Breaking News
ഒരുലക്ഷം തൊഴിൽദാന പദ്ധതി: പണമടച്ചിട്ടും ആനുകൂല്യമില്ലാതെ കർഷകർ

പേരാവൂർ: 1994ൽ സർക്കാർ ആവിഷ്കരിച്ച കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം അടച്ച് അനുകൂല്യത്തിനായി കാത്തിരിക്കുന്ന കർഷകർ നിരാശയിൽ. 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം അടച്ചവരാണ് അർഹതപ്പെട്ട ആനുകൂല്യത്തിനായി നാലു വർഷമായി കൃഷിഭവനുകളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്.
പദ്ധതി പ്രകാരം കർഷകർക്ക് പ്രഖ്യാപിച്ച ആനൂകുല്യങ്ങൾ എല്ലാം ഇല്ലാതായതിനൊപ്പം 60 വയസ്സ് പൂർത്തിയായവർക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ. മരിച്ച കർഷകരുടെ ആശ്രിതർക്കുള്ള ആനുകൂല്യം പോലും നാലു വർഷമായി പരിഗണിച്ചിട്ടില്ല.
യുവതി, യുവാക്കളായ കർഷകർക്ക് കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതിയായിരുന്നു അന്നത്തെ സർക്കാർ നടപ്പിലാക്കിയത്. പദ്ധതിയിൽ ചേരുന്ന കർഷകൻ ഒറ്റത്തവണ 1110 രൂപ അടച്ചാൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1000രൂപ പെൻഷനും, 30,000രൂപ മുതൽ 60,000രൂപ വരെ സബ്‌സിഡിയും, മരണാനന്തരം കുടുംബത്തിനും അവകാശിക്കും ഒാരോ ലക്ഷം രൂപ വീതവും ലഭിക്കുന്നതായിരുന്നു പദ്ധതി.
നാലുവർഷമായി പെൻഷനും സബ്‌സിഡിക്കും കൃഷിഭവനുകളിൽ അപേക്ഷ നൽകിയ കർഷകരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 8000ത്തിൽ അധികംപേർ പദ്ധതിയിൽ അംഗങ്ങളായിരുന്നു. സംസ്ഥാനത്ത് 87,000പേർ ഗുണഭോക്തൃ വിഹിതം അടച്ചിട്ടുണ്ട്.
ആറുപത് വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മരണമടയുന്ന കർഷകന് ഒരുലക്ഷം രൂപയും ലഭിക്കേണ്ടതാണ്. ഇങ്ങനെ മരിക്കുന്ന കർഷകരുടെ അവകാശികളിൽ നിന്നുള്ള അപേക്ഷകൾപോലും പരിഗണിക്കുന്നില്ല. കർഷകർ ആനുകൂല്യത്തിന് അവരുടെ മേഖലയിലെ കൃഷിഭവൻ മുഖാന്തരമാണ് അപേക്ഷിക്കുന്നത്. അപേക്ഷകൾ മാസങ്ങളോളം കൃഷി ഭവനുകളിലും പിന്നീട് പ്രിൻസിപ്പൽ കൃഷി ഓഫിസുകളിലും കെട്ടികിടക്കുകയാണെന്നാണ് കർഷകർ പറയുന്നത്.
കർഷകരിൽ നിന്നും മുൻകൂറായി സ്വീകരിച്ച പണം 100 കോടിയിലധികം രൂപ പ്രസ്തുത പദ്ധതിയുടെ അക്കൗണ്ടിൽ ഉണ്ടെന്നാണ് വിവരാവകാശ രേഖ മുഖേന കിട്ടിയ മറുപടി. ഇതിൽ നിന്നുള്ള പണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കാണിച്ച് കർഷകർ കൃഷി മന്ത്രിക്ക് നേരിട്ടും നിവേദനം നൽകിയിരുന്നു.
തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ കർഷകരെ കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും ബാങ്കിന്റെയും കൃഷിയുമായി ബന്ധപ്പെട്ട സമിതികളിൽ അംഗങ്ങളാക്കിയിരുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന പ്രതിനിധ്യം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സബ്‌സിഡി ലഭ്യമാകുന്ന പദ്ധതികളിലും തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകുന്നില്ല.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ചില പദ്ധതികളിൽ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനലഭിച്ചിരുന്നു. പിന്നീട് ഒരു പദ്ധതിയും ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ആനുകൂല്യം ലഭിക്കുന്നതിനുമായി സമരത്തിനിറങ്ങാനാണ് തീരുമാനമെന്ന് ഒരു ലക്ഷം യുവ കർഷക സമിതി ജില്ല പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ പറഞ്ഞു.
28 വർഷം മുമ്പ് പ്രഖ്യാപിച്ച 1000രൂപ പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്നും, കർഷകർക്ക് നഷ്ടപ്പെട്ട പ്രതിനിധ്യം കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സമിതികളിലും പുനസ്ഥാപിക്കണമെന്നും , സബ്‌സിഡി 30,000രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായും മരണാനന്തര സഹായം രണ്ട് ലക്ഷമായും ഉയർത്തണമെന്നും മാത്യു കൊച്ചുതറയിൽ പറഞ്ഞു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്