Connect with us

Breaking News

പുലിയൂർ കാളിയുടെ പ്രതിപുരുഷൻ തെക്കുമ്പാടൻ സുനിൽ കുമാർ

Published

on

Share our post

പയ്യന്നൂർ ∙ തെക്കുമ്പാടൻ സുനിൽ കുമാർ (43 വയസ്സ്) ഇനി മുതൽ പുലിയൂർ കാളിയുടെ പ്രതിപുരുഷൻ. പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന കോറോം മുച്ചിലോട്ട് കാവിൽ പ്രതിപുരുഷനായി കോമരം എന്ന ആചാര പേര് സ്വീകരിച്ചു. കോയ്മമാരും കരിവെള്ളൂർ മുച്ചിലോട്ട് വലിയച്ഛൻ ഉൾപ്പെടെ വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ നിന്നെത്തിയ ആചാര സ്ഥാനികരും വാല്യക്കാരും ഉൾപ്പെട്ട വൻ ജനാവലിയെ സാക്ഷി നിർത്തിയാണ് ആചാരം സ്വീകരിച്ചത്.

അരങ്ങിലിറങ്ങിയ പ്രതിപുരുഷന്മാർ കീഴ്‌‌വഴക്കമനുസരിച്ച് അനുമതി വാങ്ങി സുനിൽ കുമാറിനെ ക്ഷേത്രത്തിലേക്ക് കോമരമായി കയ്യേറ്റ് മഞ്ഞൾ കുറിയെറിഞ്ഞ് അനുഗ്രഹിച്ചു. തുടർന്ന് പെരുന്തണ്ണിയൂർ ക്ഷേത്രത്തിലേക്ക് ആനയിച്ച് കലശം കുളിപ്പിച്ച് തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ആചാര പേര് വിളിച്ചു.

ക്ഷേത്രത്തിലെത്തി മാറ്റ് സ്വീകരിച്ച് പള്ളിയറയുടെ മണിനാദം മുഴക്കിയപ്പോൾ വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ സ്ഥാനികർ പള്ളിയറയിലേക്ക് കൈപിടിച്ച് കയറ്റി. പട്ടുടുത്ത് അരമണിയും ആഭരണങ്ങളും അണിഞ്ഞ ശേഷം വിവിധ മുച്ചിലോട്ട് ക്ഷേത്ര സ്ഥാനികർക്ക് കഴകപ്പണം നൽകി അനുഗ്രഹം സ്വീകരിച്ചു.

അന്തിത്തിരയനും ഗുരുവിനും കെട്ടും കിഴിയും കൊടുത്ത് അനുഗ്രഹം വാങ്ങി. തുടർന്ന് കുണ്ടയം കൊവ്വൽ കണ്ണൻ അന്തിത്തിരിയൻ പട്ടം കെട്ടിക്കൊടുത്തു. അതിന് ശേഷം ഗുരു എരമം പുല്ലൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പുലിയൂർ കാളിയുടെ പ്രതിപുരുഷൻ കളത്താൽ സുധാകരൻ കോമരം തിരുവായുധം എടുത്ത് നൽകി അരങ്ങിലിറക്കി. മറ്റ് പ്രതിപുരുഷന്മാർക്കൊപ്പം അരങ്ങ് നിറഞ്ഞാടി ഭക്തരെ മഞ്ഞൾ പ്രസാദം നൽകി അനുഗ്രഹിച്ചു.

ചടങ്ങുകൾ പൂർത്തിയാക്കി അരങ്ങൊഴിഞ്ഞ ശേഷം കിഴക്കേ പടിപ്പുരയിൽ കോയ്മമാരും ആചാര സ്ഥാനികരും ആചാര പേര് വിളിച്ചു. തുടർന്ന് ആചാരക്കൈ നൽകി. ദേവിയുടെ പന്തൽ മംഗലത്തിന് നിലംപണി തുടങ്ങിയതിനാൽ പുടവയും ആചാരക്കുടയും ആചാര വടിയും സ്വീകരിക്കലും വീട്ടുകൂടലുമെല്ലാം പെരുങ്കളിയാട്ടം കഴിഞ്ഞ് കരിയിടിക്കൽ ചടങ്ങിന് ശേഷം മാത്രമേ നടക്കൂ. അതുവരെ സുനിൽ കുമാർ കോമരം കാവിലെ ഭണ്ഡാര പുരയിൽ കഴിയും.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!