Connect with us

Breaking News

പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ പാലും അളക്കും

Published

on

Share our post

പേരാവൂർ:കള്ള് അളക്കാൻ മാത്രമല്ല തങ്ങൾക്ക് പാൽ അളക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ.കള്ള് ചെത്ത് തൊഴിൽ പ്രതിസന്ധിയിലായതിനാൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പേരാവൂർ റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണസംഘം 2018-ൽ തുടങ്ങിയ ഡയറി ഫാമാണ്ഇന്ന് വിജയപാതയിലെത്തി നില്ക്കുന്നത്.

സഹകരണ നിയമത്തിനും ചട്ടത്തിനും വിധേയമായി പ്രവർത്തിക്കുന്ന സംസ്ഥാനത്ത് സഹകരണ മേഖലയിലുള്ള ആദ്യ ഡയറി ഫാമാണിത്. റൂറൽ ഡയറി എക്‌സറ്റൻഷൻ ആൻഡ് അഡൈ്വസറി സർവീസസ് എസ്.ആർ.ഇ.പി പദ്ധതിയിലുൾപ്പെടുത്തിയാണ് പേരാവൂരിൽ ഡയറിഫാം അനുവദിച്ചത്. 20 പശുക്കളുടെ ഡയറി യുണിറ്റ് ആരംഭിക്കുന്നതിന് ഏഴ് ലക്ഷം രൂപ ക്ഷീര വികസന വകുപ്പ് നൽകുകയും ചെയ്തു.

പേരാവൂർ പാമ്പാളിയിൽ പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഫാം പ്രവർത്തിക്കുന്നത്.സംഘം പ്രസിഡന്റ് കെ.ആർ.സജീവന്റെയും സെക്രട്ടറി വി.കെ.രാജീവിന്റെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഫാം ലാഭത്തിലേക്കുള്ള ചുവടുവെപ്പിലാണ്. മുൻപ് 300 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഈ ഫാമിൽ നിന്ന് ഇപ്പോൾ പ്രതിദിനം 170- ലിറ്ററിലധികം പാൽ ക്ഷീരസംഘം വഴി വിൽക്കുന്നുണ്ട്.

പാൽ ഉത്പാദനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായി മാറ്റുവാനും സംഘം ആലോചിക്കുന്നുണ്ട്.അത്യുൽപ്പാദനശേഷിയുള്ള പത്തിലധികം കിടാരികളുള്ള മികച്ച കിടാരി യൂണിറ്റും പേരാവൂരിലെ ഫാമിന്റെ മാത്രം പ്രത്യേകതയാണ്.ദിവസം മുപ്പത് ലിറ്റർ പാൽചുരത്തുന്ന പശുക്കളും ഈ ഫാമിലുണ്ട്. 190 ഓളം തൊഴിലാളികളുണ്ടായിരുന്ന സംഘത്തിൽ ഇപ്പോൾ 65 പേരാണുള്ളത്.കള്ള് ചെത്ത് വ്യവസായം അനുദിനം തകർച്ചയുടെ പാതയിലായതോടെ തൊഴിലാളികൾ ഭൂരിഭാഗവും തൊഴിലുപേക്ഷിച്ചു.

എന്നാൽ, പേരാവൂരിലെ തൊഴിലാളി സഹകരണ സംഘം പുതിയ പരീക്ഷണത്തിന് മുതിർന്നതിന്റെ ഫലമാണ് വിജയപാതയിലായ ഡയറിഫാം. കന്നുക്കുട്ടികളെ ശരിയായ രീതിയിൽ വളർത്തി പശുവാക്കി മാറ്റുന്നതിൽ ജീവനക്കാർ അതീവ ശ്രദ്ധ നൽകുന്നുണ്ട്.’ഇന്നത്തെ കിടാരി നാളത്തെ പശു’ എന്നത് ഫാമിന്റെമുദ്രാവാക്യമാണ്.ആയതിനാൽ ഗുണമേന്മയുള്ള കിടാരികളെ വളർത്തുന്നതിൽ ഫാം ജീവനക്കാർ അതീവ ശ്രദ്ധ നൽകുന്നു.

2018-2019 വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡും പേരാവൂരിലെ ഈ ഫാമിനാണ്.ഫാമിന്റെ സുഗമമായ നടത്തിപ്പിന് നിർലോഭമായ പിന്തുണയും സഹകരണവും സഹായവുമായി ക്ഷീരവികസന വകുപ്പ് കൂടെയുണ്ട്. എന്നാൽ കാലിത്തീറ്റക്ക് അടിക്കടി കൂടുന്ന വിലക്കയറ്റം ഈ മേഖല നേരിടുന്നപ്രധാന വെല്ലുവിളിയാണ്.

പശുക്കൾക്ക് ഉണ്ടാവുന്ന തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾ ക്ഷീരകർഷകന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.കാലിത്തീറ്റക്ക് വില കുറച്ചും തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾക്ക് സർക്കാർ മൃഗാസ്പത്രിയിൽ മരുന്ന് ലഭ്യമാക്കിയും മൃഗാസ്പത്രികളിൽ ലാബ് സൗകര്യം ഏർപ്പെടുത്തുകയും വഴി ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാരിന് സാധിക്കുമെന്ന് സംഘം സെക്രട്ടറി വി.കെ.രാജീവ് പറയുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!