Connect with us

Breaking News

തലശ്ശേരി – മൈസൂരു റെയിൽപ്പാത അട്ടിമറിക്കാൻ അണിയറനീക്കം

Published

on

Share our post

തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സജീവപരിഗണനയിലുണ്ടായിരുന്ന തലശ്ശേരി – മൈസൂരു റെയിൽപ്പാത ട്രാക്കിൽ കയറുമെന്ന അവസ്ഥയായപ്പോൾ, പദ്ധതിക്കെതിരേ അപ്രതീക്ഷിത നീക്കം. തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്നും പാത തുടങ്ങണമെന്ന വാദമുന്നിയിച്ച് ചിലർ രംഗത്തെത്തിയത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.

കേരള മുഖ്യമന്ത്രി ആത്മാർത്ഥമായി പ്രവർത്തിക്കുകയും, പ്രധാനമന്ത്രി അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതോടെ, ഈ പാത എത്രയും വേഗത്തിൽ യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, എന്നും ഈ പാതയെ എതിർത്തുകൊണ്ടിരുന്ന, ‘അദൃശ്യ ശക്തികൾ’ ഇപ്പോഴും ശ്രമം തുടർന്നു കൊണ്ടിരിക്കുന്നതിനു തെളിവാണ് പുതിയനീക്കം.

തലശ്ശേരിയുടെ കൂടി പാർലമെന്റ് അംഗമായിട്ടുള്ള കെ. മുരളീധരൻ എം.പി. അത്തരക്കാരുടെ വലയിലകപ്പെട്ട്, തലശ്ശേരി മൈസൂർ പാതയ്ക്ക് പകരം കൊയിലാണ്ടി – മൈസൂർ പാതയാണ് ആവശ്യമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടത് തലശ്ശേരിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് ഇന്നാട്ടുകാർ കാണുന്നത്.

കേന്ദ്രവും കേരളവും വിവിധ രാഷ്ട്രീയ പാർട്ടികളും സഹകരിച്ച്, അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മാഹി – മുഴപ്പിലങ്ങാട് ബൈപ്പാസ് യാഥാർത്ഥ്യമാക്കിയതു പോലെ, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ആവശ്യമായ ഈ റെയിൽപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ, ഒറ്റക്കെട്ടായി നിൽക്കാൻ എല്ലാ രാഷ്ട്രീയസാമൂഹ്യ സംഘടനകളും തയ്യാറാവേണ്ട ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.

അനുകൂലഘടകങ്ങൾ ഏറെ

കേരളത്തിന്റെ ഒരു മുഖ്യമന്ത്രി പോലും ഈ ഒരു ആവശ്യത്തിനായി ഇത്രമാത്രം ആത്മാർത്ഥതയോടെ, പ്രവർത്തിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഇതിനു മുമ്പുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി പോലും തലശ്ശേരി – മൈസൂർ പാതയ്ക്ക് അനുമതി നല്കിയിരുന്നുമില്ല.

ഇപ്പോൾ, പ്രധാനമന്ത്രിയും കേരളാ മുഖ്യമന്ത്രിയും ഈ വിഷയത്തിൽ, വളരെ അനുകൂലമായിരിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു ഭാഗ്യം കൂടിയുള്ളത്, കേരളത്തിലെ ഏക കേന്ദ്രമന്ത്രിയായ വി. മുരളീധരന്റെയും ട്രെയിൻ യാത്രക്കാരുടെ ക്ഷേമത്തിനായുള്ള ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് ആംമ്‌നിറ്റി കമ്മിറ്റി ചെയർമാനായി നിയമിതനായ പി.കെ. കൃഷ്ണദാസിന്റെയും ജന്മനാട് തലശ്ശേരിയാണെന്നതും അനുകൂല ഘടകങ്ങളാണ്. ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടക സർക്കാരിന്റെ നിലവിലെ എതിർപ്പ് മറികടക്കാൻ ഇരുനേതാക്കളും, കേന്ദ്ര സർക്കാരും വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!