Breaking News
ജന പ്രതിനിധികളും കളത്തിലിറങ്ങും; കണ്ണൂർ ക്ലീനാവും കളറാവും

കണ്ണൂർ: പൊട്ടും പൊടിയും ക്ലീനാക്കി കണ്ണൂരിനെ കളറാക്കാൻ ജനപ്രതിനിധികളും കളത്തിലിറങ്ങുന്നു. മാലിന്യ സംസ്കരണ മേഖലയിൽ നൂറു ശതമാനം ലക്ഷ്യം നേടാനാണ് ഹരിത കർമസേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത്. ഇതു സംബന്ധിച്ച് ജില്ലാതല യോഗത്തിൽ തീരുമാനമായി.
വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ് വസ്തുക്കൾ പൂർണമായും ശേഖരിച്ചു തരംതിരിക്കുന്നതിനും യൂസർഫീസ് ശേഖരിക്കുന്നതിനും ജില്ലയിൽ ഉടൻ പ്രചാരണം തുടങ്ങാനും ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത് ഹരിത കർമസേന കൺസോർട്യം ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചു.
വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത് നേട്ടമാകും.
ഇതുവരെയുള്ള മാലിന്യ സംസ്കരണ മേഖലയിലെ വിവിധ കാമ്പയിനുകളെ സംയോജിപ്പിച്ച് ‘വലിച്ചെറിയൽ മുക്ത ജില്ല’ക്ക് കണ്ണൂരിൽ തുടക്കമിടുന്നുണ്ട്. ജനുവരി 26ന് പദ്ധതിക്കു ജില്ലയിൽ തുടക്കമാവും. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ വലിച്ചെറിയാതെ വിവിധ കർമസേനക്ക് കൈമാറുന്നതോടോപ്പം മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്ന കാമ്പയിനാണ് ലക്ഷ്യം.
ഹരിതകർമ സേനക്ക് യൂസർഫീസ് നൽകുന്നതിനെതിരെ നടന്ന പ്രചാരണമടക്കം മാലിന്യ സംസ്കരണ പരിപാടികൾക്കെതിരെയുള്ള ഇടപെടലുകൾ ഗൗരവത്തോടെയാണ് ജില്ല ഭരണകൂടം കാണുന്നത്. മുഖ്യമന്ത്രി തന്നെ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു.
ഈ അവസരത്തിലാണ് ഹരിത കർമസേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത്. യുസർഫീസ് സംബന്ധിച്ച തുടർപ്രവർത്തനങ്ങൾക്കായ് ജനപ്രതിനിധികൾ ഹരിത കർമസേനയോടൊപ്പം വീടുകൾ സന്ദർശിക്കും. ഫീസ് സംബന്ധിച്ച് റസിഡൻഷ്യൻ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
അഡീഷനൽ ഡെവലപ്മെന്റ് കമീഷണർ അബ്ദുൽ ജലീലിന്റെ അധ്യക്ഷത വഹിച്ചു.
യൂസർഫീസ് സംബന്ധിച്ച് പരാതികൾ പരിഹരിക്കാൻ വ്യാപാരി വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും ഫീസ് നൽകാത്തവരുടെ പട്ടിക ഗ്രാമസഭയിൽ വായിക്കാൻ സംവിധാനമുണ്ടാക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു.
കക്കൂസ് മാലിന്യം അലക്ഷ്യമായി തളളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് അഭ്യർഥിക്കും.
ഹരിത പെരുമാറ്റ ചട്ടം കർശനമായി നടപ്പിലാക്കാൻ യോഗം കർമപദ്ധതി തയാറാക്കി.
ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ കെ.എം. സുനിൽകുമാർ, അസി. കോഓഡിനേറ്റർ കെ.ആർ. അജയകുമാർ, ഹരിത കേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് പി.കെ. ബിന്ദു, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആശംസ് ഫിലിപ്, കുടുംബശീ പ്രോഗ്രാം മാനേജർ ആര്യ എന്നിവർ സംസാരിച്ചു.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്നേഹാലയത്തില്‍ സ്നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്