Breaking News
സ്വർണ കള്ളക്കടത്ത് തടയാൻ ഇറക്കുമതി തീരുവ കുറക്കണം- എം.പി. അഹമ്മദ്

ആഭ്യന്തര ഡിമാൻഡ് വർധിപ്പിക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും സ്വർണാഭരണ, രത്ന കയറ്റുമതി വർധിപ്പിക്കുന്നതിനും ഇന്ത്യക്ക് പുതിയ സ്വർണ നയം ആവശ്യമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപകനും ചെയർമാനുമായ എം.പി. അഹമ്മദ്. അദ്ദേഹവുമായുള്ള അഭിമുഖത്തിൽനിന്ന്:
ഇന്ത്യയിൽ ജ്വല്ലറി ബിസിനസ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. നേരത്തേ നികുതി വിധേയമല്ലാതെയും സർക്കാർ നിയന്ത്രണങ്ങൾ അവഗണിച്ചും കച്ചവടം ചെയ്യുന്ന ചെറുകിടക്കാരാണ് ആധിപത്യം പുലർത്തിയിരുന്നത്. ഇപ്പോൾ സംഘടിത റീട്ടെയിലർമാർ അതിവേഗം വിപണി വിഹിതം നേടുന്നു. ഈ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു?
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ പ്രയോജനം ഉപഭോക്താവിനാണ്. നേരത്തേ സ്വർണ പരിശുദ്ധിയെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും വലിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ നിയമങ്ങളും നിബന്ധനകളുമെല്ലാം പാലിച്ച് സംഘടിതമായി സ്വർണാഭരണ ബിസിനസ് നടത്തുന്ന റീട്ടെയിലർമാർ ഉൽപന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കുന്നു. ‘വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്’ നയം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിൽ നടപ്പാക്കി. ഞങ്ങൾക്ക് ഇന്ത്യയിൽ 162 സ്റ്റോറുകൾ ഉൾപ്പെടെ ലോകത്താകെ 301 സ്റ്റോറുകളുണ്ട്. ഏകീകൃത സ്വർണവില യഥാർഥത്തിൽ ഉപഭോക്താക്കളുടെ അവകാശമാണ്.
ഇറക്കുമതി നിയന്ത്രിക്കാൻ കർശന നിയമങ്ങളുണ്ടെങ്കിലും ആഭ്യന്തര ഡിമാൻഡ് ഓരോ വർഷവും വർധിച്ചുവരുന്നു. സ്വർണ ഇറക്കുമതി ഉദാരമാക്കുന്നതിൽ നേട്ടം?
ഇറക്കുമതി ഉദാരമാക്കുന്നത് ആഭ്യന്തര ബിസിനസ് വർധിപ്പിക്കും. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നത്. ഇക്കാര്യത്തിലും രൂപയുടെ മൂല്യം കുറയുന്നതിലും സർക്കാറിന് ആശങ്കയുണ്ട്. ഇറക്കുമതി കുറക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് സ്വർണ ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത്. എന്നാൽ, പ്രായോഗികമായി ഈ നിഗമനം തെറ്റാണ്.
കാരണം, ഇറക്കുമതിയിൽ ചെറിയ കുറവുവന്നത് കള്ളക്കടത്ത് വർധിച്ചതുകൊണ്ടാണ്. ഇറക്കുമതി തീരുവ കുറച്ചാൽ സർക്കാറിനുണ്ടാകുന്ന വരുമാനക്കുറവ് ഉയർന്ന തോതിലുള്ള ആഭരണ കയറ്റുമതിയിലൂടെയും ആഭ്യന്തര വിൽപന വർധനവിലൂടെയും നികത്താനാവും. യു.എസ്.എ, യു.കെ, ചൈന, സിംഗപ്പൂർ, മലേഷ്യ, ജി.സി.സി തുടങ്ങിയ രാജ്യങ്ങളിൽ സ്വർണ ഇറക്കുമതി തീരുവയില്ല.
ഇറക്കുമതി തീരുവ വർധിപ്പിച്ചപ്പോൾ കള്ളക്കടത്ത് വലിയ തോതിൽ വർധിച്ചു. തീരുവ വർധന കള്ളക്കടത്തുകാരുടെ ലാഭം വർധിപ്പിച്ചുവെന്നല്ലാതെ സമ്പദ്ഘടനക്ക് ഒരു ഗുണവും ചെയ്തിട്ടില്ല.
അടുത്ത കേന്ദ്ര ബജറ്റിൽ ജ്വല്ലറി വ്യവസായത്തിന്റെ പ്രതീക്ഷകൾ?
പ്രതീക്ഷ മാത്രമല്ല, ആശങ്കകളുമുണ്ട്. തീരുവകളും നികുതികളും കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം. സ്വർണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ ജ്വല്ലറി റീട്ടെയിൽ രംഗത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. സ്വർണത്തിന്റെ ഉയർന്ന നികുതിയാണ് വലിയ തോതിലുള്ള നികുതി വെട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുന്നത്. യു.എ.ഇ, സ്വിറ്റ്സർലൻഡ്, ഹോങ്കോങ് തുടങ്ങിയ മുൻനിര സ്വർണവിപണികളോട് മത്സരിക്കാൻ ഇന്ത്യയിലെ സ്വർണ വ്യാപാര മേഖലക്ക് ആഭരണ കയറ്റുമതിക്കുള്ള പ്രോത്സാഹനങ്ങൾ സർക്കാറിൽനിന്ന് ലഭിക്കണം.
ആഗോളമാന്ദ്യം ഉണ്ടായാൽ ആഭരണ കയറ്റുമതിയെ എങ്ങനെ ബാധിക്കും?
ഈ ഘട്ടത്തിൽ ആഗോളമാന്ദ്യത്തിന്റെ സാധ്യത കാണുന്നില്ല. ഒരുപക്ഷേ ഉണ്ടായേക്കാം. പക്ഷേ, അതും താൽക്കാലികമായിരിക്കും. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സർക്കാറുകളും സ്വർണത്തെ ഉയർന്ന മൂല്യമുള്ള നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് ആശങ്കയില്ല.
ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏഴു ശതമാനം വളർച്ച നേടുമെന്നാണ് അനുമാനം. ഈ വർഷം രത്ന, സ്വർണാഭരണ വ്യവസായത്തിന്റെ വളർച്ച നിരക്ക് എത്ര? ഇതിൽനിന്ന് നിങ്ങളുടെ ബിസിനസിന് എങ്ങനെ പ്രയോജനം ലഭിക്കും?
തീർച്ചയായും, ജി.ഡി.പി വളർച്ച ബിസിനസിന് പ്രയോജനം ചെയ്യും. ചടുലമായ ബിസിനസ് സാധ്യതകൾ അത് തുറന്നിടും. വലിയ വിറ്റുവരവുണ്ടാക്കുന്ന ഉയർന്ന വിൽപന, വർധിച്ച വരുമാനം എന്നിവയിലൂടെ ബിസിനസ് വളരുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഈവർഷം, രാജ്യത്തെ എല്ലാ മാനുഫാക്ചറിങ് ഹബ്ബുകളിലും ആഭരണ നിർമാണ ശാലകൾ തുടങ്ങുകയും എല്ലാ സംസ്ഥാനങ്ങളിലേക്കും ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും.
Breaking News
തിരുവനന്തപുരം കൂട്ടക്കൊല; ഓര്മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന് അഫ്സാനെ


തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന് അഫ്സാനെ. അഫ്സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന് മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്