Connect with us

Breaking News

ഇന്ത്യയിൽ വരാനിരിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങളുടെ കാലമെന്ന് മുന്നറിയിപ്പ്

Published

on

Share our post

വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ്‌ വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ളീവ്ലാൻഡ്‌ ക്ലിനിക്കിന്റെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം ചെയർമാൻ ഡോ.ജെയിം ഏബ്രഹാമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം ആരോഗ്യ ദുരന്തങ്ങൾ തടയാൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വൈദ്യശാസ്ത്രമാർഗങ്ങൾ രാജ്യം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1.93 കോടി പുതിയ കാൻസർബാധിതരും, ഒരു കോടി കാൻസർ മരണങ്ങളും 2020-ൽ ഉണ്ടായിട്ടുണ്ട്. സ്തനാർബുദമാണ് ഏറ്റവുമധികം ബാധിക്കപ്പെടുന്ന കാൻസർ. നേരത്തെ ശ്വാസകോശ അർബുദമായി കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. മരണ സംഖ്യയിൽ ഇപ്പോഴും ശ്വാസകോശാർബുദമാണ് മുന്നിൽ.

18 ലക്ഷം മരണം ശ്വാസകോശ അർബുദം മൂലം ഉണ്ടാകുന്നു. ജനസംഖ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ലോകമെമ്പാടുമുള്ള കാൻസർ ബാധിതരുടെ എണ്ണം 2040-ൽ 2.84 കോടിയായി ഉയരുമെന്നാണ് ഗ്ലോബോക്കൻ (ഗ്ലോബൽ കാൻസർ ഒബ്‌സർവേറ്ററി) വിലയിരുത്തുന്നത്. ആഗോളവത്കരണം, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടങ്ങിയ കാരണങ്ങളാൽ ഇതിലെ അപകട സാധ്യത വർധിക്കുകയും ചെയ്തേക്കാം.

പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള കാൻസർ വാക്സിനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഡിജിറ്റൽ ടെക്നോളജി എന്നിവയുടെ വിപുലീകരണം, ലിക്വിഡ് ബയോപ്സിയിൽ നിന്നുള്ള കാൻസർ രോഗനിർണയം തുടങ്ങിയവ ഇനി ഉപയോഗിക്കണമെന്ന് ഡോ.ജെയിം ഏബ്രഹാം പറഞ്ഞു.

ജീനോമിക് പ്രൊഫൈലിങ്ങിന്റെ ഉപയോഗം, ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യകളുടെ പരിണാമം, വരും തലമുറയുടെ ഇമ്മ്യൂണോ തെറാപ്പികൾ, CAR T സെൽ തെറാപ്പികൾ എന്നിവയാണ് പ്രയോജനപ്പെടുത്തണം. ഡിജിറ്റൽ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ടെലിഹെൽത്ത് പോലെയുള്ള മാർഗങ്ങൾ രോഗികളും രോഗവിദഗ്‌ധരും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായിക്കും.

ഇത്തരം ടെക്‌നോളജികളുടെ വരവ് ഗ്രാമീണ മേഖലയിൽ ഉൾപ്പെടെയുള്ള ആളുകൾക്ക് ഏറെ സഹായകമാകുകയും ചെയ്യും. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ആളുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഇതെങ്ങനെ ലഭ്യമാക്കുമന്നതാണ് ഇന്ത്യ ഇനിയുള്ള നാളുകളിൽ അഭിമുഖീകരിക്കാൻ പോകുന്ന മറ്റൊരു പ്രതിസന്ധി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ബയോപ്‌സിയിൽ ഉണ്ടാകുന്ന എത്ര ചെറിയ മാറ്റങ്ങളും പാറ്റേണുകളിലെ വ്യത്യാസങ്ങളും കൃത്യമായി വേർതിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനിതക പ്രൊഫൈലിങ് നടത്തിയാൽ സ്തന, വൻകുടൽ കാൻസറുകൾ ചെറുപ്രായത്തിൽ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനാകും.

രക്തസമ്മർദ്ദവും, കൊളസ്ട്രോളും പരിശോധിക്കുന്നത് പോലെ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും പ്രത്യേകമായി കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതിനായുള്ള ചികിത്സകൾക്കും ജനിതക പരിശോധന സഹായിക്കും. കാൻസർ രോഗനിർണയത്തിനായി സ്കാൻ, മാമോഗ്രാം, കൊളോനോസ്കോപ്പി അല്ലെങ്കിൽ പാപ്പ് സ്മിയർ എന്നിവയാണ് നിലവിൽ ഉപയോഗിക്കുന്നത്.

പക്ഷെ ഈ രീതിയിൽ അസുഖം കണ്ടെത്തുമ്പോഴേക്കും വളരെ വൈകിയിരിക്കും. കാൻസർ, സിസ്റ്റിക് ഫൈബ്രോസിസ്, ഹൃദ്രോഗം, പ്രമേഹം, ഹീമോഫീലിയ, സിക്കിൾ സെൽ അസുഖം, എയ്ഡ്സ് എന്നിവ ചികിത്സിക്കുന്നതിനുള്ള വാഗ്ദാനമാണ് ജീൻ തെറാപ്പി മേഖല.

കാൻസർ ചികിത്സയിലെ മറ്റൊരു പ്രവണത ഇമ്മ്യൂണോതെറാപ്പി കീമോതെറാപ്പിയുമായി ബന്ധിപ്പിച്ച് പല കാൻസർ കേസുകളിലും മുഴകൾ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ഒരു സാധാരണ ചികിത്സയായി മാറിക്കഴിഞ്ഞു ഡോ.ജെയിം ഏബ്രഹാം പറഞ്ഞു.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!