Breaking News
2025ൽ നമ്മളെല്ലാവരും സ്മാർട്ട് മീറ്ററിലേക്ക് മാറും, ഗുണങ്ങളുടെ ചാകരതന്നെയാണ് ഈ സംവിധാനം

കേന്ദ്ര സർക്കാർ വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ഉപഭോക്താക്കളുടെ താത്‌പര്യവും മുൻനിറുത്തിക്കൊണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് റീവാംപ്‌ഡ് ഡിസ്ട്രിബ്യൂഷൻ സെക്‌ടർ സ്‌കീം അഥവാ ‘നവീകൃത വിതരണ മേഖല പദ്ധതി’. മൂന്നുലക്ഷം കോടിയിൽപരം രൂപയാണ് ആർ.ഡി.എസ്.എസ് പദ്ധതി പ്രകാരം ചെലവിടുന്നത്. കൃഷി ആവശ്യത്തിന് ഒഴികെയുള്ള എല്ലാ വിഭാഗം കണക്‌ഷനുകളും 2025 മാർച്ചിനകം പ്രീപെയ്ഡ് മീറ്ററിലേക്കു മാറേണ്ടതുണ്ട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ RECPDCLനെ പ്രോജക്ട് ഇംപ്ളിമെന്റേഷൻ ഏജൻസിയായി തീരുമാനിച്ചുകൊണ്ടു വൈദ്യുതി ബോർഡ് ഉത്തരവിറക്കി. 2022 മാർച്ച് 11ന് കേരള മന്ത്രിസഭയുടെ തീരുമാനത്തോടുകൂടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച വിശദപദ്ധതി റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.കൊച്ചി സ്മാർട്ട് സിറ്റിയുടെ ഭാഗമായി ഇരുപതിനായിരം സ്മാർട്ട്മീറ്റർ സ്ഥാപിച്ചെങ്കിലും വൈദ്യുതി ബോർഡിന്റെ ഐ.ടി വിഭാഗത്തിന് ഇതിന്റെ ബില്ലിംഗ് കാര്യക്ഷമമായി നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇവിടെയാണ് പരിചയസമ്പന്നരായ പ്രോജക്ട് ഇംപ്ളിമെന്റേഷൻ ഏജൻസിയുടെ പ്രസക്തി. കേരളത്തിലെ ഉപഭോക്താക്കൾ കൃത്യമായി പണം അടയ്‌ക്കുന്നവരാണെന്ന് പറഞ്ഞാണ് മുൻകാലങ്ങളിൽ ഇത് വൈകിപ്പിച്ചതും കേന്ദ്രം അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തിയതും. എൺപതുശതമാനം ഉപഭോക്താക്കളാണ് കൃത്യസമയത്തു പണം അടക്കുന്നത്. ജീവനക്കാർ വൈദ്യുതി വിച്ഛേദിക്കൽ അടക്കമുള്ള വഴക്കും വയ്യാവേലിയും ഉണ്ടാക്കിയാണ് ബാക്കിയുള്ളവർ അടയ്‌ക്കുന്നത് .
സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാവുന്നതോടെ ഉപഭോക്താക്കളുടെ ചിരകാല അഭിലാഷമായ മാസന്തോറുമുള്ള റീഡിങ്ങും നടപ്പിലാകും. രണ്ടു മാസത്തിലൊരിക്കൽ റീഡിങ് എടുക്കുന്നത് മൂലം ടെലിസ്‌കോപിക് താരിഫിൽനിന്ന് നോൺ ടെലിസ്‌കോപിക് താരിഫ് മാറുക, സ്ളാബ് മാറുക എന്നിവമൂലം ഉപഭോക്താക്കൾ തൃപ്തരുമല്ല. പലപ്പോഴും ഇതുമൂലം തർക്കങ്ങളും ഉണ്ടാവാറുണ്ട് ഇതിനെല്ലാം പരിഹാരമാകും സ്മാർട്ട് മീറ്റർ. സ്മാർട്ട് മീറ്റർ വന്നാൽ കൊടുക്കുന്ന വൈദ്യുതിയുടെ കൃത്യമായ അളവിനുള്ള വില ഈടാക്കാൻ കഴിയും.
നമ്മുടെ ട്രാൻസ്‌ഫോർമറുകളിൽ പലതും അനുയോജ്യമായ കപ്പാസിറ്റിയിള്ളതല്ല. സ്മാർട്ട് മീറ്റർ ട്രാൻസ്‌ഫോർമറുമായി ബന്ധിപ്പിക്കുന്നതോടെ ഇത് എളുപ്പം കണ്ടുപിടിക്കാൻ സാധിക്കുന്നു. ഉപഭോക്താക്കൾ അനുവദിച്ചതിൽ കൂടുതൽ ലോഡ് എടുത്താലും അക്കാര്യം അതതു സമയത്തുതന്നെ ഓഫീസിൽ ലഭ്യമാവുന്നതിനാൽ നടപടികൾ സ്വീകരിക്കാൻ സാധിക്കും. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി വൈകിപ്പിക്കുന്നത് സംസ്ഥാന സർക്കാരിനും ഈ സ്ഥാപനത്തിനും ഗുണകരമല്ല.
