Connect with us

Breaking News

ശബരിമല കതിന അപകടം: 48% പൊള്ളലേറ്റയാളും മരിച്ചു; ലൈസന്‍സിയുടെ പേരില്‍ കേസില്ല, അനാസ്ഥ

Published

on

Share our post

കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ വെടിമരുന്ന് കത്തിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് അഞ്ചാംവാർഡിൽ പാലക്കുന്നുമോടി കിഴക്കേച്ചരുവിൽ രജീഷ്‌(35) ആണ് മരിച്ചത്.

ജനുവരി രണ്ടിനായിരുന്നു അപകടം. രജീഷിനൊപ്പം പരിക്കേറ്റ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ.വിജയകുമാർ(47) ജനുവരി ആറിന് മരിച്ചിരുന്നു. ഇവർക്കൊപ്പം പൊള്ളലേറ്റ അമൽ (28) ചികിത്സയിലാണ്.

ജനുവരി രണ്ടിന് വൈകീട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുള്ള വെടിവഴിപാട് സ്ഥലത്ത് കതിന നിറയ്ക്കുമ്പോഴാണ് പൊട്ടിത്തെറിച്ച് തീ പടർന്നത്.

പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചിരുന്നു. വിജയകുമാറിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. രജീഷിന് 48 ശതമാനമായിരുന്നു പൊള്ളൽ.

മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായിരുന്നു ഇത്. രാസവസ്തുക്കൾ അടങ്ങിയ പുക ഉള്ളിൽച്ചെന്നത് സ്ഥിതി മോശമാക്കി.

പൊള്ളലേറ്റ ഭാഗത്ത് ചർമം വെച്ചുപിടിപ്പിക്കുന്നതിന് പ്ലാസ്റ്റിക് സർജറിയുടെ പ്രാഥമികഘട്ടം ചെയ്തെങ്കിലും കുടലിലും മറ്റും അണുബാധ രൂക്ഷമായത് തുടർചികിത്സ പ്രയാസത്തിലാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രഘുനാഥനാണ് രജീഷിന്റെ അച്ഛൻ. അമ്മ: ഒാമന. ഭാര്യ: പ്രശാന്തി. മക്കൾ: അനുശ്രീ, ആദിശ്രീ.

മരണം രണ്ടായിട്ടും അറസ്റ്റില്ല സുരക്ഷിതരായി ബിനാമികൾ

– ജി. രാജേഷ് കുമാർ

പത്തനംതിട്ട: ശബരിമലയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കതിന അപകടത്തിൽ പ്രതികളെ പിടിക്കുന്നതിൽ പോലീസിന് അനാസ്ഥ. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനപ്പുറം പ്രതികളാരെന്നുപോലും നിശ്ചയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

തൃശ്ശൂരുള്ള ഒരുസ്ത്രീയുടെ ലൈസൻസ് ഉപയോഗിച്ച് മൂന്നുപേരാണ് ഇക്കുറി സന്നിധാനം, മാളികപ്പുറം, ശബരിപീഠം എന്നിവിടങ്ങളിലെ വെടിവഴിപാട് നടത്തിയിരുന്നത്. അതീവ സുരക്ഷ വേണ്ടതും എക്‌സ്‌പ്ലോസീവ്സ്‌ നിയമത്തിലെ കർക്കശ ചട്ടങ്ങൾ പാലിക്കേണ്ടതുമായ വെടിവഴിപാടുലേലം, മുൻപരിചയമില്ലാത്ത ബിനാമികൾ നടത്തിയിട്ടും അതേപ്പറ്റി കാര്യമായ അന്വേഷണമില്ല.

ജനുവരി രണ്ടിന് മാളികപ്പുറത്തിന് സമീപമാണ് കതിന നിറയ്ക്കുന്നതിനിടെ തീപടർന്ന് മൂന്നുപേർക്ക് ഗുരുതര പൊള്ളലേറ്റത്. ജനുവരി ആറിന് ഒരാളും തിങ്കളാഴ്ച മറ്റൊരാളും മരിച്ചു.

മരിച്ച രണ്ടുപേരുടെയും പരിക്കേറ്റ് ചികിത്സയിലുള്ള ആളിന്റെയും പേരിലാണ് കേസ്. കതിന പൊട്ടിക്കാനുള്ള അവകാശം ലേലത്തിൽ പിടിച്ച ലൈസൻസിയുടെ പേരിൽ കേസില്ല. തൃശ്ശൂർ സ്വദേശിയായ സ്ത്രീയുടെ പേരിലാണ് ലൈസൻസെങ്കിലും ഇവർക്ക് സന്നിധാനത്തുവരാൻ കഴിയാത്തതിനാൽ ഭർത്താവിന് പവർ ഓഫ് അറ്റോർണി നൽകുകയായിരുന്നു.

പവർ ഓഫ് അറ്റോർണിയും വെടിവഴിപാട് നടക്കുന്ന സ്ഥലത്ത് അപൂർവമായേ എത്തിയുള്ളൂ. കാര്യങ്ങളെല്ലാം നടത്തിയിരുന്നത് ബിനാമികളായ മൂന്നുപേരാണ്. ഈ വിവരങ്ങൾ ദേവസ്വം വിജിലൻസും പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും ശേഖരിച്ചതാണ്.

വെടിമരുന്ന് ശേഖരിക്കുന്നതിനുള്ള ലൈസൻസ് ദേവസ്വം ബോർഡിനാണ്. പൊട്ടിക്കാനുള്ള അവകാശമാണ് ലൈസൻസുള്ളയാൾക്ക് ലേലം ചെയ്തുകൊടുക്കുന്നത്. നിയമപരമായ ലൈസൻസുള്ളയാളാണെന്ന് ജില്ലാ കളക്ടറാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

ഔദ്യോഗിക രേഖകളിൽ എല്ലാം കൃത്യമാണ്. ലേലം പിടിച്ചയാളിന് നിശ്ചയിച്ച എല്ലാ നിബന്ധനകളുമുണ്ട്. സന്നിധാനത്ത് വർഷങ്ങളായി വിവിധ കരാറുകൾപിടിക്കുന്നവരാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നുമാത്രം.

മുമ്പ് ലേലംപിടിച്ചശേഷം തുക മുഴുവൻ അടയ്ക്കാതെ കുടിശ്ശിക വരുത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഹോട്ടൽ, പാർക്കിങ്, അരവണ അടപ്പ് തുടങ്ങിയവയ്ക്കുള്ള ലേലങ്ങൾ പിടിക്കാറുള്ള ഇവർക്ക് വെടിവഴിപാട് നടത്തി പരിചയമില്ല.

ഇവർക്കൊപ്പം വെടിപ്പുരയിലുണ്ടായിരുന്ന ചിലർ ജോലിക്കിടെ ബീഡിവലിച്ചിരുന്നെന്നും സൂചനയുണ്ട്.

ലേലം പിടിക്കുന്നയാൾ സ്വന്തംചെലവിൽ തൊഴിലാളികളെ ഇൻഷുർ ചെയ്യണമെന്നുമുണ്ട്. ഇതൊന്നും പാലിച്ചതുമില്ല.


Share our post

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Trending

error: Content is protected !!