Connect with us

Breaking News

തലശ്ശേരി – മൈസൂരു റെയിൽപ്പാത അട്ടിമറിക്കാൻ അണിയറനീക്കം

Published

on

Share our post

തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സജീവപരിഗണനയിലുണ്ടായിരുന്ന തലശ്ശേരി – മൈസൂരു റെയിൽപ്പാത ട്രാക്കിൽ കയറുമെന്ന അവസ്ഥയായപ്പോൾ, പദ്ധതിക്കെതിരേ അപ്രതീക്ഷിത നീക്കം. തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്നും പാത തുടങ്ങണമെന്ന വാദമുന്നിയിച്ച് ചിലർ രംഗത്തെത്തിയത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.

കേരള മുഖ്യമന്ത്രി ആത്മാർത്ഥമായി പ്രവർത്തിക്കുകയും, പ്രധാനമന്ത്രി അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതോടെ, ഈ പാത എത്രയും വേഗത്തിൽ യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, എന്നും ഈ പാതയെ എതിർത്തുകൊണ്ടിരുന്ന, ‘അദൃശ്യ ശക്തികൾ’ ഇപ്പോഴും ശ്രമം തുടർന്നു കൊണ്ടിരിക്കുന്നതിനു തെളിവാണ് പുതിയനീക്കം.

തലശ്ശേരിയുടെ കൂടി പാർലമെന്റ് അംഗമായിട്ടുള്ള കെ. മുരളീധരൻ എം.പി. അത്തരക്കാരുടെ വലയിലകപ്പെട്ട്, തലശ്ശേരി മൈസൂർ പാതയ്ക്ക് പകരം കൊയിലാണ്ടി – മൈസൂർ പാതയാണ് ആവശ്യമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടത് തലശ്ശേരിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് ഇന്നാട്ടുകാർ കാണുന്നത്.

കേന്ദ്രവും കേരളവും വിവിധ രാഷ്ട്രീയ പാർട്ടികളും സഹകരിച്ച്, അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മാഹി – മുഴപ്പിലങ്ങാട് ബൈപ്പാസ് യാഥാർത്ഥ്യമാക്കിയതു പോലെ, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ആവശ്യമായ ഈ റെയിൽപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ, ഒറ്റക്കെട്ടായി നിൽക്കാൻ എല്ലാ രാഷ്ട്രീയസാമൂഹ്യ സംഘടനകളും തയ്യാറാവേണ്ട ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.

അനുകൂലഘടകങ്ങൾ ഏറെ

കേരളത്തിന്റെ ഒരു മുഖ്യമന്ത്രി പോലും ഈ ഒരു ആവശ്യത്തിനായി ഇത്രമാത്രം ആത്മാർത്ഥതയോടെ, പ്രവർത്തിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഇതിനു മുമ്പുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി പോലും തലശ്ശേരി – മൈസൂർ പാതയ്ക്ക് അനുമതി നല്കിയിരുന്നുമില്ല.

ഇപ്പോൾ, പ്രധാനമന്ത്രിയും കേരളാ മുഖ്യമന്ത്രിയും ഈ വിഷയത്തിൽ, വളരെ അനുകൂലമായിരിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു ഭാഗ്യം കൂടിയുള്ളത്, കേരളത്തിലെ ഏക കേന്ദ്രമന്ത്രിയായ വി. മുരളീധരന്റെയും ട്രെയിൻ യാത്രക്കാരുടെ ക്ഷേമത്തിനായുള്ള ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് ആംമ്‌നിറ്റി കമ്മിറ്റി ചെയർമാനായി നിയമിതനായ പി.കെ. കൃഷ്ണദാസിന്റെയും ജന്മനാട് തലശ്ശേരിയാണെന്നതും അനുകൂല ഘടകങ്ങളാണ്. ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടക സർക്കാരിന്റെ നിലവിലെ എതിർപ്പ് മറികടക്കാൻ ഇരുനേതാക്കളും, കേന്ദ്ര സർക്കാരും വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!