Breaking News
പീഡനക്കേസിൽപ്പെട്ട സി.ഐമാരെയും കോടികൾ തട്ടിയ പൊലീസുകാരനെയും പിടിക്കാതെ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ക്രിമിനൽ, ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമ്പോഴും ലൈംഗിക പീഡനക്കേസിൽ പ്രതികളായ സി.ഐമാരെയും കോടികൾ തട്ടിച്ച പൊലീസുകാരനെയും പിടികൂടാതെ പൊലീസിന്‍റെ ഒളിച്ചുകളി.
തലസ്ഥാനത്ത് അതിക്രമം നടത്തിയ ഗുണ്ടാനേതാക്കളെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.പൊലീസിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഗുണ്ടാമാഫിയ ബന്ധം ആരോപിച്ച് ഒരു സ്റ്റേഷനിലെ സ്വീപ്പർ ഒഴികെയുള്ള 31 പൊലീസുകാരെയും സ്ഥലംമാറ്റിയ നടപടിക്കാണ് മംഗലപുരം പൊലീസ് സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്.
ലൈംഗിക പീഡനക്കേസിൽ പ്രതികളായ ഇൻസ്പെക്ടർമാരായ എ.വി. സൈജു, ജയസനിൽ എന്നിവരെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല. പൊലീസ് നടപടി വൈകിയതിനെ തുടർന്ന് അയിരൂർ സി.ഐയായിരുന്ന ജയസനിലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചെന്നാണ് വിവരം.
മലയിൻകീഴ്, നെടുമങ്ങാട് സ്റ്റേഷനുകളിൽ ബലാത്സംഗ കേസുകളിൽ പ്രതിയാണ് സൈജു. ബലാത്സംഗ കേസിൽ ജാമ്യം ലഭിക്കാൻ വ്യാജ രേഖയും സൈജുവുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് അസോസിയേഷൻ റൂറൽ ജില്ല ഭാരവാഹിയായിരുന്ന വി. സൈജുവാണ് പീഡനകേസിൽപെട്ട് ഒളിവിൽ കഴിയുന്നതെന്നതും മറ്റൊരു വസ്തുത. എന്നാൽ ഇയാളെ പിടികൂടാൻ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രം.
പോക്സോ പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയാണ് ജയസനിലെതിരായുള്ളത്. സസ്പെൻഷനിലായ ജയസനിലും ഒളിവിലായിരുന്നെന്ന ഭാഷ്യമാണ് പൊലീസിന്‍റേത്. ഒരുകോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെയും രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനായില്ല.
പൊലീസുകാരിൽ നിന്നുൾപ്പെടെ കോടികൾ തട്ടിയ സി.പി.ഒ പാങ്ങോട് ഭരതന്നൂർ തൃക്കോവിൽവട്ടം സ്വദേശി രവിശങ്കറിനെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. രണ്ട് കേസുകളുടെയും അന്വഷണ ചുമതല നെടുമങ്ങാട് ഡിവൈ.എസ്.പിക്കാണ്.
അതിനുപിന്നാലെയാണ് തലസ്ഥാന നഗരമധ്യത്തിൽ ഗുണ്ടാക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മുഖ്യപ്രതികളെ ഉൾപ്പെടെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതും.തലസ്ഥാനത്തെ ഡിവൈ.എസ്.പിമാർ ഉൾപ്പെടെ കൂടുതൽ പൊലീസുകാരുടെ ഗുണ്ട-ഭൂമാഫിയ ബന്ധങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയുമാണ്.
Breaking News
ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം


കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
Breaking News
ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.
Breaking News
സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്