Connect with us

Breaking News

കളരിയിലെ വേറിട്ട പ്രവർത്തനത്തിന് ശ്രീജയൻ ഗുരിക്കൾക്ക് അംഗീകാരം

Published

on

Share our post

ഇരിട്ടി: കളരിപ്പയറ്റിനെ നെഞ്ചോട് ചേർത്ത് നടത്തുന്ന വേറിട്ട പ്രവർത്തനങ്ങൾക്ക് പി.ഇ. ശ്രീജയൻ ഗുരിക്കൾക്ക് ഫോക്‌ലോർ അക്കാഡമി അവാർഡ്. കാക്കയങ്ങാട് സ്വദേശിയും പഴശ്ശിരാജ കളരി അക്കാഡമിയിലെ പരിശീലകനുമാണ് ശ്രീജയൻ ഗുരിക്കൾ.

കഴിഞ്ഞ 35 വർഷമായി കളരിപ്പയറ്റിനെ ഹൃദയത്തോട് ചേർത്തുള്ള ജീവിതമാണ് പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കൂടിയായ ശ്രീജയൻ ഗുരിക്കൾ വളരെ ചെറുപ്പത്തിൽ തന്നെ കളരിപ്പയറ്റ് അഭ്യസിക്കുകയും പിന്നീട് ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി 2010 ൽ പാലപ്പുഴയിൽ പഴശ്ശിരാജ കളരി അക്കാഡമി ആരംഭിക്കുകയും ചെയ്തു.

12 വർഷമായി 1500ഓളം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ കീഴിൽ തികച്ചും സൗജന്യമായി കളരി പരിശീലനം പൂർത്തിയാക്കി.കഴിഞ്ഞ 12 വർഷമായി ജില്ലാസംസ്ഥാന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി ശ്രീജയൻ ഗുരിക്കളുടെ ശിഷ്യർ വിജയികളാവുന്നു. 2011 മുതൽ 14 കുട്ടികൾക്ക് ഒന്നേകാൽ ലക്ഷം രൂപയുടെ ഖേലോ ഇന്ത്യ സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.

സർവകലാശാല മേളകളിലും വിജയികളാവുന്നത് ശ്രീജയൻ ഗുരിക്കൾ പരിശീലിപ്പിക്കുന്നവരാണ്.ഭാരതീയാർ സർവ്വകലാശാലയിൽ നിന്ന് യോഗയിലും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സ്‌പോർട്സ് മസാജിലും കളരിപ്പയറ്റ് അസോസിയേഷനിൽ നിന്ന് കളരി മസാജിലും ഡിപ്ലോമകൾ നേടിയിട്ടുണ്ട്.കളരി പരിശീലനത്തിന് പുറമേ പാരമ്പര്യ കളരി മർമ്മ ചികിത്സയും ശ്രീജയൻ ഗുരിക്കൾ നടത്തിവരുന്നു.

ഇന്ത്യൻ കളരിപയറ്റ് ഫെഡറേഷൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി, ടെക്നിക്കൽ കമ്മിറ്റി എന്നിവയിലും അംഗമാണ്.പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ രീതിയിൽ ഉള്ള പരിശീലന പരിപാടിയും നിരവധി സ്‌കൂളുകളിൽ നടത്തിവരുന്നു.

പാല ഗവൺമെന്റ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ സി. കുഞ്ഞിരാമന്റെയും പി.ഇ. ഓമനയുടെയും മകനാണ് പി.ഇ. ശ്രീജയൻ. ഭാര്യ: മിനി. ആറാം ക്ലാസുകാരി ശ്രീലക്ഷ്മിയും നാലാംക്ലാസുകാരി ശ്രീജിത്തും മക്കളാണ്. ഇവരും കളരി പരിശീലിക്കുന്നു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!