വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
ബദിയടുക്ക: വയോധികയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചെടേക്കാലിലെ ചോമ(55)യാണ് അറസ്റ്റിലായത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ 65കാരിയെ ജനുവരി 12ന് ചോമ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഈ സമയം വയോധികയുടെ ഭര്‍ത്താവ് ജോലിക്ക് പോയിരുന്നു.
വീട്ടിനകത്ത് തനിച്ചായിരുന്ന വയോധികയെ ചോമ കടന്നുപിടിച്ചു. ചെറുത്ത അവരുടെ മുഖം തോര്‍ത്തുകൊണ്ട് അമര്‍ത്തിയാണ് ക്രൂരത. അക്രമത്തിൽ വയോധികയുടെ രണ്ട് പല്ലുകള്‍ നഷ്ടമായി.
2015ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ചോമ. കുമ്പള പൊലീസിലായിരുന്ന ഈ കേസില്‍ ചോമയെ കോടതി മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.
ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെടേക്കാലിലെ വീട്ടിലെത്തിയാണ് ചോമയെ അറസ്റ്റ് ചെയ്തത്.a