Connect with us

Breaking News

ലൈഫ്‌ പദ്ധതി: തൃശ്ശൂരിൽ ഈ വർഷം 5364 പേർക്കുകൂടി വീട്‌

Published

on

Share our post

തൃശൂർ :പാവപ്പെട്ടവർക്ക്‌ തലചായ്‌ക്കാൻ സ്വന്തമായി വീടെന്ന സ്വപ്‌നസാഫല്യമായി ലൈഫ്‌ പദ്ധതി വഴി ജില്ലയിൽ ഈ വർഷം 5364 പേർക്ക്കൂടി വീടുയരും. ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച ലൈഫ്‌ മിഷൻ പദ്ധതി വഴിയും മറ്റു വകുപ്പുപദ്ധതികൾ വഴിയും ഇതിനകം 22,965 വീടുകളുടെ പണി പൂർത്തിയായി. 3932 വീടുകൂടി പൂർത്തിയാവാനുണ്ട്‌. 2020ൽ പുതുതായി തെരഞ്ഞെടുത്ത ലിസ്‌റ്റിൽ ഭൂമിയുള്ള 27,857പേരും ഭൂമിയില്ലാത്ത 21,351 പേരും ഉൾപ്പെട്ടിട്ടുണ്ട്‌.

ഇതുകൂടാതെ സർക്കാർ ശേഖരിച്ച അതിദരിദ്രരുടെ ലിസ്‌റ്റിൽ 5013 പേരുണ്ട്‌. ലിസ്‌റ്റിൽ ഉൾപ്പെടാത്ത അതിദരിദ്രർക്കും വീട്‌ നൽകും. ഇതുൾപ്പെടെ 50,000ൽപ്പരം പേർക്ക്‌ വീട്‌ നൽകാനാണ്‌ ലക്ഷ്യം. ഇതിൽ ആദ്യഘട്ടമായാണ്‌ 5364 പേർക്ക്‌ നൽകുന്നത്‌. മാർച്ച്‌ 31 നകം ആദ്യഘട്ടം ലക്ഷ്യം കൈവരിക്കണമെന്ന്‌ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം ബി രാജേഷ്‌ നിർദേശം നൽകിയിട്ടുണ്ട്‌.

25നകം തെരഞ്ഞെടുത്ത ഉപഭോക്താക്കൾ കരാർ വയ്‌ക്കണം. രേഖകൾ കൃത്യമായ പട്ടികജാതി, പട്ടിക വർഗ, മത്സ്യത്തൊഴിലാളി തുടങ്ങിയ വിഭാഗങ്ങൾക്കാണ്‌ ആദ്യഘട്ടത്തിൽ മുൻഗണന. ഈ വർഷം വീട്‌ ലഭിക്കുന്ന 5364 പേരിൽ 2577 പേർ പട്ടികജാതിക്കാരും 23 പട്ടിക വർഗക്കാരുമാണ്‌.

244 അതിദരിദ്രരും 325 മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടു. 2195പേർ ജനറൽ വിഭാഗക്കാരാണ്‌. ലൈഫ്‌ പദ്ധതിക്കൊപ്പം സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വകുപ്പ്‌, ഫിഷറീസ്‌ വകുപ്പു ഫണ്ട്‌ ഉപയോഗിച്ച്‌ വീടുകൾ നിർമിക്കുന്നുണ്ട്‌. പിഎംആർവൈ പദ്ധതി പ്രകാരം അനുവദിച്ച തുകയ്‌ക്കു പുറമെ ലൈഫ്‌ ഫണ്ട്‌ കൂട്ടിച്ചേർത്ത്‌ വീടുകളും നിർമിക്കുന്നുണ്ട്‌.

ഇതുൾപ്പെടെയാണ്‌ ജില്ലയിൽ 22965 വീടുകൾ പൂർത്തിയായത്‌. ഭൂമിയില്ലാത്തവർക്ക്‌ വീട്‌ നൽകാൻ പലയിടങ്ങളിലായി ഫ്‌ളാറ്റ്‌ സമുച്ചയങ്ങൾ പണിയുന്നുണ്ട്‌. ഇതോടൊപ്പം മനസ്സോടിത്തിരി മണ്ണ്‌ എന്ന പദ്ധതിപ്രകാരം വ്യക്തികളും സ്ഥാപനങ്ങളും സൗജന്യമായി ഭൂമികൾ നൽകുന്നുണ്ട്‌. ഈ സ്ഥലം പ്രയോജനപ്പെടുത്തിയാണ്‌ ഭൂരഹിതർക്ക്‌ വീടുകൾ നിർമിച്ച്‌ നൽകുന്നത്‌.


Share our post

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Trending

error: Content is protected !!