Breaking News
കണ്ണൂർ ജില്ല ആസ്പത്രിയിൽ കൂട്ടിരിപ്പുകാർക്ക് ആശ്വാസം

കണ്ണൂർ: ജില്ല ആസ്പത്രിയിൽ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്ക് ആശ്വാസമായി, വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കാന്റീൻ കെട്ടിടത്തിനു സമീപമുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രമൊരുക്കുക. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗിക്കുകയാണ്. ഇതോടൊപ്പംതന്നെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണവും നടക്കും.റോട്ടറിയുടെ പേ വാർഡ് ബ്ലോക്ക്, ഡയാലിസിസ് യൂനിറ്റ് എന്നിവ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയും.
നിരവധി വികസന പ്രവൃത്തികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആസ്പത്രിയിൽ നടപ്പാക്കുന്നത്.കേന്ദ്രം നിർമ്മിക്കാനുദ്ദേശിക്കുന്ന കാന്റിനടുത്ത സ്ഥലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഭരണാനുമതി ലഭിച്ചാലുടൻ മരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണത്തിനുള്ള നടപടി ആരംഭിക്കും.
ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള അഞ്ച് നിലയിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ജില്ല ആസ്പത്രിയിൽ പുരോഗമിക്കുകയാണ്. ബ്ലോക്കിൽ കൂടുതൽ ജനറൽ വാർഡുകൾ ഒരുക്കുന്ന മുറയ്ക്ക് രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്കും സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശ്രമ കേന്ദ്രം ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
62 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മാർച്ചോടുകൂടി നിർമ്മാണം പൂർത്തിയാക്കി ബ്ലോക്ക് തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തെ അധികൃതരുടെ പ്രഖ്യാപനം. എന്നാൽ, നിർമ്മാണ പ്രവർത്തനം ഇനിയും പൂർത്തിയാകാനുള്ളതിനാൽ ബ്ലോക്ക് രോഗികൾക്കായി തുറന്നുകൊടുക്കുന്നതും വൈകും.
ഈ സാഹചര്യത്തിൽ വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണവും വേഗത്തിൽ തുടങ്ങാനാണ് നീക്കം.പണിയുന്നത് രണ്ട് നിലകളിലായിരണ്ട് നിലകളിലായാണ് വിശ്രമ കേന്ദ്രം പണിയുന്നത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 40 ലക്ഷം ചെലവഴിച്ചാണ് കേന്ദ്രം ഒരുക്കുന്നത്. നിലവിൽ ജനറൽ വാർഡുകളിൽ ഉൾപ്പെടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കൾക്കും മറ്റും അവർക്കൊപ്പം വാർഡിൽ തങ്ങാൻ സൗകര്യം പരിമിതമാണ്.
നിലവിൽ ആസ്പത്രി വരാന്തകളിലും മറ്റുമാണ് ജനറൽ വാർഡിലെ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർ കഴിയുന്നത്. ഇതിനു പരിഹാരമെന്നോണമാണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് നിലയിൽ ഒരുക്കുന്ന കേന്ദ്രത്തിൽ കൂടുതൽ പേർക്ക് ഉറങ്ങാനും ശുചിമുറികളും മറ്റും ഒരുക്കും.
രണ്ട് നിലയിലായി ഒരുക്കുന്ന വിശ്രമ കേന്ദ്രത്തിൽ ശുചിമുറികളും കൂടുതൽ പേർക്ക് കിടന്നുറങ്ങാനുള്ള ഡോർമറ്ററികളും ഒരുക്കും. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭരണാനുമതി കിട്ടുന്നമുറക്ക് പ്രവൃത്തി തുടങ്ങും.പി.പി. ദിവ്യ, പ്രസിഡന്റ്, ജില്ല പഞ്ചായത്ത്
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്