Connect with us

Breaking News

ഇടതു മുന്നണിക്ക് എതിർപ്പില്ല, സംസ്ഥാനത്തെ പെൻഷൻ പ്രായം കൂട്ടിയേക്കും

Published

on

Share our post

തിരുവനന്തപുരം:സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടാൻ നിർദ്ദേശമുണ്ട്. ഇതിലൂടെ 4000 കോടി രൂപ അടുത്ത സാമ്പത്തിക വർഷം ലാഭിക്കാം. വരുന്ന ബഡ്‌ജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.

ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57ആക്കണമെന്ന് കെ. മോഹൻദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുമുണ്ട്. നിലവിൽ 56 ആണ്.ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ. എൻ ബാലഗോപാൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പെൻഷൻ പ്രായം കൂട്ടുന്നതും ചർച്ചയായി. അനുകൂല നിർദ്ദേശങ്ങൾ ഉയർന്നത് സർക്കാരിന് പ്രോത്സാഹനമായിട്ടുണ്ട്.

പെൻഷൻപ്രായം കൂട്ടുന്നതിൽ ഇടതുമുന്നണിയിൽ കാര്യമായ എതിർപ്പില്ല. യുവജനങ്ങളുടെ പ്രതിഷേധത്തിലാണ് ആശങ്ക.പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാൻ മൂന്ന് മാസം മുമ്പ് സർക്കാർ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിർപ്പിൽ പിൻവാങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിറ്റി ജീവനക്കാരുടെ പെൻഷൻ പ്രായം പരിഷ്ക്കരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.

പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി റിയാബ് തയ്യാറാക്കിയ 9000 കോടി രൂപയുടെ മാസ്റ്റർ പ്ളാനിലും പെൻഷൻപ്രായം ഉയർത്താൻ നിർദ്ദേശമുണ്ട്. 134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ 114 എണ്ണമാണ് പ്രവർത്തിക്കുന്നത്. ചിലതിൽ പെൻഷൻ പ്രായം 60 ആണ്. ചിലതിൽ 58. ചില സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് 60 വയസും മറ്റ് ജീവനക്കാർക്ക് 58 വയസുമാണ്.

ഇതെല്ലാം ഏകീകരിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 60 ആക്കാനാണ് നിർദ്ദേശം.പെൻഷൻ പ്രായം കൂട്ടിയാൽ അടുത്ത വർഷത്തെ സാമ്പത്തിക ഞെരുക്കം വലിയൊരളവ് വരെ മറികടക്കാമെന്നാണ് കണക്കുകൂട്ടൽ. 5.15 ലക്ഷം സർക്കാർ ജീവനക്കാരിൽ 1.48 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ്.

ഇവരുടെ പെൻഷൻ പ്രായം 60 ആണ്. ശേഷിക്കുന്ന 3.67ലക്ഷം ജീവനക്കാർക്കാണ് പെൻഷൻ പ്രായം ഉയർത്തിയാൽ ഗുണം കിട്ടുക. പങ്കാളിത്ത പെൻഷനിലൂടെ, പത്തുവർഷത്തിനുള്ളിൽ അൻപത് ശതമാനം പേരുടെയും, ഇരുപത് വർഷത്തിനുള്ളിൽ മുഴുവൻ ജീവനക്കാരുടേയും പെൻഷൻ പ്രായം അറുപതാവും. 20,000ഒരു വർഷം വിരമിക്കുന്നവർ 20 – 50 ലക്ഷംഒരാൾക്ക് ഗ്രാറ്റുവിറ്റി,​ പെൻഷൻ ​4,​000 കോടിമൊത്തം ബാദ്ധ്യത


Share our post

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Breaking News

സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!