നടപ്പാക്കുമ്പോഴുള്ള പ്രയോജനങ്ങൾവൈദ്യുതി ഉപഭോക്താക്കൾക്ക് ലോകത്ത് എവിടെയിരുന്നും മൊബൈൽ ആപ്പ് വഴി തങ്ങളുടെ ഊർജ്ജ ഉപഭോഗം മനസിലാക്കാനും വൈദ്യുതി ഉപഭോഗം താരിഫ് സ്ലാബിന് അനുസരിച്ച് ക്രമീകരിക്കാനും വൈദ്യുതി ചാർജ്ജ് കുറയ്ക്കാനുമുള്ള അവസരം ലഭിക്കുന്നു. സോളാർ ഉപഭോക്താക്കൾക്ക് നെറ്റ് മീറ്റർ (Bi-directional Meter ) സ്ഥാപിക്കേണ്ട ആവശ്യം ഒഴിവാകും. സ്മാർട്ട് മീറ്ററിനു ഇരുദിശയിലേക്കും വൈദ്യുതി അളക്കാനുള്ള സംവിധാനമുണ്ട്. നിലവിലെ രണ്ടു മാസത്തിലൊരിക്കൽ ബില്ലിംഗ് മാറ്റി മാസത്തിലൊരിക്കൽ ബില്ല് ചെയ്യണമെന്ന ഉപഭോക്താക്കളുടെ നിരന്തര ആവശ്യം, സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിലൂടെ നടപ്പാക്കാം.
മാത്രമല്ല, ഡോർലോക്ക് ബില്ലിംഗ് മൂലമുള്ള തർക്കങ്ങളും ഒഴിവാക്കാം.ശരാശരി ഉപയോഗം കണക്കാക്കി ബില്ല് നൽകുമ്പോൾ ധാരാളം പരാതികൾ ഉടലെടുക്കാറുണ്ട്. ഇതിനും പരിഹാരമാണ് സ്മാർട്ട് മീറ്റർ. ഒരു ഉപഭോക്താവിന് വൈദ്യുതി തടസമുണ്ടായാൽ, പരാതിപ്പെടാതെ തന്നെ കെ.എസ്.ഇ.ബി ക്ക് മനസിലാക്കാനും, അടിയന്തരമായി തടസം പരിഹരിക്കാനും കഴിയും. വൈദ്യുതി കുടിശ്ശിക കാരണം ഏതെങ്കിലും ഉപഭോക്താവിന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ, ഏതു നിമിഷവും ചാർജ്ജടച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കും.
ഊർജ്ജനഷ്ടം കൃത്യമായി മനസിലാക്കാനും, വിശകലനം ചെയ്ത് നഷ്ടം കുറയ്‌ക്കാനുള്ള നടപടികൾ സ്വീകരിക്കാനും സാധിക്കുന്നു.ഇപ്പോൾ ബിൽ നൽകി മൂന്നുമാസം വരെ കഴിഞ്ഞാണ് പണമടയ്‌ക്കുന്നത്. പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ വരുന്നതോടെ വൈദ്യുതി ചാർജ് മുൻകൂർ ലഭിക്കുന്നതിനാൽ സ്ഥാപനത്തിനു വരുന്ന കടബാദ്ധ്യതയുടെ പലിശയിൽ കോടിക്കണക്കിനു രൂപയുടെ കുറവുണ്ടാവും. അങ്ങനെ സ്ഥാപനം പുഷ്ടിപ്പെടും.
ഉപഭോക്താക്കൾക്ക് പീക്ക് സമയങ്ങളിൽ അവരുടെ ഉപയോഗം നിയന്ത്രിക്കാനും അതുവഴി കെ.എസ്.ഇ.ബി ക്ക് പീക്ക് സമയങ്ങളിൽ വൈദ്യുതി വാങ്ങുന്നതിൽ ഉചിതമായ തീരുമാനങ്ങളെടുക്കാനും സാധിക്കുന്നു. ഈ പദ്ധതി നടപ്പാക്കിയാൽ പതിനഞ്ചുശതമാനം ഗ്രാന്റും സമയബന്ധിതമായി നടപ്പാക്കിയാൽ ഏഴര ശതമാനം അഡിഷണൽ ഗ്രാന്റും കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കും.
സ്മാർട്ട് മീറ്റർ നടപ്പാക്കാൻ വൈകുന്നതിലൂടെ ഇത് നഷ്ടപ്പെടുമെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ തന്നെ ബാധിക്കും.സ്മാർട്ട് മീറ്റർ നടപ്പിലാവുന്നതോടെ സംതൃപ്തരായ ഒരു ഉപഭോക്തൃ സമൂഹവും ശക്തമായ വൈദ്യുതി വിതരണ സ്ഥാപനവുമാണ് സംസ്ഥാനത്തുണ്ടാകാൻ പോകുന്നത് എന്നതിൽ ഒരു സംശയവും വേണ്ട.(കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് സ്ഥാപക പ്രസിഡന്റാണ് ലേഖകൻ ഫോൺ – 9400494108 )
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്