Breaking News
കളരിയിലെ വേറിട്ട പ്രവർത്തനത്തിന് ശ്രീജയൻ ഗുരിക്കൾക്ക് അംഗീകാരം

ഇരിട്ടി: കളരിപ്പയറ്റിനെ നെഞ്ചോട് ചേർത്ത് നടത്തുന്ന വേറിട്ട പ്രവർത്തനങ്ങൾക്ക് പി.ഇ. ശ്രീജയൻ ഗുരിക്കൾക്ക് ഫോക്‌ലോർ അക്കാഡമി അവാർഡ്. കാക്കയങ്ങാട് സ്വദേശിയും പഴശ്ശിരാജ കളരി അക്കാഡമിയിലെ പരിശീലകനുമാണ് ശ്രീജയൻ ഗുരിക്കൾ.
കഴിഞ്ഞ 35 വർഷമായി കളരിപ്പയറ്റിനെ ഹൃദയത്തോട് ചേർത്തുള്ള ജീവിതമാണ് പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കൂടിയായ ശ്രീജയൻ ഗുരിക്കൾ വളരെ ചെറുപ്പത്തിൽ തന്നെ കളരിപ്പയറ്റ് അഭ്യസിക്കുകയും പിന്നീട് ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി 2010 ൽ പാലപ്പുഴയിൽ പഴശ്ശിരാജ കളരി അക്കാഡമി ആരംഭിക്കുകയും ചെയ്തു.
12 വർഷമായി 1500ഓളം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ കീഴിൽ തികച്ചും സൗജന്യമായി കളരി പരിശീലനം പൂർത്തിയാക്കി.കഴിഞ്ഞ 12 വർഷമായി ജില്ലാസംസ്ഥാന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി ശ്രീജയൻ ഗുരിക്കളുടെ ശിഷ്യർ വിജയികളാവുന്നു. 2011 മുതൽ 14 കുട്ടികൾക്ക് ഒന്നേകാൽ ലക്ഷം രൂപയുടെ ഖേലോ ഇന്ത്യ സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.
സർവകലാശാല മേളകളിലും വിജയികളാവുന്നത് ശ്രീജയൻ ഗുരിക്കൾ പരിശീലിപ്പിക്കുന്നവരാണ്.ഭാരതീയാർ സർവ്വകലാശാലയിൽ നിന്ന് യോഗയിലും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സ്‌പോർട്സ് മസാജിലും കളരിപ്പയറ്റ് അസോസിയേഷനിൽ നിന്ന് കളരി മസാജിലും ഡിപ്ലോമകൾ നേടിയിട്ടുണ്ട്.കളരി പരിശീലനത്തിന് പുറമേ പാരമ്പര്യ കളരി മർമ്മ ചികിത്സയും ശ്രീജയൻ ഗുരിക്കൾ നടത്തിവരുന്നു.
ഇന്ത്യൻ കളരിപയറ്റ് ഫെഡറേഷൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി, ടെക്നിക്കൽ കമ്മിറ്റി എന്നിവയിലും അംഗമാണ്.പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ രീതിയിൽ ഉള്ള പരിശീലന പരിപാടിയും നിരവധി സ്‌കൂളുകളിൽ നടത്തിവരുന്നു.
പാല ഗവൺമെന്റ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ സി. കുഞ്ഞിരാമന്റെയും പി.ഇ. ഓമനയുടെയും മകനാണ് പി.ഇ. ശ്രീജയൻ. ഭാര്യ: മിനി. ആറാം ക്ലാസുകാരി ശ്രീലക്ഷ്മിയും നാലാംക്ലാസുകാരി ശ്രീജിത്തും മക്കളാണ്. ഇവരും കളരി പരിശീലിക്കുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്