Connect with us

Breaking News

2022 ഏറ്റവും ചൂടേറിയ വര്‍ഷമോ? നാസയുടെ കണ്ടെത്തല്‍ ഇങ്ങനെ

Published

on

Share our post

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ചൂടേറിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2022 എന്ന് നാസയുടെ കണ്ടെത്തല്‍. 1880-ല്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം നാം അഭിമുഖീകരിച്ചത് ചൂടേറിയ ഒന്‍പത് വര്‍ഷങ്ങളാണ് കടന്നു പോയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് 19ആം നൂറ്റാണ്ടിലെ ശരാശരി താപനില വര്‍ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.11 ഡിഗ്രി സെല്‍ഷ്യസിന്റെ ഉയര്‍ച്ച.

ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡയോക്‌സൈഡ് പോലെയുളളവയുടെ ബഹിര്‍ഗമനവും കഴിഞ്ഞ വര്‍ഷം റെക്കോഡ് ഉയരത്തിലെത്തുകയുണ്ടായി. 2022 ചൂടേറിയ അഞ്ചാമത്തയോ ആറാമത്തെയോ വര്‍ഷമായിരിക്കുമെന്ന് മുന്‍പ് വേള്‍ഡ് മെറ്ററിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ പ്രിലിമിനറി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു.

1901 മുതലാണ് ഇന്ത്യയില്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഇതിനു ശേഷം രേഖപ്പെടുത്തുന്ന ഉഷ്ണമേറിയ അഞ്ചാമത്തെ വര്‍ഷം കൂടിയായിരുന്നു 2022.

2022 ല്‍ പ്രതിവര്‍ഷ ശരാശരി താപനിലയില്‍ രാജ്യത്ത് 0.51 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ച്ച രേഖപ്പെടുത്തിയതായി ഇന്ത്യന്‍ മെറ്ററിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. അതേസമയം ആഗോള ശരാശരി താപനിലയില്‍ 0.89 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. യു.എസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് മറ്റൊന്നിലേക്കാണ്. ആഗോള ഉപരിതല താപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ചൂടേറിയ ആറാമത്തെ വര്‍ഷമായിരുന്നുവെന്ന് എന്‍ഒഎഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വര്‍ധിച്ചു വരുന്ന താപനില ഇതിനോടകം അപായമണി മുഴക്കിയതായി നാസയിലെ വിദ്ഗധരും അഭിപ്രായപ്പെടുന്നു. കാട്ടുതീ, ആഗോള സമുദ്ര നിരപ്പിലെ വര്‍ധനവ്, ചുഴലിക്കാറ്റ് പോലെയുള്ളവയാണ് പരിണിത ഫലങ്ങള്‍. ഹരിതഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള ബഹിര്‍ഗമനമാണ് താപനില ഉയരുന്നതിനുള്ള പ്രധാന കാരണം. ദീര്‍ഘ നാളത്തേക്കുള്ള ആഘാതങ്ങള്‍ ഭൂമിക്ക് ഹരിതഗൃഹ വാതകങ്ങള്‍ മൂലം സംഭവിച്ചു കഴിഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍, അന്റാര്‍ട്ടിക്ക് റിസര്‍ച്ച് സ്റ്റേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് നാസ ആഗോള താപനില തിട്ടപ്പെടുത്തിയത്.

കോവിഡ് കാലം ഹരിത ഗൃഹ വാതക ബഹിര്‍ഗമനത്തിന് താത്കാലിക തടയിടുകയുണ്ടായി. 2020 ലാണിത്. 2022 ല്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ഉയര്‍ന്നതിനൊപ്പം അതിശക്തമായ മറ്റൊരു ഹരിതഗൃഹ വാതകമായ മീഥെയ്‌നിന്റെ അളവും ഉയരുകയുണ്ടായി. എര്‍ത്ത് സര്‍ഫസ് മിനറല്‍ ഡസ്റ്റ് സോഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്ട്രമെന്റ് ഉപയോഗിച്ചാണ് മീഥെയ്‌നിന്റെ അളവ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിക്കിലും സ്ഥിതി വിഭിന്നമല്ല. ആഗോള ശരാശരിയുടെ നാല് മടങ്ങാണ് ആര്‍ട്ടിക്കിലെ ചൂട്.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!