Connect with us

Breaking News

തൃശൂർ ഡി.സി.സി പുനഃ സംഘടിപ്പിക്കാൻ കമ്മിറ്റിയായി

Published

on

Share our post

തൃശൂർ: ഒടുവിൽ ഡി.സി.സി പുനഃസംഘടിപ്പിക്കാൻ തീരുമാനമായി. ഇതിന് ചുമതലക്കാരെ നിശ്ചയിച്ച് കെ.പി.സി.സി നിർദേശം പുറപ്പെടുവിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ജില്ലയിൽ നിന്നുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, മുൻ എം.എൽ.എമാരായ പി.എ. മാധവൻ, അനിൽ അക്കര, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ എന്നിവരാണ് പുനഃസംഘടനക്കുള്ള ചുമതലക്കാർ.

അതേസമയം, പട്ടികക്കെതിരെ എതിർപ്പും ഉയർന്നിട്ടുണ്ട്. പ്രധാനമായും എ ഗ്രൂപ്പാണ് വിമർശനമുയർത്തിയത്. വർഷങ്ങളായി എ ഗ്രൂപ് നിർജീവമായിരിക്കുകയാണ് ജില്ലയിൽ. ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന രണ്ടുപേർ അവരവരുടെ കാര്യത്തിനപ്പുറം പ്രവർത്തകരുടെ കാര്യങ്ങൾ നോക്കുന്നില്ലെന്നും സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടപെടൽ നടത്തിയില്ലെന്നുമടക്കം ആക്ഷേപമുണ്ട്.

എ ഗ്രൂപ്പിൽനിന്നുള്ള മറ്റൊരു കെ.പി.സി.സി സെക്രട്ടറി പട്ടികയിൽ ഇടം നേടിയത് കെ.സി. വേണുഗോപാൽ ഇടപെട്ടാണെന്നിരിക്കെ അവരെത്തന്നെ വീണ്ടും പുനഃസംഘടന ചുമതല പട്ടികയിൽ ഉൾപ്പെടുത്തിയതിൽ നേതൃത്വത്തെത്തന്നെ അതൃപ്തി അറിയിച്ചതായാണ് വിവരം. ഉമ്മൻ ചാണ്ടി വിശ്രമത്തിലേക്ക് കടന്നതോടെ ജില്ല ശ്രദ്ധിച്ചിരുന്ന ബെന്നി ബെഹനാനും കാര്യമായി അന്വേഷിക്കുന്നില്ലെന്നാണ് വിമർശനം.

ഐ ഗ്രൂപ്പിൽനിന്ന് ഈ വിമർശനം ഉയർന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. പരമ്പരാഗത എ, ഐ ഗ്രൂപ് വീതംവെപ്പുകൾ മാത്രമായി ഇത്തവണ ഉണ്ടായേക്കില്ല. ഗ്രൂപ് സമവാക്യങ്ങൾ മാറിയതും പുതിയ ഗ്രൂപ്പുകൾ ഉദയം ചെയ്തതുമാണ് കാരണം.ഫെബ്രുവരിയോടെ പുനഃസംഘടന പൂർത്തിയാക്കാനാണ് തീരുമാനം. നേരത്തേ ഉയർന്ന ജംബോ കമ്മിറ്റികളെന്ന ആക്ഷേപം ഒഴിവാക്കാനാണ് നിർദേശം. ചെറിയ ജില്ലകൾക്ക് 35ഉം വലിയ ജില്ലകൾക്ക് 41 വരെയും ഭാരവാഹികളെയാണ് നിർദേശിച്ചിട്ടുള്ളത്.

ഇതിൽ പ്രവർത്തന പാരമ്പര്യം, പ്രവർത്തന മികവ്, സംഘാടക ശേഷി, ജനകീയ ബന്ധങ്ങൾ തുടങ്ങിയ തലങ്ങളിലുള്ള ആളുകളെയാണ് പരിഗണിക്കുകയെന്നാണ് പറയുന്നത്. കമ്മിറ്റി തയാറാക്കുന്ന പട്ടികയിൽ ആക്ഷേപമില്ലെങ്കിൽ അതേപടി അംഗീകരിക്കും. ആക്ഷേപമുയർന്നാൽ പട്ടിക കെ.പി.സി.സിക്ക് കൈമാറും. പുനഃസംഘടന സംബന്ധിച്ച മാർഗരേഖകൾ അടുത്ത ദിവസം പുറത്തിറങ്ങിയ ശേഷമാകും പ്രാഥമിക യോഗം ചേരുക.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!