Connect with us

Breaking News

‘വന്യജീവികളുടെ ജനന നിയന്ത്രണം ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി വ്യക്തമാക്കണം’

Published

on

Share our post

കൽപ്പറ്റ: കേരളത്തിലെ കാടുകളിൽ വന്യജീവികളുടെ എണ്ണം പെരുകിയെന്നും അവയുടെ ജനനനിയന്ത്രണത്തിന് കോടതിയെ സമീപിക്കുമെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവനക്കുള്ള വസ്തുതകൾ സംബന്ധിച്ച് എന്തു പഠനമാണുള്ളതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ആരാണ് ക്യാരിയിങ്ങ് കപ്പാസറ്റി കണക്കാക്കിയതെന്നും ശാസ്ത്രീതമായി ആരാണ് ഇത് പഠിച്ചതെന്നും മന്ത്രി വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

വനയാട്ടിലെ കടുവകളെ സംബന്ധിച്ച് പ്രചരിക്കുന്നത് അതിശയോക്തിയും അസംബന്ധവും നിറഞ്ഞ കണക്കുകളാണ്. ദേശീയ കടുവ അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് വയനാട്ടിലെ മുന്നു ഡിവിഷനുകളിലായി 50ൽ താഴെ കടുവകളാണുള്ളത്. അത് 250ലെ കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്ന കാടുകളിലാണ്.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിനെ തുടർന്ന് മലയോര മേഖലയിൽ ചില തത്പരകക്ഷികൾ കർഷകരുടെ പ്രശ്നങ്ങൾ കൈകര്യം ചെയ്യാനെന്ന പേരിൽ പുതുതായി രൂപം കൊണ്ടിട്ടുണ്ട്. ഇത്തരക്കാർ വനത്തിനും വനം വകുപ്പിനും വന്യജീവികൾക്കുമെതിരെ അഴിച്ചുവിടുന്ന വിദ്വേഷ പ്രചരണമാണ് വന്യജീവികളുടെ എണ്ണപ്പെരുപ്പം. ഒട്ടും യുക്തിസഹമല്ലാത്ത ഇത്തരം വാദങ്ങളുടെ കുഴലൂത്തുകാരനാവുകയാണ് മന്ത്രിയെന്നും സമിതി കുറ്റപ്പെടുത്തി.

വയനാടൻ കാടുകളിൽ സ്ഥിരമായ നിൽക്കുന്ന ആനക്കൂട്ടങ്ങൾ വളരെ കുറവാണ്. വയനാട്ടിൽ കൃഷിയിടങ്ങളിൽ ഇറങ്ങി മനുഷ്യരുമായി സംഘർഷത്തിൽ ഏർപ്പെടുന്നത് വിരലിലെണ്ണാവുന്ന കൊമ്പനാനകൾ മാത്രമാണ്. വയനാട്ടിലെ മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നതിന് മുമ്പ് വന്യജീവി വിദഗ്ധർ, പരിചയസമ്പന്നരായ ഉദ്യോസ്ഥർ, ആദിവാസികൾ, ഗ്രാമപഞ്ചായത്തുകൾ കർഷകർ തുടങ്ങിയവരുടെ അഭിപ്രായം ക്രോഡീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

സമിതിയോഗത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ. ബാദുഷ അധ്യക്ഷനായി. തോമസ് അമ്പലവയൽ, ബാബു മൈലബാടി, സണ്ണീ മരക്കടവ്, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, എം. ഗംഗാധരൻ, എം.വി. മനോജ് എന്നിവർ സംസാരിച്ചു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!