Connect with us

Breaking News

കരുവന്നൂർ തട്ടിപ്പിന് ഒന്നര വർഷം : പണം കാത്ത് 423 നിക്ഷേപകർ

Published

on

Share our post

തൃശൂർ: കൺസോർഷ്യത്തിലൂടെ 250 കോടി സമാഹരിക്കാനുള്ള പദ്ധതിയും പാളിയതോടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാതെ രോഗികളുൾപ്പെടെ 423 പേരുടെ കാത്തിരിപ്പ് നീളുന്നു.200 കോടിയുടെ വായ്പാ തട്ടിപ്പിൽ പ്രതിസന്ധിയിലായ ബാങ്കിന്റെ പുനരുദ്ധാരണവും പെരുവഴിയിലായി. മൊത്തം നിക്ഷേപകരെക്കുറിച്ചോ പിൻവലിക്കാൻ അപേക്ഷിച്ചവരുടെ മൊത്തം തുകയോ അധികൃതർ വെളിപ്പെടുത്തുന്നില്ല.

25,000 മുതൽ ഒന്നര ലക്ഷം വരെ നിക്ഷേപമുള്ളവരുണ്ട്.കഴിഞ്ഞ സെപ്റ്റംബറിൽ 50 കോടിയുടെ പാക്കേജ് സർക്കാർ അംഗീകരിച്ചെങ്കിലും സഹകരണ റിസ്‌ക് ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടിയിലെ അഞ്ച് കോടിയാണ് കിട്ടിയത്. ഈ തുക വായ്പയായി നൽകണമെന്ന് നിഷ്‌കർഷിച്ചതിനാൽ നിക്ഷേപകർക്ക് ലഭിച്ചുമില്ല.

സംസ്ഥാന സഹകരണ ബാങ്കിലുള്ള കരുവന്നൂർ ബാങ്കിന്റെ കരുതൽ ധനമായ രണ്ട് കോടിയാണ് നിക്ഷേപകർക്ക് വീതം വച്ചത്.പുനരുദ്ധാരണത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ ബാങ്കിനെ രക്ഷിക്കാൻ ജില്ലാതല സഹകരണ സംവിധാനങ്ങൾ വഴി ശ്രമിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് തുക നൽകാനാകുന്നില്ല.

രോഗികൾക്ക് പരമാവധി രണ്ട് ലക്ഷമാണ് നൽകുന്നത്. സഹകരണ മന്ത്രി ഇടപെട്ടതോടെ ഒന്നര വർഷത്തിനിടെ ഒരാൾക്ക് മുഴുവൻ നിക്ഷേപവും ( 23 ലക്ഷം), മറ്റൊരാൾക്ക് പത്ത് ലക്ഷവും നൽകി. പണം കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ രണ്ട് പേർ മരിക്കുകയും ജപ്തി നോട്ടീസിനെ തുടർന്ന് രണ്ടു പേർ ജീവനൊടുക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി നിർദ്ദേശമനുസരിച്ച് നിക്ഷേപകരുടെ സീനിയോറിറ്റി പ്രകാരം മുതലിലെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നൽകുന്നത്.തട്ടിപ്പ് ഇങ്ങനെതട്ടിച്ചത് 226.77 കോടി

നിക്ഷേപകർക്ക് നൽകിയത് 64 കോടി
തിരിച്ചടവ് നോട്ടീസ് 125 കോടികെ.വൈ.എസി പുതുക്കുന്നുകെ.വൈ.സി പരിശോധിച്ച് യഥാർത്ഥ നിക്ഷേപകരെന്ന് ഉറപ്പാക്കി നൽകുന്നതിനാലാണ് കാലതാമസം. ജീവനക്കാർ കുറവായതിനാൽ കെ.വൈ.സി പുതുക്കാൻ സമയമെടുക്കുന്നു. കുടിശിക പിരിച്ചുള്ള വരുമാനം കൊണ്ടാണ് തുക തിരികെ നൽകുന്നത്.

പ്രാഥമിക സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എട്ട് ശതമാനം പലിശയ്ക്ക് 10.5 കോടി സമാഹരിച്ചു. ജപ്തി ചെയ്ത വസ്തുക്കൾ ലേലം ചെയ്യും.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!