Connect with us

Breaking News

പാട്ടും കഥയുമായി ചരിത്രം പഠിച്ച് കുട്ടികള്‍

Published

on

Share our post

കഥ പറഞ്ഞും പാട്ട് പാടിയും സാഹിത്യകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കഥയിലെ ചരിത്രം പറഞ്ഞു തുടങ്ങി. കേട്ടു തുടങ്ങിയപ്പോള്‍ കുട്ടികളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവിലത് വിവിധ മേഖലയിലെ ചരിത്ര വഴികളിലൂടെയുള്ള സഞ്ചാരമായി. പ്രാദേശിക ചരിത്ര രചനക്കായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി സംഘടിപ്പിച്ച ‘പാദമുദ്ര’ ദ്വിദിന സഹവാസ ശില്‍പ്പശാലയിലാണ് മുഖ്യാതിഥിയായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ വേറിട്ട രീതിയില്‍ നാടിന്റെ ചരിത്രം പറഞ്ഞത്.

നാടിനെ നാശത്തില്‍ നിന്നും രക്ഷിച്ച പെണ്‍കുട്ടിയുടെയും രാജാവ് നഗ്‌നനാണെന്ന് പറഞ്ഞ ആണ്‍കുട്ടിയുടെയും കഥ പറഞ്ഞായിരുന്നു തുടക്കം. ഇതിലൂടെ അനീതികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശക്തി കുട്ടികള്‍ക്കുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി. ‘കുന്നുമ്മന്ന് ഉണ്ടൊരു ചൂട്ട് കത്തണ്, കുഞ്ഞമ്പൂന്റെ അച്ഛനോ മറ്റാരോ ആണോ’ എന്ന വരികള്‍ പാടിയപ്പോള്‍ കുട്ടികള്‍ക്കത് പിടികിട്ടിയില്ല. ജന്മിമാരുടെ കീഴില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ വയലില്‍ പണിയെടുത്ത അടിയാനെ കുറിച്ചുള്ള ഈ വരികള്‍ വിവരിച്ചപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ കേട്ടിരുന്നു.

എല്ലാത്തിനും ചരിത്രമുണ്ടെന്നും പുതിയകാലത്ത് ചിലതൊക്കെ വളച്ചൊടിക്കുകയാണെന്നും പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കുട്ടികളോട് പറഞ്ഞു. പ്രാദേശിക ചരിത്ര രചനയിലൂടെ പിന്തള്ളപ്പെട്ട വിഭാഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയും. പുരുഷാധിപത്യം കൊണ്ട് ചരിത്രത്തില്‍ വേണ്ടത്ര ഇടം ലഭിക്കാതിരുന്ന സ്ത്രീകള്‍ക്കും ഇതൊരു അവസരമാകും. മേലാള വിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് പല ചരിത്രവുമുള്ളത്. അതിനാലാണ് കഥകളി, തിരുവാതിര തുടങ്ങിയവ അടയാളപ്പെടുത്തിയപ്പോള്‍ കുടിലുകളിലെ കലാരൂപങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടത്.

തലതാഴ്ത്തി അടിയന്‍ എന്ന് പറഞ്ഞവര്‍ തലയുയര്‍ത്തി ഞാന്‍ എന്ന് പറയാന്‍ പ്രാത്പതരായതില്‍ പോലും വലിയ ചരിത്രമുണ്ട്. വസ്തുതകള്‍ മറയ്ക്കുന്ന കാലഘട്ടത്തില്‍ യഥാര്‍ഥ്യം അന്വേഷിച്ച് കണ്ടെത്താന്‍ പുതുതലമുറക്കാവണമെന്നും അദ്ദേഹം പറഞ്ഞു.ചരിത്ര പഠനശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തിലാണ് ചരിത്ര രചന നടത്തിയത്. തെരഞ്ഞെടുത്ത 8, 9 ക്ലാസുകളിലെ രണ്ട് വീതം കുട്ടികള്‍ ബി ആര്‍ സിതല ശില്‍പ്പശാലകളില്‍ പങ്കെടുത്തു.

ബി ആര്‍ സികളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച 30 പേരാണ് ജില്ലാതല ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച ചരിത്രസ്മാരകങ്ങളായ കണ്ണൂര്‍ കോട്ട, അറക്കല്‍ മ്യൂസിയം എന്നിവിടങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിക്കും.

കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന ചടങ്ങ് ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ രാജേഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എസ് എസ് സിന്ധു, ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പരിശീലകന്‍ രാജേഷ് മാണിക്കോത്ത്, ക്ലസ്റ്റര്‍ റിസോഴ്സ് കോ ഓര്‍ഡിനേറ്റര്‍ കെ രേഷ്മ എന്നിവര്‍ സംസാരിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!