Breaking News
ആകാശംതൊട്ട് ആത്മവിശ്വാസം; ആവേശമായി ഫൈന്‍ ട്യൂണ്‍

ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ വിജയം കൈപ്പിടിയിലാണെന്ന തിരിച്ചറിവ് പകര്‍ന്ന് ഫൈന്‍ ട്യൂണ്‍ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തുന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രസകരമായ ആശയ സംവാദത്തിനുള്ള വേദിയായി. ലക്ഷ്യത്തിലെത്താമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ മികച്ച വിജയം ഉറപ്പാണെന്ന് ഫൈന്‍ട്യൂണിലൂടെ അവര്‍ തിരിച്ചറിഞ്ഞു.
യംഗ് ഇന്നവേറ്റേര്‍സ് പ്രോഗ്രാം പരിശീലകനായ ജിതിന്‍ ശ്യാമിന്റ ക്ലാസില്‍ കളികളും കാര്യങ്ങളും പങ്കുവെച്ചു കൊണ്ടാണ് അവര്‍ സംവദിച്ചത്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ ഒരുമിച്ച് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഓര്‍ത്തെടുക്കാന്‍ പറഞ്ഞപ്പോള്‍ ഒന്നു ശങ്കിച്ചെങ്കിലും പിന്നീട് സ്വന്തം നേട്ടങ്ങള്‍ ഓരോരുത്തരും എണ്ണിപ്പറഞ്ഞു.
‘ചാന്‍സിനെ ‘ചെയിഞ്ചാ’ക്കിക്കൊണ്ടാണ് ജീവിത വിജയം നേടുന്നതെന്ന് പ്രശസ്തരുടെ ജീവിത പാഠങ്ങളിലൂടെ ജിതിന്‍ ശ്യാം കുട്ടികളെ ബോധ്യപ്പെടുത്തി. ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാനും ലക്ഷ്യത്തിലെത്താനുമുള്ള പ്രേരണ ക്ലാസിലൂടെ ലഭിച്ചതായി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തി. ലക്ഷ്യബോധത്തോടെ ജീവിക്കുമെന്നും ലക്ഷ്യത്തിനായി പരിശ്രമിക്കുമെന്നും ലഹരിക്കെതിരെ പോരാടുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. ആത്മവിശ്വാസത്തിന്റെ നിറവില്‍ ആകാശം തൊട്ടാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
പ്രത്യേകം തയ്യാറാക്കിയ മൊഡ്യുള്‍ അനുസരിച്ചാണ് ഫൈന്‍ ട്യൂണ്‍ പദ്ധതി തയ്യാറാക്കിയത്. സ്‌കൂളിലെ പ്ലസ് ടു, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ 50 പേരാണ് ഫൈന്‍ ട്യൂണിന്റെ ഭാഗമായത്. ജില്ലയിലെ 15 വിദ്യാലയങ്ങളിലാണ് ഫൈന്‍ ട്യൂണ്‍ ആദ്യഘട്ടം നടപ്പാക്കുക. ജനുവരി 20നകം ക്ലാസുകള്‍ പൂര്‍ത്തിയാകും. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഷോട്ട് ഫിലിം ‘ദ ട്രാപ്പ്’ വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ ഗസറ്റ് പ്രത്യേക പതിപ്പ് വിതരണം ചെയ്തു.
സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം കാസിം, സിനിയര്‍ ഇന്‍ ചാര്‍ജ് അബ്ദുള്‍ ഹമീദ്, ബി ആര്‍സി പ്രതിനിധികളായ അഫ്സല്‍ റഹ്മാന്‍, അനൂപ് കുമാര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി വി ശ്രീലേഖ തുടങ്ങിയവര്‍ സംസാരിച്ചു.
ജനുവരി 17ന് പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി, ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കണ്ടറി, പറശ്ശിനിക്കടവ് ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളില്‍ പരിപാടി നടക്കും. പാനൂരില്‍ രാവിലെ 10 മണിക്കും ചുണ്ടങ്ങാപ്പൊയിലില്‍ ഉച്ചക്ക് രണ്ട് മണിക്കും ഇ ഐ ലിതേഷ് ക്ലാസെടുക്കും. 17ന് ഉച്ചക്ക് രണ്ട് മണിക്ക് പറശ്ശിനിക്കടവ് സ്‌കൂളില്‍ ഒ വി പുരുഷോത്തമന്‍ കുട്ടികളുമായി സംവദിക്കും.
18ന് രാവിലെ 10 മണിക്ക് ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജിതിന്‍ ശ്യാം ക്ലാസെടുക്കും. സരീഷ് പയ്യമ്പള്ളിയുടെ നേതൃത്വത്തില്‍ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂര്‍ സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളിലും 20ന് രാവിലെ 9.30ന് മുഴപ്പിലങ്ങാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പരിപാടി നടക്കും. 19ന് ഉച്ചക്ക് രണ്ട് മണിക്ക് മാട്ടൂല്‍ സി എച്ച് എം കെ എസ് ജി എച്ച് എസ് എസില്‍ എന്‍ രാജേഷ് ക്ലാസെടുക്കും.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്