വയനാട് ,കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രികളിലെ പരിമിതികള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി

Share our post

വയനാട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയതാണ്.

അവിടെ ഇപ്പോഴും ആരോഗ്യവകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാര്‍ ഉണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തിക സൃഷ്ടിക്കണം. എന്നാല്‍ കാത്ത് ലാബ് അടക്കം സജ്ജീകരിച്ച് വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിര്‍മാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു.ഇപ്പോള്‍ മൂന്നര കോടി രൂപ കൊടുക്കാനുള്ള നടപടി പൂര്‍ത്തിയായി.ടെണ്ടര്‍ നടപടികളും തുടങ്ങി .

മാത്രവുമല്ല കിഫ്ബിയില്‍ നിന്ന് 160 കോടി രൂപ ആശുപത്രി നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്ള ജില്ലയില്‍ നേരത്തെ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്ന് 2പേരെ നിയമിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ന്യൂറോളജിസ്റ്റിനെ വര്‍ക്കിങ് അറേഞ്ച്‌മെന്റിലും അവിടെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!