Connect with us

Breaking News

സ്വകാര്യ സര്‍വകലാശാല: നയംമാറ്റത്തില്‍ ആശങ്കപങ്കിട്ട് എല്‍.ഡി.എഫ്. ഘടകകക്ഷികള്‍

Published

on

Share our post

തിരുവനന്തപുരം: വികസനകാര്യത്തില്‍ മൂലധനം സ്വീകരിക്കുന്നതിന് നയപരമായ തിരുത്തല്‍വരുത്തുന്ന എല്‍.ഡി.എഫിന്റെ കാഴ്ചപ്പാടുമാറ്റത്തില്‍ ആശങ്കയുമായി ഘടകകക്ഷികള്‍. ഭൂപരിഷ്‌കരണ നിയമത്തിലടക്കം വെള്ളം ചേര്‍ക്കുന്ന വ്യവസ്ഥകളുള്ളതിനാല്‍ അതിലുള്ള സി.പി.ഐ.യുടെ വിയോജിപ്പ് മന്ത്രി കെ. രാജന്‍ യോഗത്തില്‍ അറിയിച്ചു.

സ്വകാര്യ-കല്പിത സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കുന്നതിന്റെ അപകടം മറ്റു കക്ഷിനേതാക്കളും ചൂണ്ടിക്കാണിച്ചു. സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം അംഗീകരിച്ച നയരേഖയാണ് നേരിയഭേദഗതികളോടെ എല്‍.ഡി.എഫിലും അവതരിപ്പിച്ചത്.

പാവപ്പെട്ടവരും പിന്നാക്കക്കാരുമായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും മാത്രമായി പരിമിതപ്പെടാനിടയുണ്ട്. മറ്റ് വിദ്യാര്‍ഥികള്‍ സ്വകാര്യ-കല്പിത സര്‍വകലാശാലകളിലേക്ക് മാറാനിടയാകും. അവിടെ സംവരണവും സാമ്പത്തിക ആനുകൂല്യവും നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും -നേതാക്കള്‍ പറഞ്ഞു.

സാമൂഹികനിയന്ത്രണവും സംവരണവും ഉറപ്പാക്കിമാത്രമേ ഇത്തരം സര്‍വകലാശാലകള്‍ക്ക് അനുമതിനല്‍കൂവെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തോട്ടം മേഖലയിലെ ഭൂമിയുടെ അഞ്ചുശതമാനം മറ്റ് ഫലവൃക്ഷങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന നിര്‍ദേശത്തിലാണ് സി.പി.ഐ. വിയോജിപ്പറിയിച്ചത്. ഇത് നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെടുകയും ചെയ്തു.

ഭൂപരിഷ്‌കണ നിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്നതാണിതെന്നാണ് സി.പി.ഐ.യുടെ വിയോജിപ്പിന് കാരണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കുശേഷം നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തദ്ദേശതൊഴിലിനും പരിസ്ഥിതിക്കും ദോഷമാകുന്നവിധത്തില്‍ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. സമൂഹികാഘാതത്തിന് വഴിയൊരുക്കുന്നവിധത്തില്‍ ഒരു മൂലധന നിക്ഷേപവും കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

കര്‍ഷകര്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതികള്‍ തയ്യാറാക്കണമെന്ന നിര്‍ദേശം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇതിനോട് എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. വെള്ളക്കരം കൂട്ടുന്നതിലും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!