Connect with us

Breaking News

കണ്ണൂർ ജില്ല ആസ്പത്രിയിൽ കൂട്ടിരിപ്പുകാർക്ക് ആശ്വാസം

Published

on

Share our post

കണ്ണൂർ: ജില്ല ആസ്പത്രിയിൽ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്ക് ആശ്വാസമായി, വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കാന്റീൻ കെട്ടിടത്തിനു സമീപമുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രമൊരുക്കുക. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗിക്കുകയാണ്. ഇതോടൊപ്പംതന്നെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണവും നടക്കും.റോട്ടറിയുടെ പേ വാർഡ് ബ്ലോക്ക്, ഡയാലിസിസ് യൂനിറ്റ് എന്നിവ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയും.

നിരവധി വികസന പ്രവൃത്തികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആസ്പത്രിയിൽ നടപ്പാക്കുന്നത്.കേന്ദ്രം നിർമ്മിക്കാനുദ്ദേശിക്കുന്ന കാന്റിനടുത്ത സ്ഥലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഭരണാനുമതി ലഭിച്ചാലുടൻ മരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണത്തിനുള്ള നടപടി ആരംഭിക്കും.

ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള അഞ്ച് നിലയിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ജില്ല ആസ്പത്രിയിൽ പുരോഗമിക്കുകയാണ്. ബ്ലോക്കിൽ കൂടുതൽ ജനറൽ വാർഡുകൾ ഒരുക്കുന്ന മുറയ്ക്ക് രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്കും സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശ്രമ കേന്ദ്രം ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.

62 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മാർച്ചോടുകൂടി നിർമ്മാണം പൂർത്തിയാക്കി ബ്ലോക്ക് തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തെ അധികൃതരുടെ പ്രഖ്യാപനം. എന്നാൽ, നിർമ്മാണ പ്രവർത്തനം ഇനിയും പൂർത്തിയാകാനുള്ളതിനാൽ ബ്ലോക്ക് രോഗികൾക്കായി തുറന്നുകൊടുക്കുന്നതും വൈകും.

ഈ സാഹചര്യത്തിൽ വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണവും വേഗത്തിൽ തുടങ്ങാനാണ് നീക്കം.പണിയുന്നത് രണ്ട് നിലകളിലായിരണ്ട് നിലകളിലായാണ് വിശ്രമ കേന്ദ്രം പണിയുന്നത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 40 ലക്ഷം ചെലവഴിച്ചാണ് കേന്ദ്രം ഒരുക്കുന്നത്. നിലവിൽ ജനറൽ വാർഡുകളിൽ ഉൾപ്പെടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കൾക്കും മറ്റും അവർക്കൊപ്പം വാർഡിൽ തങ്ങാൻ സൗകര്യം പരിമിതമാണ്.

നിലവിൽ ആസ്പത്രി വരാന്തകളിലും മറ്റുമാണ് ജനറൽ വാർഡിലെ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർ കഴിയുന്നത്. ഇതിനു പരിഹാരമെന്നോണമാണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് നിലയിൽ ഒരുക്കുന്ന കേന്ദ്രത്തിൽ കൂടുതൽ പേർക്ക് ഉറങ്ങാനും ശുചിമുറികളും മറ്റും ഒരുക്കും.

രണ്ട് നിലയിലായി ഒരുക്കുന്ന വിശ്രമ കേന്ദ്രത്തിൽ ശുചിമുറികളും കൂടുതൽ പേർക്ക് കിടന്നുറങ്ങാനുള്ള ഡോർമറ്ററികളും ഒരുക്കും. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭരണാനുമതി കിട്ടുന്നമുറക്ക് പ്രവൃത്തി തുടങ്ങും.പി.പി. ദിവ്യ, പ്രസിഡന്റ്, ജില്ല പഞ്ചായത്ത്


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!