Connect with us

Breaking News

‘ഐ.ടി’ യ്ക്ക് വേണം വികസനം

Published

on

Share our post

കോഴിക്കോട് : മലബാറിലെയും കോഴിക്കോട്ടെയും ഐ.ടി മേഖലയുടെ വളർച്ചയും ഭാവി സാദ്ധ്യതകളും സംബന്ധിച്ച നിർദേശങ്ങൾ കാലിക്കറ്റ് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) സർക്കാരിനു സമർപ്പിച്ചു. വിവരസാങ്കേതിക രംഗത്ത് കോഴിക്കോട് നടത്തിക്കൊണ്ടിരിക്കുന്ന നിർണായക മുന്നേറ്റത്തിന് കരുത്തുപകരാനുതകുന്ന അടിയന്തര ആവശ്യങ്ങളാണ് ഇവ. ബഡ്ജറ്റിനു മുന്നോടിയായി ധനമന്ത്രിയുമായി കാഫിറ്റ് പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.

ഇതുപ്രകാരം ക്രോഡീകരിച്ച സുപ്രധാന നിർദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയ്ക്കായി രേഖാമൂലം സമർപ്പിച്ചത്. കോഴിക്കോട്, മലബാർ ഐ.ടി എക്‌സ്‌പോയുടെ നിക്ഷേപ പദ്ധതിക്കും ബഡ്ജറ്റിനും അംഗീകാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഐ.ടി രംഗത്ത് കോഴിക്കോടിന് അനുകൂലമായ സാഹചര്യങ്ങളാണുള്ളതെന്ന് സംഘടന വ്യക്തമാക്കി. ഇതു ഉപയോഗപ്പെടുത്താനും കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐ.ടി രംഗത്തെ പ്രായോഗിക ലക്ഷ്യസ്ഥാനമായി കോഴിക്കോടിനെ മാറ്റാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് കാഫിറ്റെന്ന് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ വ്യക്തമാക്കി.കോഴിക്കോട്ടെ ഐടി പ്രഫഷണലുകളുടെ കൂട്ടായ്മയിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിൽ മലബാറിലെയും കോഴിക്കോട്ടെയും സോഫ്‌റ്റ്വെയർ കമ്പനികൾ, കിൻഫ്ര ഐ.ടി. പാർക്ക്, എൻ.ഐ.ടി.യിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ, സർക്കാർ സൈബർ പാർക്ക്, ഊരാളുങ്കൽ സൈബർപാർക്ക് എന്നിവ അംഗങ്ങളാണ്.

സർക്കാരിനു സമർപ്പിച്ച നിർദേശങ്ങൾ നടപ്പിലായാൽ മലബാറിലെയും കോഴിക്കോട്ടെയും ഐടി മേഖലയ്ക്ക് വലിയ നേട്ടമായിരിക്കുമെന്ന കാഫിറ്റ് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ, സെക്രട്ടറി ആനന്ദ് ആർ.കൃഷ്ണൻ, ജനറൽ മാനേജർ അംജദ് അലി അമ്പലപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം റോഷിക് അഹമ്മദ് എന്നിവർ ചൂണ്ടിക്കാട്ടി.

@ പ്രധാന നിർദ്ദേശങ്ങൾ

സൈബർപാർക്കിൽ വേണം പുതിയ കെട്ടിടം
വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാർ സൈബർപാർക്കിൽ ജോലി ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കെട്ടിടസൗകര്യവും മറ്റും അപര്യാപ്തമാണ്. പല കമ്പനികൾക്കും വിപുലീകരണം ആവശ്യമാണ്. പുതിയവയ്ക്ക് സ്ഥലം അനുവദിക്കേണ്ടതുമുണ്ട്.

ഓഡിറ്റോറിയവും വിനോദ മേഖലയും
സൈബർപാർക്ക് കാമ്പസിൽ നവീന സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയങ്ങളും ആംഫി തിയേറ്ററുകളും സജ്ജമാക്കണം. വിനോദത്തിനും സാംസ്‌കാരിക വൈദഗ്ദ്ധ്യത്തിനും പരിഗണന നൽകി ടെക്‌നോപാർക്കിലേതിന് സമാനമായ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.

സുരക്ഷാ പ്രശ്‌നങ്ങളും മെച്ചപ്പെടുത്തലുകളും :

കൃത്യവും കാര്യക്ഷമവുമായ മുഴുവൻസമയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് കൃത്യമായ പദ്ധതി വേണം. യു.എൽ. സൈബർപാർക്കും സർക്കാർ സൈബർ പാർക്കും തമ്മിലുള്ള കണക്ടിവിറ്റി കാര്യക്ഷമാക്കണം

വേണം ഡേകെയർ സെന്റർ

സൈബർപാർക്ക് ജീവനക്കാരിൽ 40ശതമാനം പേർ സ്ത്രീകളും വിവാഹിതരുമാണ്. അതിനാൽ ഒരു ഡേകെയർ സൗകര്യം ഏറെ പ്രയോജനപ്രദമായിരിക്കും. കൂടുതൽ സ്ത്രീ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ കഴിയും.

പുതിയ പ്രതിഭകളുടെ നിയമനവും പരിശീലനവും
കേരള നോളജ് മിഷൻ, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുമായി സഹകരിച്ച് നൈപുണ്യ വികസന വിനിയോഗത്തിന് ഉതകുന്ന പദ്ധതി നടപ്പിലാക്കണം. മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പോലുള്ള സംവിധാനങ്ങൾ, പ്രാദേശിക കോളേജുകൾ, സർവകലാശാലകൾ എന്നിവയുമായി സഹകരിച്ച് പരിശീലന വിനിമയ പദ്ധതികൾ നടപ്പിലാക്കാനുള്ള സാമ്പത്തികസഹായവും പിന്തുണയും ഉറപ്പാക്കണം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!