Breaking News
കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡ് വീതികൂട്ടലും പ്രതിസന്ധിയിലേക്ക്

കണ്ണൂർ : റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി(ആർഎൽഡിഎ) വഴിയുള്ള ഭൂമി കൈമാറ്റത്തെക്കുറിച്ചു കേൾക്കുമ്പോൾ കണ്ണൂരുകാർ ആശങ്കപ്പെടാൻ കാരണം മുൻപ് നടന്ന ദുരൂഹമായ ഭൂമി കൈമാറ്റമാണ്. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു സമീപം ഒരു ദശാബ്ദം മുൻപു നിർമിച്ച കെട്ടിട സമുച്ചയമാണു നഗരത്തിലെ റോഡ് വികസനത്തിനു തടസ്സമായത്. മതിയായ പാർക്കിങ് പോലും ഒരുക്കാതെ നിർമിച്ച ഈ കെട്ടിട സമുച്ചയത്തിലേക്കു വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും റെയിൽവേ സ്റ്റേഷൻ റോഡ് മുഴുവൻ കുരുക്കിലാവുന്ന സ്ഥിതിയാണ്.
പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അടിപ്പാത മുതൽ മുനീശ്വരൻ കോവിലിനു മുൻവശം വരെയുള്ള ഭാഗവും റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനോടു ചേർന്നുള്ള ഭാഗവും നിലവിൽ പുതിയ റെയിൽവേ ക്വാർട്ടേഴ്സ് നിർമാണം പൂർത്തിയാക്കിയ ഭൂമിയുമാണ് ഇത്തവണ പടിഞ്ഞാറു ഭാഗത്തു കൈമാറിയത്. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം നിർമിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം കിഴക്കേ കവാടത്തിലെ റിസർവേഷൻ കൗണ്ടറിനു മുൻവശത്ത് ക്വാർട്ടേഴ്സായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഫ്ലാറ്റ് സമുച്ചയവും പാട്ടക്കരാർ ഏറ്റെടുത്ത ഏജൻസി നിർമിച്ചു നൽകും.
മുനീശ്വരൻ കോവിൽ മുതൽ റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടം വരെയുള്ള ഭാഗവും കിഴക്കേ കവാടത്തിലെ ചില ഭാഗങ്ങളും ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ കൈമാറാനാണ് ആർഎൽഡിഎ പദ്ധതിയിട്ടിരിക്കുന്നത്. മുനീശ്വരൻ കോവിൽ മുതൽ താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡിനു സമീപം വരെയുള്ള ഭാഗത്തു നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ റോഡിനു സമാന്തരമായി വീതി കൂട്ടാൻ ലഭ്യമായ ഏക സ്ഥലം റെയിൽവേയുടേതു മാത്രമായിരുന്നു. റോഡ് വീതി കൂട്ടാതെ ഭൂമി പൂർണമായി വാണിജ്യ സമുച്ചയം നിർമിക്കാനായി ഉപയോഗപ്പെടുത്തിയാൽ ഭാവിയിൽ ഈ ഭാഗത്തു ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.
കണ്ണൂരിൽ നിന്ന് കൂടുതൽ ട്രെയിനുകൾക്കു പുറപ്പെടലിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിയായിരുന്നു നാലാം പ്ലാറ്റ്ഫോം. ഇതിനായി പി.കെ.ശ്രീമതി എംപി ആയിരുന്ന കാലഘട്ടത്തിൽ 6.45 കോടി രൂപ അനുവദിക്കുകയും പ്രവൃത്തി കരാർ നൽകുകയും ചെയ്തിരുന്നെങ്കിലും പണി തുടങ്ങിയിരുന്നില്ല. നാലാം പ്ലാറ്റ്ഫോം നിർമിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) പൈപ്പ് ലൈനുകൾ നീക്കാത്തതായിരുന്നു തടസ്സം.
ഏതെങ്കിലും ട്രെയിൻ അൽപം വൈകിയാൽ പിന്നാലെയെത്തുന്ന ട്രെയിൻ സിഗ്നൽ കാത്തു കിടക്കേണ്ട സ്ഥിതിയാണ്. പലപ്പോഴും ഇതു മറ്റു ട്രെയിനുകളുടെയും സമയക്രമം താളം തെറ്റിക്കുന്നുണ്ട്. ഇനിയിപ്പോൾ ബിപിസിഎൽ മാറിയാലും ഈ ഭാഗത്ത് പ്ലാറ്റ്ഫോമും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കൂടുതൽ സ്ഥലം ലഭിക്കില്ല.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്