Connect with us

Breaking News

‘ഐ.ടി’ യ്ക്ക് വേണം വികസനം

Published

on

Share our post

കോഴിക്കോട് : മലബാറിലെയും കോഴിക്കോട്ടെയും ഐ.ടി മേഖലയുടെ വളർച്ചയും ഭാവി സാദ്ധ്യതകളും സംബന്ധിച്ച നിർദേശങ്ങൾ കാലിക്കറ്റ് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) സർക്കാരിനു സമർപ്പിച്ചു. വിവരസാങ്കേതിക രംഗത്ത് കോഴിക്കോട് നടത്തിക്കൊണ്ടിരിക്കുന്ന നിർണായക മുന്നേറ്റത്തിന് കരുത്തുപകരാനുതകുന്ന അടിയന്തര ആവശ്യങ്ങളാണ് ഇവ. ബഡ്ജറ്റിനു മുന്നോടിയായി ധനമന്ത്രിയുമായി കാഫിറ്റ് പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.

ഇതുപ്രകാരം ക്രോഡീകരിച്ച സുപ്രധാന നിർദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയ്ക്കായി രേഖാമൂലം സമർപ്പിച്ചത്. കോഴിക്കോട്, മലബാർ ഐ.ടി എക്‌സ്‌പോയുടെ നിക്ഷേപ പദ്ധതിക്കും ബഡ്ജറ്റിനും അംഗീകാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഐ.ടി രംഗത്ത് കോഴിക്കോടിന് അനുകൂലമായ സാഹചര്യങ്ങളാണുള്ളതെന്ന് സംഘടന വ്യക്തമാക്കി. ഇതു ഉപയോഗപ്പെടുത്താനും കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐ.ടി രംഗത്തെ പ്രായോഗിക ലക്ഷ്യസ്ഥാനമായി കോഴിക്കോടിനെ മാറ്റാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് കാഫിറ്റെന്ന് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ വ്യക്തമാക്കി.കോഴിക്കോട്ടെ ഐടി പ്രഫഷണലുകളുടെ കൂട്ടായ്മയിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിൽ മലബാറിലെയും കോഴിക്കോട്ടെയും സോഫ്‌റ്റ്വെയർ കമ്പനികൾ, കിൻഫ്ര ഐ.ടി. പാർക്ക്, എൻ.ഐ.ടി.യിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ, സർക്കാർ സൈബർ പാർക്ക്, ഊരാളുങ്കൽ സൈബർപാർക്ക് എന്നിവ അംഗങ്ങളാണ്.

സർക്കാരിനു സമർപ്പിച്ച നിർദേശങ്ങൾ നടപ്പിലായാൽ മലബാറിലെയും കോഴിക്കോട്ടെയും ഐടി മേഖലയ്ക്ക് വലിയ നേട്ടമായിരിക്കുമെന്ന കാഫിറ്റ് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ, സെക്രട്ടറി ആനന്ദ് ആർ.കൃഷ്ണൻ, ജനറൽ മാനേജർ അംജദ് അലി അമ്പലപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം റോഷിക് അഹമ്മദ് എന്നിവർ ചൂണ്ടിക്കാട്ടി.

@ പ്രധാന നിർദ്ദേശങ്ങൾ

സൈബർപാർക്കിൽ വേണം പുതിയ കെട്ടിടം
വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാർ സൈബർപാർക്കിൽ ജോലി ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കെട്ടിടസൗകര്യവും മറ്റും അപര്യാപ്തമാണ്. പല കമ്പനികൾക്കും വിപുലീകരണം ആവശ്യമാണ്. പുതിയവയ്ക്ക് സ്ഥലം അനുവദിക്കേണ്ടതുമുണ്ട്.

ഓഡിറ്റോറിയവും വിനോദ മേഖലയും
സൈബർപാർക്ക് കാമ്പസിൽ നവീന സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയങ്ങളും ആംഫി തിയേറ്ററുകളും സജ്ജമാക്കണം. വിനോദത്തിനും സാംസ്‌കാരിക വൈദഗ്ദ്ധ്യത്തിനും പരിഗണന നൽകി ടെക്‌നോപാർക്കിലേതിന് സമാനമായ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.

സുരക്ഷാ പ്രശ്‌നങ്ങളും മെച്ചപ്പെടുത്തലുകളും :

കൃത്യവും കാര്യക്ഷമവുമായ മുഴുവൻസമയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് കൃത്യമായ പദ്ധതി വേണം. യു.എൽ. സൈബർപാർക്കും സർക്കാർ സൈബർ പാർക്കും തമ്മിലുള്ള കണക്ടിവിറ്റി കാര്യക്ഷമാക്കണം

വേണം ഡേകെയർ സെന്റർ

സൈബർപാർക്ക് ജീവനക്കാരിൽ 40ശതമാനം പേർ സ്ത്രീകളും വിവാഹിതരുമാണ്. അതിനാൽ ഒരു ഡേകെയർ സൗകര്യം ഏറെ പ്രയോജനപ്രദമായിരിക്കും. കൂടുതൽ സ്ത്രീ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ കഴിയും.

പുതിയ പ്രതിഭകളുടെ നിയമനവും പരിശീലനവും
കേരള നോളജ് മിഷൻ, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുമായി സഹകരിച്ച് നൈപുണ്യ വികസന വിനിയോഗത്തിന് ഉതകുന്ന പദ്ധതി നടപ്പിലാക്കണം. മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പോലുള്ള സംവിധാനങ്ങൾ, പ്രാദേശിക കോളേജുകൾ, സർവകലാശാലകൾ എന്നിവയുമായി സഹകരിച്ച് പരിശീലന വിനിമയ പദ്ധതികൾ നടപ്പിലാക്കാനുള്ള സാമ്പത്തികസഹായവും പിന്തുണയും ഉറപ്പാക്കണം.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!