Connect with us

Breaking News

തലശ്ശേരി – മൈസൂരു റെയിൽപ്പാത അട്ടിമറിക്കാൻ അണിയറനീക്കം

Published

on

Share our post

തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സജീവപരിഗണനയിലുണ്ടായിരുന്ന തലശ്ശേരി – മൈസൂരു റെയിൽപ്പാത ട്രാക്കിൽ കയറുമെന്ന അവസ്ഥയായപ്പോൾ, പദ്ധതിക്കെതിരേ അപ്രതീക്ഷിത നീക്കം. തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്നും പാത തുടങ്ങണമെന്ന വാദമുന്നിയിച്ച് ചിലർ രംഗത്തെത്തിയത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.

കേരള മുഖ്യമന്ത്രി ആത്മാർത്ഥമായി പ്രവർത്തിക്കുകയും, പ്രധാനമന്ത്രി അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതോടെ, ഈ പാത എത്രയും വേഗത്തിൽ യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, എന്നും ഈ പാതയെ എതിർത്തുകൊണ്ടിരുന്ന, ‘അദൃശ്യ ശക്തികൾ’ ഇപ്പോഴും ശ്രമം തുടർന്നു കൊണ്ടിരിക്കുന്നതിനു തെളിവാണ് പുതിയനീക്കം.

തലശ്ശേരിയുടെ കൂടി പാർലമെന്റ് അംഗമായിട്ടുള്ള കെ. മുരളീധരൻ എം.പി. അത്തരക്കാരുടെ വലയിലകപ്പെട്ട്, തലശ്ശേരി മൈസൂർ പാതയ്ക്ക് പകരം കൊയിലാണ്ടി – മൈസൂർ പാതയാണ് ആവശ്യമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടത് തലശ്ശേരിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് ഇന്നാട്ടുകാർ കാണുന്നത്.

കേന്ദ്രവും കേരളവും വിവിധ രാഷ്ട്രീയ പാർട്ടികളും സഹകരിച്ച്, അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മാഹി – മുഴപ്പിലങ്ങാട് ബൈപ്പാസ് യാഥാർത്ഥ്യമാക്കിയതു പോലെ, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ആവശ്യമായ ഈ റെയിൽപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ, ഒറ്റക്കെട്ടായി നിൽക്കാൻ എല്ലാ രാഷ്ട്രീയസാമൂഹ്യ സംഘടനകളും തയ്യാറാവേണ്ട ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.

അനുകൂലഘടകങ്ങൾ ഏറെ

കേരളത്തിന്റെ ഒരു മുഖ്യമന്ത്രി പോലും ഈ ഒരു ആവശ്യത്തിനായി ഇത്രമാത്രം ആത്മാർത്ഥതയോടെ, പ്രവർത്തിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഇതിനു മുമ്പുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി പോലും തലശ്ശേരി – മൈസൂർ പാതയ്ക്ക് അനുമതി നല്കിയിരുന്നുമില്ല.

ഇപ്പോൾ, പ്രധാനമന്ത്രിയും കേരളാ മുഖ്യമന്ത്രിയും ഈ വിഷയത്തിൽ, വളരെ അനുകൂലമായിരിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു ഭാഗ്യം കൂടിയുള്ളത്, കേരളത്തിലെ ഏക കേന്ദ്രമന്ത്രിയായ വി. മുരളീധരന്റെയും ട്രെയിൻ യാത്രക്കാരുടെ ക്ഷേമത്തിനായുള്ള ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് ആംമ്‌നിറ്റി കമ്മിറ്റി ചെയർമാനായി നിയമിതനായ പി.കെ. കൃഷ്ണദാസിന്റെയും ജന്മനാട് തലശ്ശേരിയാണെന്നതും അനുകൂല ഘടകങ്ങളാണ്. ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടക സർക്കാരിന്റെ നിലവിലെ എതിർപ്പ് മറികടക്കാൻ ഇരുനേതാക്കളും, കേന്ദ്ര സർക്കാരും വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കും.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!