Connect with us

Breaking News

കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടം: ഭക്ഷണ പന്തൽ ഉയർന്നു; 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാം

Published

on

Share our post

പയ്യന്നൂർ : ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പൂർണമായും പാലിച്ച് പുതുമയുള്ള ഭക്ഷണ പന്തൽ കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിൽ ഉയർന്നു. ഫെബ്രുവരി 4 മുതൽ 7വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 6 നേരങ്ങളിലായി 4 ലക്ഷം പേർക്കാണ് അന്നദാനം നൽകുന്നത്. ഇതിന് വിശാലമായ പന്തലുകൾ ഒരുക്കിയത് ക്ഷേത്രത്തോട് ചേർന്നുള്ള വയലിലാണ്.

ചെളി നിറഞ്ഞു കിടക്കുന്ന വയലിൽ പരമ്പരാഗത രീതിയിൽ പന്തലൊരുക്കിയാൽ ജനങ്ങൾക്ക് പ്രയാസമാകുമെന്ന തിരിച്ചറിവിൽ റെഡിമെയ്ഡ് പ്ലാറ്റ് ഫോം ഒരുക്കി ആധുനിക രീതിയിലുള്ള ഭക്ഷണ പന്തലുകളാണ് ഉയർന്നത്. 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 3 പന്തലുകളാണ് ഒരുങ്ങുന്നത്.

സാധാരണ ഭക്ഷണ പന്തൽ ഒരുക്കാൻ ആയിരത്തിലധികം കമുകുകൾ മുറിച്ചെടുക്കേണ്ടി വരാറുണ്ട്. ഒപ്പം പതിനായിരത്തിലധികം മടൽ ഓലയും വേണ്ടി വരാറുണ്ട്. ഇതൊക്കെ ഒഴിവാക്കിയാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്.

കന്നിക്കലവറയും കലവറകളും നാലില പന്തലുമൊക്കെ പരമ്പരാഗത രീതിയിൽ ഓല കൊണ്ട് തന്നെയാണ് നിർമിച്ചിട്ടുള്ളത്. നാലില പന്തലിൽ ആചാര സ്ഥാനികർക്ക് ഭക്ഷണം കഴിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കുന്നുണ്ട്.

പെരുങ്കളിയാട്ടം ഇവിടെ പുകയില വിമുക്തമാക്കും. ദേവിയുടെ പന്തൽ മംഗലത്തിന് എത്തുന്ന ആചാര സ്ഥാനികരെയും വിവിധ ക്ഷേത്രേശ്വരന്മാരെയും വെറ്റിലയും അടയ്ക്കയും പുകയിലയും നൽകി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഇതിൽ പുകയില നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. കലവറയിൽ നിന്നുള്ള മറുക്കാൻ വിതരണത്തിലും പുകയില ഉണ്ടാകില്ല.

ഇന്ന് വരച്ചു വയ്ക്കൽ

പെരുങ്കളിയാട്ടത്തിന് വിവിധ നേരങ്ങളായി പള്ളിയറകളിൽ ത്രാവാനുള്ള (നിവേദിക്കാൻ) മുപ്പത്തിരണ്ടര ഇടങ്ങഴി ഉണക്കലരി അളന്നെടുത്ത് അന്തിത്തിരിയൻ ഭണ്ഡാരപ്പുരയിൽ കയറ്റി. ഇന്ന് പെരുങ്കളിയാട്ടം വരച്ചു വയ്ക്കും. തുടർന്ന് ദേവി ഹിതത്തിലൂടെ കണ്ടെത്തുന്ന മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി അണിയറയിൽ വരഞ്ഞിരിക്കും. 13 വർഷത്തിന് ശേഷമാണ് കോറോം മുച്ചിലോട്ട് കാവിൽ 4 മുതൽ 7 വരെ പെരുങ്കളിയാട്ടം നടക്കുന്നത്.

നിലംപണി ദിവസമാണ് ക്ഷേത്രത്തിൽ കൂടേണ്ട സ്ത്രീകൾക്ക് കൂവം അളന്ന് നെല്ല് നൽകിയത്. വ്രതശുദ്ധിയോടെ സ്ത്രീകൾ പരമ്പരാഗത രീതിയിൽ തരക്കിയെടുത്ത ഉണക്കലരിയാണ് കാവിൽ എത്തിച്ചത്. 21 ഇടങ്ങഴി അരി മഞ്ഞൾ കുറിയിൽ പൊടിച്ച് ചേർക്കാനും അളന്നെടുത്തു. ബാക്കിയുള്ള ഉണക്കലരി കായക്കഞ്ഞിക്കായി അളന്നു മാറ്റി.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!