Connect with us

Breaking News

കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടം: ഭക്ഷണ പന്തൽ ഉയർന്നു; 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാം

Published

on

Share our post

പയ്യന്നൂർ : ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പൂർണമായും പാലിച്ച് പുതുമയുള്ള ഭക്ഷണ പന്തൽ കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിൽ ഉയർന്നു. ഫെബ്രുവരി 4 മുതൽ 7വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 6 നേരങ്ങളിലായി 4 ലക്ഷം പേർക്കാണ് അന്നദാനം നൽകുന്നത്. ഇതിന് വിശാലമായ പന്തലുകൾ ഒരുക്കിയത് ക്ഷേത്രത്തോട് ചേർന്നുള്ള വയലിലാണ്.

ചെളി നിറഞ്ഞു കിടക്കുന്ന വയലിൽ പരമ്പരാഗത രീതിയിൽ പന്തലൊരുക്കിയാൽ ജനങ്ങൾക്ക് പ്രയാസമാകുമെന്ന തിരിച്ചറിവിൽ റെഡിമെയ്ഡ് പ്ലാറ്റ് ഫോം ഒരുക്കി ആധുനിക രീതിയിലുള്ള ഭക്ഷണ പന്തലുകളാണ് ഉയർന്നത്. 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 3 പന്തലുകളാണ് ഒരുങ്ങുന്നത്.

സാധാരണ ഭക്ഷണ പന്തൽ ഒരുക്കാൻ ആയിരത്തിലധികം കമുകുകൾ മുറിച്ചെടുക്കേണ്ടി വരാറുണ്ട്. ഒപ്പം പതിനായിരത്തിലധികം മടൽ ഓലയും വേണ്ടി വരാറുണ്ട്. ഇതൊക്കെ ഒഴിവാക്കിയാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്.

കന്നിക്കലവറയും കലവറകളും നാലില പന്തലുമൊക്കെ പരമ്പരാഗത രീതിയിൽ ഓല കൊണ്ട് തന്നെയാണ് നിർമിച്ചിട്ടുള്ളത്. നാലില പന്തലിൽ ആചാര സ്ഥാനികർക്ക് ഭക്ഷണം കഴിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കുന്നുണ്ട്.

പെരുങ്കളിയാട്ടം ഇവിടെ പുകയില വിമുക്തമാക്കും. ദേവിയുടെ പന്തൽ മംഗലത്തിന് എത്തുന്ന ആചാര സ്ഥാനികരെയും വിവിധ ക്ഷേത്രേശ്വരന്മാരെയും വെറ്റിലയും അടയ്ക്കയും പുകയിലയും നൽകി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഇതിൽ പുകയില നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. കലവറയിൽ നിന്നുള്ള മറുക്കാൻ വിതരണത്തിലും പുകയില ഉണ്ടാകില്ല.

ഇന്ന് വരച്ചു വയ്ക്കൽ

പെരുങ്കളിയാട്ടത്തിന് വിവിധ നേരങ്ങളായി പള്ളിയറകളിൽ ത്രാവാനുള്ള (നിവേദിക്കാൻ) മുപ്പത്തിരണ്ടര ഇടങ്ങഴി ഉണക്കലരി അളന്നെടുത്ത് അന്തിത്തിരിയൻ ഭണ്ഡാരപ്പുരയിൽ കയറ്റി. ഇന്ന് പെരുങ്കളിയാട്ടം വരച്ചു വയ്ക്കും. തുടർന്ന് ദേവി ഹിതത്തിലൂടെ കണ്ടെത്തുന്ന മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി അണിയറയിൽ വരഞ്ഞിരിക്കും. 13 വർഷത്തിന് ശേഷമാണ് കോറോം മുച്ചിലോട്ട് കാവിൽ 4 മുതൽ 7 വരെ പെരുങ്കളിയാട്ടം നടക്കുന്നത്.

നിലംപണി ദിവസമാണ് ക്ഷേത്രത്തിൽ കൂടേണ്ട സ്ത്രീകൾക്ക് കൂവം അളന്ന് നെല്ല് നൽകിയത്. വ്രതശുദ്ധിയോടെ സ്ത്രീകൾ പരമ്പരാഗത രീതിയിൽ തരക്കിയെടുത്ത ഉണക്കലരിയാണ് കാവിൽ എത്തിച്ചത്. 21 ഇടങ്ങഴി അരി മഞ്ഞൾ കുറിയിൽ പൊടിച്ച് ചേർക്കാനും അളന്നെടുത്തു. ബാക്കിയുള്ള ഉണക്കലരി കായക്കഞ്ഞിക്കായി അളന്നു മാറ്റി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!