Connect with us

Breaking News

ശബരിമല കതിന അപകടം: 48% പൊള്ളലേറ്റയാളും മരിച്ചു; ലൈസന്‍സിയുടെ പേരില്‍ കേസില്ല, അനാസ്ഥ

Published

on

Share our post

കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ വെടിമരുന്ന് കത്തിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് അഞ്ചാംവാർഡിൽ പാലക്കുന്നുമോടി കിഴക്കേച്ചരുവിൽ രജീഷ്‌(35) ആണ് മരിച്ചത്.

ജനുവരി രണ്ടിനായിരുന്നു അപകടം. രജീഷിനൊപ്പം പരിക്കേറ്റ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ.വിജയകുമാർ(47) ജനുവരി ആറിന് മരിച്ചിരുന്നു. ഇവർക്കൊപ്പം പൊള്ളലേറ്റ അമൽ (28) ചികിത്സയിലാണ്.

ജനുവരി രണ്ടിന് വൈകീട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുള്ള വെടിവഴിപാട് സ്ഥലത്ത് കതിന നിറയ്ക്കുമ്പോഴാണ് പൊട്ടിത്തെറിച്ച് തീ പടർന്നത്.

പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചിരുന്നു. വിജയകുമാറിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. രജീഷിന് 48 ശതമാനമായിരുന്നു പൊള്ളൽ.

മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായിരുന്നു ഇത്. രാസവസ്തുക്കൾ അടങ്ങിയ പുക ഉള്ളിൽച്ചെന്നത് സ്ഥിതി മോശമാക്കി.

പൊള്ളലേറ്റ ഭാഗത്ത് ചർമം വെച്ചുപിടിപ്പിക്കുന്നതിന് പ്ലാസ്റ്റിക് സർജറിയുടെ പ്രാഥമികഘട്ടം ചെയ്തെങ്കിലും കുടലിലും മറ്റും അണുബാധ രൂക്ഷമായത് തുടർചികിത്സ പ്രയാസത്തിലാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രഘുനാഥനാണ് രജീഷിന്റെ അച്ഛൻ. അമ്മ: ഒാമന. ഭാര്യ: പ്രശാന്തി. മക്കൾ: അനുശ്രീ, ആദിശ്രീ.

മരണം രണ്ടായിട്ടും അറസ്റ്റില്ല സുരക്ഷിതരായി ബിനാമികൾ

– ജി. രാജേഷ് കുമാർ

പത്തനംതിട്ട: ശബരിമലയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കതിന അപകടത്തിൽ പ്രതികളെ പിടിക്കുന്നതിൽ പോലീസിന് അനാസ്ഥ. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനപ്പുറം പ്രതികളാരെന്നുപോലും നിശ്ചയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

തൃശ്ശൂരുള്ള ഒരുസ്ത്രീയുടെ ലൈസൻസ് ഉപയോഗിച്ച് മൂന്നുപേരാണ് ഇക്കുറി സന്നിധാനം, മാളികപ്പുറം, ശബരിപീഠം എന്നിവിടങ്ങളിലെ വെടിവഴിപാട് നടത്തിയിരുന്നത്. അതീവ സുരക്ഷ വേണ്ടതും എക്‌സ്‌പ്ലോസീവ്സ്‌ നിയമത്തിലെ കർക്കശ ചട്ടങ്ങൾ പാലിക്കേണ്ടതുമായ വെടിവഴിപാടുലേലം, മുൻപരിചയമില്ലാത്ത ബിനാമികൾ നടത്തിയിട്ടും അതേപ്പറ്റി കാര്യമായ അന്വേഷണമില്ല.

ജനുവരി രണ്ടിന് മാളികപ്പുറത്തിന് സമീപമാണ് കതിന നിറയ്ക്കുന്നതിനിടെ തീപടർന്ന് മൂന്നുപേർക്ക് ഗുരുതര പൊള്ളലേറ്റത്. ജനുവരി ആറിന് ഒരാളും തിങ്കളാഴ്ച മറ്റൊരാളും മരിച്ചു.

മരിച്ച രണ്ടുപേരുടെയും പരിക്കേറ്റ് ചികിത്സയിലുള്ള ആളിന്റെയും പേരിലാണ് കേസ്. കതിന പൊട്ടിക്കാനുള്ള അവകാശം ലേലത്തിൽ പിടിച്ച ലൈസൻസിയുടെ പേരിൽ കേസില്ല. തൃശ്ശൂർ സ്വദേശിയായ സ്ത്രീയുടെ പേരിലാണ് ലൈസൻസെങ്കിലും ഇവർക്ക് സന്നിധാനത്തുവരാൻ കഴിയാത്തതിനാൽ ഭർത്താവിന് പവർ ഓഫ് അറ്റോർണി നൽകുകയായിരുന്നു.

പവർ ഓഫ് അറ്റോർണിയും വെടിവഴിപാട് നടക്കുന്ന സ്ഥലത്ത് അപൂർവമായേ എത്തിയുള്ളൂ. കാര്യങ്ങളെല്ലാം നടത്തിയിരുന്നത് ബിനാമികളായ മൂന്നുപേരാണ്. ഈ വിവരങ്ങൾ ദേവസ്വം വിജിലൻസും പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും ശേഖരിച്ചതാണ്.

വെടിമരുന്ന് ശേഖരിക്കുന്നതിനുള്ള ലൈസൻസ് ദേവസ്വം ബോർഡിനാണ്. പൊട്ടിക്കാനുള്ള അവകാശമാണ് ലൈസൻസുള്ളയാൾക്ക് ലേലം ചെയ്തുകൊടുക്കുന്നത്. നിയമപരമായ ലൈസൻസുള്ളയാളാണെന്ന് ജില്ലാ കളക്ടറാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

ഔദ്യോഗിക രേഖകളിൽ എല്ലാം കൃത്യമാണ്. ലേലം പിടിച്ചയാളിന് നിശ്ചയിച്ച എല്ലാ നിബന്ധനകളുമുണ്ട്. സന്നിധാനത്ത് വർഷങ്ങളായി വിവിധ കരാറുകൾപിടിക്കുന്നവരാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നുമാത്രം.

മുമ്പ് ലേലംപിടിച്ചശേഷം തുക മുഴുവൻ അടയ്ക്കാതെ കുടിശ്ശിക വരുത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഹോട്ടൽ, പാർക്കിങ്, അരവണ അടപ്പ് തുടങ്ങിയവയ്ക്കുള്ള ലേലങ്ങൾ പിടിക്കാറുള്ള ഇവർക്ക് വെടിവഴിപാട് നടത്തി പരിചയമില്ല.

ഇവർക്കൊപ്പം വെടിപ്പുരയിലുണ്ടായിരുന്ന ചിലർ ജോലിക്കിടെ ബീഡിവലിച്ചിരുന്നെന്നും സൂചനയുണ്ട്.

ലേലം പിടിക്കുന്നയാൾ സ്വന്തംചെലവിൽ തൊഴിലാളികളെ ഇൻഷുർ ചെയ്യണമെന്നുമുണ്ട്. ഇതൊന്നും പാലിച്ചതുമില്ല.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!