Connect with us

Breaking News

കാസർകോട് ജില്ലയിൽ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത രണ്ടുവര്‍ഷത്തിനകം

Published

on

Share our post

കാസർകോട്: ജില്ല പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടുവര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കാന്‍ കാസര്‍കോട് ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി വകയിരുത്തും. നടപ്പു സാമ്പത്തികവര്‍ഷം അനുവദിച്ച അഞ്ചു ലക്ഷത്തിനു പുറമെ ഒമ്പത് ലക്ഷം രൂപ കൂടി അനുവദിക്കും.

അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ജില്ലയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല പഞ്ചായത്തിനു കീഴിലുള്ള ലാബ് സൗകര്യമില്ലാത്ത എല്ലാ വിദ്യാലയങ്ങളിലും ലാബ് ഉറപ്പുവരുത്തും. ചുറ്റുമതിലില്ലാത്തെ എല്ലാ സ്‌കൂളിനും ഒരേ മാതൃകയിൽ ചുറ്റുമതിലും ഗേറ്റും നിര്‍മിക്കും. വയോജനങ്ങള്‍ക്കുള്ള ഭക്ഷണ വിതരണ പദ്ധതി തുടരാനും യോഗം തീരുമാനിച്ചു.

70 വയസ്സിനുമുകളിലുള്ള വയോജനങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്തുവഴി അപേക്ഷ സ്വീകരിച്ചാണ് ജില്ല പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്.

ലഹരിവിപത്തിനെതിരെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി ആരംഭിക്കും. കുട്ടികള്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തുപോയി കടകളില്‍ നിന്നു ലഹരി കലര്‍ന്ന വസ്തുക്കള്‍ കഴിക്കുന്നത് തടയാൻ കുടുംബശ്രീയുമായി സഹകരിച്ച് സ്റ്റേഷനറി കടകള്‍ ആരംഭിക്കും. പദ്ധതിക്ക് ആവശ്യമായ സബ്‌സിഡി തുക ജില്ല പഞ്ചായത്ത് നല്‍കും. പൈലറ്റ് പദ്ധതിയായി പിലിക്കോട്, ചായോത്ത് സ്‌കൂളുകളില്‍ സ്‌റ്റേഷനറി കടകള്‍ തുടങ്ങും.

താൽപര്യമുള്ള മറ്റു സ്‌കൂളുകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ജില്ല പഞ്ചായത്ത് നല്‍കും. ജനുവരി 27ന് ഉച്ചക്ക് രണ്ടിനു ജില്ല പഞ്ചായത്ത് മത്സ്യസഭ നടത്താന്‍ തീരുമാനിച്ചു. ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍ തീരദേശ പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച മത്സ്യസഭയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പ്രതിനിധികള്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല വികസനരേഖ പ്രസിദ്ധീകരിക്കാനും ജില്ല പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷിനോജ് ചാക്കോ, അഡ്വ. എസ്.എന്‍. സരിത, കെ. ശകുന്തള, അംഗങ്ങളായ കെ. കമലാക്ഷി, നാരായണ നായിക്, എം. ഷൈലജ ഭട്ട്, ജോമോന്‍ ജോസ്, എം. മനു, ബി.എച്ച്. ഫാത്തിമത്ത് ഷംന, ജാസ്മിന്‍ കബീര്‍, ജമീല സിദ്ദിഖ് ദണ്ഡഗോളി, ഗോള്‍ഡന്‍ അബ്ദുൽ റഹ്‌മാന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!