Connect with us

Breaking News

ലൈഫ്‌ പദ്ധതി: തൃശ്ശൂരിൽ ഈ വർഷം 5364 പേർക്കുകൂടി വീട്‌

Published

on

Share our post

തൃശൂർ :പാവപ്പെട്ടവർക്ക്‌ തലചായ്‌ക്കാൻ സ്വന്തമായി വീടെന്ന സ്വപ്‌നസാഫല്യമായി ലൈഫ്‌ പദ്ധതി വഴി ജില്ലയിൽ ഈ വർഷം 5364 പേർക്ക്കൂടി വീടുയരും. ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച ലൈഫ്‌ മിഷൻ പദ്ധതി വഴിയും മറ്റു വകുപ്പുപദ്ധതികൾ വഴിയും ഇതിനകം 22,965 വീടുകളുടെ പണി പൂർത്തിയായി. 3932 വീടുകൂടി പൂർത്തിയാവാനുണ്ട്‌. 2020ൽ പുതുതായി തെരഞ്ഞെടുത്ത ലിസ്‌റ്റിൽ ഭൂമിയുള്ള 27,857പേരും ഭൂമിയില്ലാത്ത 21,351 പേരും ഉൾപ്പെട്ടിട്ടുണ്ട്‌.

ഇതുകൂടാതെ സർക്കാർ ശേഖരിച്ച അതിദരിദ്രരുടെ ലിസ്‌റ്റിൽ 5013 പേരുണ്ട്‌. ലിസ്‌റ്റിൽ ഉൾപ്പെടാത്ത അതിദരിദ്രർക്കും വീട്‌ നൽകും. ഇതുൾപ്പെടെ 50,000ൽപ്പരം പേർക്ക്‌ വീട്‌ നൽകാനാണ്‌ ലക്ഷ്യം. ഇതിൽ ആദ്യഘട്ടമായാണ്‌ 5364 പേർക്ക്‌ നൽകുന്നത്‌. മാർച്ച്‌ 31 നകം ആദ്യഘട്ടം ലക്ഷ്യം കൈവരിക്കണമെന്ന്‌ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം ബി രാജേഷ്‌ നിർദേശം നൽകിയിട്ടുണ്ട്‌.

25നകം തെരഞ്ഞെടുത്ത ഉപഭോക്താക്കൾ കരാർ വയ്‌ക്കണം. രേഖകൾ കൃത്യമായ പട്ടികജാതി, പട്ടിക വർഗ, മത്സ്യത്തൊഴിലാളി തുടങ്ങിയ വിഭാഗങ്ങൾക്കാണ്‌ ആദ്യഘട്ടത്തിൽ മുൻഗണന. ഈ വർഷം വീട്‌ ലഭിക്കുന്ന 5364 പേരിൽ 2577 പേർ പട്ടികജാതിക്കാരും 23 പട്ടിക വർഗക്കാരുമാണ്‌.

244 അതിദരിദ്രരും 325 മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടു. 2195പേർ ജനറൽ വിഭാഗക്കാരാണ്‌. ലൈഫ്‌ പദ്ധതിക്കൊപ്പം സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വകുപ്പ്‌, ഫിഷറീസ്‌ വകുപ്പു ഫണ്ട്‌ ഉപയോഗിച്ച്‌ വീടുകൾ നിർമിക്കുന്നുണ്ട്‌. പിഎംആർവൈ പദ്ധതി പ്രകാരം അനുവദിച്ച തുകയ്‌ക്കു പുറമെ ലൈഫ്‌ ഫണ്ട്‌ കൂട്ടിച്ചേർത്ത്‌ വീടുകളും നിർമിക്കുന്നുണ്ട്‌.

ഇതുൾപ്പെടെയാണ്‌ ജില്ലയിൽ 22965 വീടുകൾ പൂർത്തിയായത്‌. ഭൂമിയില്ലാത്തവർക്ക്‌ വീട്‌ നൽകാൻ പലയിടങ്ങളിലായി ഫ്‌ളാറ്റ്‌ സമുച്ചയങ്ങൾ പണിയുന്നുണ്ട്‌. ഇതോടൊപ്പം മനസ്സോടിത്തിരി മണ്ണ്‌ എന്ന പദ്ധതിപ്രകാരം വ്യക്തികളും സ്ഥാപനങ്ങളും സൗജന്യമായി ഭൂമികൾ നൽകുന്നുണ്ട്‌. ഈ സ്ഥലം പ്രയോജനപ്പെടുത്തിയാണ്‌ ഭൂരഹിതർക്ക്‌ വീടുകൾ നിർമിച്ച്‌ നൽകുന്നത്‌.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!