Connect with us

Breaking News

ഭൂഗര്‍ഭ ജലത്തിനുള്‍പ്പെടെ ഭീഷണി: മൂന്ന് അധിനിവേശ സസ്യങ്ങളൊഴിവാക്കാന്‍ ഡല്‍ഹി

Published

on

Share our post

ന്യൂഡല്‍ഹി: നാശനഷ്ടങ്ങള്‍ മാത്രം വരുത്തിയ ചരിത്രമാണ് എന്നും അധിനിവേശ സസ്യങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോഴിതാ അതിന്റെ വേറിട്ട ഒരു രൂപം രാജ്യതലസ്ഥാനത്തിനും വെല്ലുവിളിയായിരിക്കുന്നു. വിലയത്തി കികര്‍, സുബാബുള്‍, യൂക്കാലിപ്റ്റ്‌സ് തുടങ്ങിയ അധിനിവേശ വൃക്ഷങ്ങളാണ് ഡൽഹി നഗരത്തിന്റെ ഹരിത ശ്വാസകോശങ്ങളായി അറിയപ്പെടുന്ന ദില്ലി റിഡ്ജിന് ഭീഷണി ഉയര്‍ത്തുന്നത്.

മരങ്ങള്‍ മൂലം ഉണ്ടാകാനുള്ള അപകടസാധ്യത കണക്കിലെടുത്ത് വനം വകുപ്പിനോട് അവ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന അതോറിറ്റി. ഡല്‍ഹി അര്‍ബന്‍ ആര്‍ട്ട് കമ്മീഷനാണ് ഇവയുടെ ദോഷവശങ്ങളെ കുറിച്ച് ആദ്യം ചോദ്യങ്ങളുയര്‍ത്തുന്നത്. പാരിസ്ഥിതികമായ ദോഷം ഇവ മൂലമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വിലയത്തി കികര്‍ പോലെയുള്ളവ നീക്കം ചെയ്യാനുള്ള പൈലറ്റ് പ്രൊജ്ക്ട് നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്. മറ്റ് അധിനിവേശ വര്‍ഗങ്ങളായ സുബാബുള്‍, ലാന്റാന പോലെയുള്ളവ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്.

സെന്‍ട്രല്‍ റിഡ്ജില്‍ നിന്നും വിലയത്തി കികര്‍ വിജയകരമായി ഒഴിവാക്കാന്‍ സാധിക്കുകയാണെങ്കില്‍ സമാനമായ മാര്‍ഗമായിരിക്കും സുബാബുള്‍, ലാന്റാന പോലെയുള്ളവ ഒഴിവാക്കാനും ഉപയോഗിക്കുക. ഡല്‍ഹിയെ പച്ചപ്പിനാല്‍ മൂടാന്‍ ഈ സസ്യങ്ങള്‍ സഹായിയിട്ടുണ്ടെന്നതിനാല്‍ ഇവയെ പെട്ടന്ന് ഒഴിവാക്കാനും സാധിക്കില്ല.

ഡല്‍ഹിയില്‍ സാധാരണയായി കണ്ടു വരുന്ന സസ്യങ്ങളല്ല ഇവ. ഇവ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പ്രാദേശിക സസ്യങ്ങള്‍ക്കുള്‍പ്പെടെ ഇവ ഭീഷണിയായി തീര്‍ന്നിരിക്കുന്നു. രാജ്യതലസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് അധിനിവേശ സസ്യങ്ങളില്‍ ഏറ്റവും അപകടകാരി വിലയത്തി കികറാണ്.

മെക്‌സിക്കന്‍ സ്വദേശിയായ ഈ സസ്യത്തെ ബ്രിട്ടീഷുകാര്‍ 1930 ലാണ് ഡല്‍ഹിയില്‍ അവതരിപ്പിക്കുന്നത്. 50 മീറ്റര്‍ ആഴത്തില്‍ വരെ ഇവയുടെ വേരുകള്‍ പോകുമെന്നതിനാല്‍ ഭൂഗര്‍ഭ ജലത്തിനും ഇവ ഭീഷണിയാണെന്ന് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.

ഓസ്‌ട്രേലിയന്‍ സ്വദേശികളായ യൂക്കാലിപ്റ്റ്‌സ് പ്രത്യക്ഷത്തില്‍ അധിനിവേശ സ്വഭാവക്കാരല്ല. എന്നാല്‍ ഇവ ധാരാളം ജലം വിനിയോഗിക്കുകയും അതുവഴി ജലസമ്പത്ത് കുറയുകും ചെയ്യുന്നു. മറ്റൊരു സസ്യമായ സുബാബുളുകളുടെ സ്വദേശവും മെക്‌സിക്കോയാണ്. കന്നുകാലി തീറ്റയും മറ്റുമായി ഉപയോഗിക്കാന്‍ വനംവകുപ്പ് തന്നെയാണ് സുബാബുള്ളുകളെ അവതരിപ്പിക്കുന്നത്.

വിലയത്തി കികറുകളുടെ അത്ര അപകടകാരികള്‍ അല്ലെങ്കിലും സുബാബുള്ളുകള്‍ അതിവേഗത്തില്‍ വ്യാപിക്കുന്നവയാണ്. വിലയത്തി കികറുകളേ പോലെ തന്നെ സുബാബുള്ളുകളും പ്രാദേശിക സസ്യങ്ങളെ സമീപത്ത് വളരാന്‍ അനുവദിക്കുകയില്ല. കഴിഞ്ഞ ദശാബ്ദത്തിനിടെ സുബാബുള്ളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!