Connect with us

Breaking News

കരുവന്നൂർ തട്ടിപ്പിന് ഒന്നര വർഷം : പണം കാത്ത് 423 നിക്ഷേപകർ

Published

on

Share our post

തൃശൂർ: കൺസോർഷ്യത്തിലൂടെ 250 കോടി സമാഹരിക്കാനുള്ള പദ്ധതിയും പാളിയതോടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാതെ രോഗികളുൾപ്പെടെ 423 പേരുടെ കാത്തിരിപ്പ് നീളുന്നു.200 കോടിയുടെ വായ്പാ തട്ടിപ്പിൽ പ്രതിസന്ധിയിലായ ബാങ്കിന്റെ പുനരുദ്ധാരണവും പെരുവഴിയിലായി. മൊത്തം നിക്ഷേപകരെക്കുറിച്ചോ പിൻവലിക്കാൻ അപേക്ഷിച്ചവരുടെ മൊത്തം തുകയോ അധികൃതർ വെളിപ്പെടുത്തുന്നില്ല.

25,000 മുതൽ ഒന്നര ലക്ഷം വരെ നിക്ഷേപമുള്ളവരുണ്ട്.കഴിഞ്ഞ സെപ്റ്റംബറിൽ 50 കോടിയുടെ പാക്കേജ് സർക്കാർ അംഗീകരിച്ചെങ്കിലും സഹകരണ റിസ്‌ക് ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടിയിലെ അഞ്ച് കോടിയാണ് കിട്ടിയത്. ഈ തുക വായ്പയായി നൽകണമെന്ന് നിഷ്‌കർഷിച്ചതിനാൽ നിക്ഷേപകർക്ക് ലഭിച്ചുമില്ല.

സംസ്ഥാന സഹകരണ ബാങ്കിലുള്ള കരുവന്നൂർ ബാങ്കിന്റെ കരുതൽ ധനമായ രണ്ട് കോടിയാണ് നിക്ഷേപകർക്ക് വീതം വച്ചത്.പുനരുദ്ധാരണത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ ബാങ്കിനെ രക്ഷിക്കാൻ ജില്ലാതല സഹകരണ സംവിധാനങ്ങൾ വഴി ശ്രമിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് തുക നൽകാനാകുന്നില്ല.

രോഗികൾക്ക് പരമാവധി രണ്ട് ലക്ഷമാണ് നൽകുന്നത്. സഹകരണ മന്ത്രി ഇടപെട്ടതോടെ ഒന്നര വർഷത്തിനിടെ ഒരാൾക്ക് മുഴുവൻ നിക്ഷേപവും ( 23 ലക്ഷം), മറ്റൊരാൾക്ക് പത്ത് ലക്ഷവും നൽകി. പണം കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ രണ്ട് പേർ മരിക്കുകയും ജപ്തി നോട്ടീസിനെ തുടർന്ന് രണ്ടു പേർ ജീവനൊടുക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി നിർദ്ദേശമനുസരിച്ച് നിക്ഷേപകരുടെ സീനിയോറിറ്റി പ്രകാരം മുതലിലെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നൽകുന്നത്.തട്ടിപ്പ് ഇങ്ങനെതട്ടിച്ചത് 226.77 കോടി

നിക്ഷേപകർക്ക് നൽകിയത് 64 കോടി
തിരിച്ചടവ് നോട്ടീസ് 125 കോടികെ.വൈ.എസി പുതുക്കുന്നുകെ.വൈ.സി പരിശോധിച്ച് യഥാർത്ഥ നിക്ഷേപകരെന്ന് ഉറപ്പാക്കി നൽകുന്നതിനാലാണ് കാലതാമസം. ജീവനക്കാർ കുറവായതിനാൽ കെ.വൈ.സി പുതുക്കാൻ സമയമെടുക്കുന്നു. കുടിശിക പിരിച്ചുള്ള വരുമാനം കൊണ്ടാണ് തുക തിരികെ നൽകുന്നത്.

പ്രാഥമിക സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എട്ട് ശതമാനം പലിശയ്ക്ക് 10.5 കോടി സമാഹരിച്ചു. ജപ്തി ചെയ്ത വസ്തുക്കൾ ലേലം ചെയ്യും.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


Share our post
Continue Reading

Trending

error: Content is protected !!