Breaking News
‘ഐ.ടി’ യ്ക്ക് വേണം വികസനം

കോഴിക്കോട് : മലബാറിലെയും കോഴിക്കോട്ടെയും ഐ.ടി മേഖലയുടെ വളർച്ചയും ഭാവി സാദ്ധ്യതകളും സംബന്ധിച്ച നിർദേശങ്ങൾ കാലിക്കറ്റ് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) സർക്കാരിനു സമർപ്പിച്ചു. വിവരസാങ്കേതിക രംഗത്ത് കോഴിക്കോട് നടത്തിക്കൊണ്ടിരിക്കുന്ന നിർണായക മുന്നേറ്റത്തിന് കരുത്തുപകരാനുതകുന്ന അടിയന്തര ആവശ്യങ്ങളാണ് ഇവ. ബഡ്ജറ്റിനു മുന്നോടിയായി ധനമന്ത്രിയുമായി കാഫിറ്റ് പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
ഇതുപ്രകാരം ക്രോഡീകരിച്ച സുപ്രധാന നിർദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയ്ക്കായി രേഖാമൂലം സമർപ്പിച്ചത്. കോഴിക്കോട്, മലബാർ ഐ.ടി എക്‌സ്‌പോയുടെ നിക്ഷേപ പദ്ധതിക്കും ബഡ്ജറ്റിനും അംഗീകാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഐ.ടി രംഗത്ത് കോഴിക്കോടിന് അനുകൂലമായ സാഹചര്യങ്ങളാണുള്ളതെന്ന് സംഘടന വ്യക്തമാക്കി. ഇതു ഉപയോഗപ്പെടുത്താനും കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐ.ടി രംഗത്തെ പ്രായോഗിക ലക്ഷ്യസ്ഥാനമായി കോഴിക്കോടിനെ മാറ്റാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് കാഫിറ്റെന്ന് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ വ്യക്തമാക്കി.കോഴിക്കോട്ടെ ഐടി പ്രഫഷണലുകളുടെ കൂട്ടായ്മയിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിൽ മലബാറിലെയും കോഴിക്കോട്ടെയും സോഫ്‌റ്റ്വെയർ കമ്പനികൾ, കിൻഫ്ര ഐ.ടി. പാർക്ക്, എൻ.ഐ.ടി.യിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ, സർക്കാർ സൈബർ പാർക്ക്, ഊരാളുങ്കൽ സൈബർപാർക്ക് എന്നിവ അംഗങ്ങളാണ്.
സർക്കാരിനു സമർപ്പിച്ച നിർദേശങ്ങൾ നടപ്പിലായാൽ മലബാറിലെയും കോഴിക്കോട്ടെയും ഐടി മേഖലയ്ക്ക് വലിയ നേട്ടമായിരിക്കുമെന്ന കാഫിറ്റ് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ, സെക്രട്ടറി ആനന്ദ് ആർ.കൃഷ്ണൻ, ജനറൽ മാനേജർ അംജദ് അലി അമ്പലപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം റോഷിക് അഹമ്മദ് എന്നിവർ ചൂണ്ടിക്കാട്ടി.
@ പ്രധാന നിർദ്ദേശങ്ങൾ
സൈബർപാർക്കിൽ വേണം പുതിയ കെട്ടിടം
വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാർ സൈബർപാർക്കിൽ ജോലി ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കെട്ടിടസൗകര്യവും മറ്റും അപര്യാപ്തമാണ്. പല കമ്പനികൾക്കും വിപുലീകരണം ആവശ്യമാണ്. പുതിയവയ്ക്ക് സ്ഥലം അനുവദിക്കേണ്ടതുമുണ്ട്.
ഓഡിറ്റോറിയവും വിനോദ മേഖലയും
സൈബർപാർക്ക് കാമ്പസിൽ നവീന സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയങ്ങളും ആംഫി തിയേറ്ററുകളും സജ്ജമാക്കണം. വിനോദത്തിനും സാംസ്‌കാരിക വൈദഗ്ദ്ധ്യത്തിനും പരിഗണന നൽകി ടെക്‌നോപാർക്കിലേതിന് സമാനമായ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.
സുരക്ഷാ പ്രശ്‌നങ്ങളും മെച്ചപ്പെടുത്തലുകളും :
കൃത്യവും കാര്യക്ഷമവുമായ മുഴുവൻസമയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് കൃത്യമായ പദ്ധതി വേണം. യു.എൽ. സൈബർപാർക്കും സർക്കാർ സൈബർ പാർക്കും തമ്മിലുള്ള കണക്ടിവിറ്റി കാര്യക്ഷമാക്കണം
വേണം ഡേകെയർ സെന്റർ
സൈബർപാർക്ക് ജീവനക്കാരിൽ 40ശതമാനം പേർ സ്ത്രീകളും വിവാഹിതരുമാണ്. അതിനാൽ ഒരു ഡേകെയർ സൗകര്യം ഏറെ പ്രയോജനപ്രദമായിരിക്കും. കൂടുതൽ സ്ത്രീ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ കഴിയും.
പുതിയ പ്രതിഭകളുടെ നിയമനവും പരിശീലനവും
കേരള നോളജ് മിഷൻ, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുമായി സഹകരിച്ച് നൈപുണ്യ വികസന വിനിയോഗത്തിന് ഉതകുന്ന പദ്ധതി നടപ്പിലാക്കണം. മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പോലുള്ള സംവിധാനങ്ങൾ, പ്രാദേശിക കോളേജുകൾ, സർവകലാശാലകൾ എന്നിവയുമായി സഹകരിച്ച് പരിശീലന വിനിമയ പദ്ധതികൾ നടപ്പിലാക്കാനുള്ള സാമ്പത്തികസഹായവും പിന്തുണയും ഉറപ്പാക്കണം.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്