Connect with us

Breaking News

പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ പാലും അളക്കും

Published

on

Share our post

പേരാവൂർ:കള്ള് അളക്കാൻ മാത്രമല്ല തങ്ങൾക്ക് പാൽ അളക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ.കള്ള് ചെത്ത് തൊഴിൽ പ്രതിസന്ധിയിലായതിനാൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പേരാവൂർ റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണസംഘം 2018-ൽ തുടങ്ങിയ ഡയറി ഫാമാണ്ഇന്ന് വിജയപാതയിലെത്തി നില്ക്കുന്നത്.

സഹകരണ നിയമത്തിനും ചട്ടത്തിനും വിധേയമായി പ്രവർത്തിക്കുന്ന സംസ്ഥാനത്ത് സഹകരണ മേഖലയിലുള്ള ആദ്യ ഡയറി ഫാമാണിത്. റൂറൽ ഡയറി എക്‌സറ്റൻഷൻ ആൻഡ് അഡൈ്വസറി സർവീസസ് എസ്.ആർ.ഇ.പി പദ്ധതിയിലുൾപ്പെടുത്തിയാണ് പേരാവൂരിൽ ഡയറിഫാം അനുവദിച്ചത്. 20 പശുക്കളുടെ ഡയറി യുണിറ്റ് ആരംഭിക്കുന്നതിന് ഏഴ് ലക്ഷം രൂപ ക്ഷീര വികസന വകുപ്പ് നൽകുകയും ചെയ്തു.

പേരാവൂർ പാമ്പാളിയിൽ പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഫാം പ്രവർത്തിക്കുന്നത്.സംഘം പ്രസിഡന്റ് കെ.ആർ.സജീവന്റെയും സെക്രട്ടറി വി.കെ.രാജീവിന്റെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഫാം ലാഭത്തിലേക്കുള്ള ചുവടുവെപ്പിലാണ്. മുൻപ് 300 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഈ ഫാമിൽ നിന്ന് ഇപ്പോൾ പ്രതിദിനം 170- ലിറ്ററിലധികം പാൽ ക്ഷീരസംഘം വഴി വിൽക്കുന്നുണ്ട്.

പാൽ ഉത്പാദനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായി മാറ്റുവാനും സംഘം ആലോചിക്കുന്നുണ്ട്.അത്യുൽപ്പാദനശേഷിയുള്ള പത്തിലധികം കിടാരികളുള്ള മികച്ച കിടാരി യൂണിറ്റും പേരാവൂരിലെ ഫാമിന്റെ മാത്രം പ്രത്യേകതയാണ്.ദിവസം മുപ്പത് ലിറ്റർ പാൽചുരത്തുന്ന പശുക്കളും ഈ ഫാമിലുണ്ട്. 190 ഓളം തൊഴിലാളികളുണ്ടായിരുന്ന സംഘത്തിൽ ഇപ്പോൾ 65 പേരാണുള്ളത്.കള്ള് ചെത്ത് വ്യവസായം അനുദിനം തകർച്ചയുടെ പാതയിലായതോടെ തൊഴിലാളികൾ ഭൂരിഭാഗവും തൊഴിലുപേക്ഷിച്ചു.

എന്നാൽ, പേരാവൂരിലെ തൊഴിലാളി സഹകരണ സംഘം പുതിയ പരീക്ഷണത്തിന് മുതിർന്നതിന്റെ ഫലമാണ് വിജയപാതയിലായ ഡയറിഫാം. കന്നുക്കുട്ടികളെ ശരിയായ രീതിയിൽ വളർത്തി പശുവാക്കി മാറ്റുന്നതിൽ ജീവനക്കാർ അതീവ ശ്രദ്ധ നൽകുന്നുണ്ട്.’ഇന്നത്തെ കിടാരി നാളത്തെ പശു’ എന്നത് ഫാമിന്റെമുദ്രാവാക്യമാണ്.ആയതിനാൽ ഗുണമേന്മയുള്ള കിടാരികളെ വളർത്തുന്നതിൽ ഫാം ജീവനക്കാർ അതീവ ശ്രദ്ധ നൽകുന്നു.

2018-2019 വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡും പേരാവൂരിലെ ഈ ഫാമിനാണ്.ഫാമിന്റെ സുഗമമായ നടത്തിപ്പിന് നിർലോഭമായ പിന്തുണയും സഹകരണവും സഹായവുമായി ക്ഷീരവികസന വകുപ്പ് കൂടെയുണ്ട്. എന്നാൽ കാലിത്തീറ്റക്ക് അടിക്കടി കൂടുന്ന വിലക്കയറ്റം ഈ മേഖല നേരിടുന്നപ്രധാന വെല്ലുവിളിയാണ്.

പശുക്കൾക്ക് ഉണ്ടാവുന്ന തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾ ക്ഷീരകർഷകന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.കാലിത്തീറ്റക്ക് വില കുറച്ചും തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾക്ക് സർക്കാർ മൃഗാസ്പത്രിയിൽ മരുന്ന് ലഭ്യമാക്കിയും മൃഗാസ്പത്രികളിൽ ലാബ് സൗകര്യം ഏർപ്പെടുത്തുകയും വഴി ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാരിന് സാധിക്കുമെന്ന് സംഘം സെക്രട്ടറി വി.കെ.രാജീവ് പറയുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!