇടതടവില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഫോണിലൂടെ ആഹ്ലാദത്തോടെ മറുപടി പറയുകയാണ് പയ്യന്നൂരിന്റെ സ്വന്തം സ്വാതന്ത്ര്യ സമര സേനാനി.

കളരിപ്പയറ്റിനുള്ള അംഗീകാരം എസ്.ആർ.ഡി.പ്രസാദ്

അഭ്യസിക്കുന്നതിനൊപ്പം കളരിയെക്കുറിച്ച് ആധികാരികമായി പഠിച്ച പ്രതിഭ

കണ്ണൂർ∙ കളരിപ്പയറ്റിനുള്ള വലിയ അംഗീകാരമായി പുരസ്കാരനേട്ടം കാണുന്നുവെന്ന് കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ് പറഞ്ഞു. മുപ്പതോളം കലകളിൽ സ്വാധീനമുള്ള ആയോധനകലയാണെങ്കിലും കുറച്ചുകാലമായി അവഗണിക്കപ്പെട്ടു കിടന്നിരുന്നു. കളരിപ്പയറ്റിന് കൂടുതൽ പ്രാധാന്യവും ശ്രദ്ധയും ലഭിക്കാൻ ഈ പുരസ്കാരലബ്ധി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ മനോരമയോട് പ്രതികരിച്ചു. കേരളത്തിന്റെ ആയോധനകലയായ കളരി അഭ്യസിക്കുക മാത്രമല്ല,

മറിച്ച് കളരിയെ കുറിച്ച് ആധികാരികമായി പഠിക്കുക കൂടിയാണ് പ്രസാദ് ചെയ്തത്. അച്ഛന് കീഴിൽ കളരി അഭ്യസിച്ച് തുടങ്ങിയ കാലം മുതൽ കളരി ഉപാസകൻ തന്നെയായിരുന്നു അദ്ദേഹം. അഭ്യാസവും ചുവടും പഠിക്കുന്നതിന് പുറമേ ചരിത്രം തിരഞ്ഞ് ആഴത്തിലുള്ള പഠനം നടത്തുകയും കളരിയെന്ന ആയോധന കല മറ്റുള്ളവർക്ക് പഠനവിഷയമാക്കാൻ കഴിയും വിധം സർവ വിജ്ഞാന കോശമാണ് 2016ൽ പ്രസിദ്ധീകരിച്ച കളരിപ്പയറ്റ് വിജ്ഞാനകോശം.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദ്വിവത്സര സ്കോളർഷിപ്പോടെയാണ് ഈ പുസ്തക രചന പൂർത്തിയാക്കിയത്. കളരിപ്പയറ്റിന്റെ പ്രയോഗസഹായ ഗ്രന്ഥമായ മെയ്പ്പയറ്റ് 2012ൽ കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിച്ചു. കളരിയിലെ ഒറ്റക്കോൽ പയറ്റിനെക്കുറിച്ച് പ്രസിദ്ധീകരിച്ച സചിത്രപ്രയോഗ സഹായ ഗ്രന്ഥമാണ് ഒറ്റ. ചിറക്കൽ ടി.ശ്രീധരൻനായരുടെ ജീവചരിത്രമായ ‘കളരിയിലെ കല’ എഴുതിയതും മകൻ എസ്.ആർ.ഡി.പ്രസാദാണ്.

രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ വേദികളിൽ കളരിയെ കുറിച്ചുള്ള ആധികാരികമായ പ്രഭാഷണങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് പ്രസാദ്. കേന്ദ്രസർക്കാർ 2 വട്ടം ഫെലോഷിപ് നൽകി ആദരിച്ചതും ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം നൽകിയതുമെല്ലാം ഈ മികവ് പരിഗണിച്ചു തന്നെയാണ്.

അതിനൊടുവിലാണ് പൊൻതൂവലായി പത്മ പുരസ്കാരവും പ്രസാദിന്റെ ഉപാസനയ്ക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും പഠിപ്പിച്ചിട്ടുള്ള പ്രസാദിന് സ്വന്തം കളരിയിൽ പഠിച്ചിറങ്ങിയ ആയിരക്കണക്കിനു ശിഷ്യരുമുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാനുള്ള കരുത്താകും പ്രസാദിന് പുരസ്കാര നേട്ടം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!