Connect with us

Breaking News

സ്വകാര്യ സര്‍വകലാശാല: നയംമാറ്റത്തില്‍ ആശങ്കപങ്കിട്ട് എല്‍.ഡി.എഫ്. ഘടകകക്ഷികള്‍

Published

on

Share our post

തിരുവനന്തപുരം: വികസനകാര്യത്തില്‍ മൂലധനം സ്വീകരിക്കുന്നതിന് നയപരമായ തിരുത്തല്‍വരുത്തുന്ന എല്‍.ഡി.എഫിന്റെ കാഴ്ചപ്പാടുമാറ്റത്തില്‍ ആശങ്കയുമായി ഘടകകക്ഷികള്‍. ഭൂപരിഷ്‌കരണ നിയമത്തിലടക്കം വെള്ളം ചേര്‍ക്കുന്ന വ്യവസ്ഥകളുള്ളതിനാല്‍ അതിലുള്ള സി.പി.ഐ.യുടെ വിയോജിപ്പ് മന്ത്രി കെ. രാജന്‍ യോഗത്തില്‍ അറിയിച്ചു.

സ്വകാര്യ-കല്പിത സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കുന്നതിന്റെ അപകടം മറ്റു കക്ഷിനേതാക്കളും ചൂണ്ടിക്കാണിച്ചു. സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം അംഗീകരിച്ച നയരേഖയാണ് നേരിയഭേദഗതികളോടെ എല്‍.ഡി.എഫിലും അവതരിപ്പിച്ചത്.

പാവപ്പെട്ടവരും പിന്നാക്കക്കാരുമായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും മാത്രമായി പരിമിതപ്പെടാനിടയുണ്ട്. മറ്റ് വിദ്യാര്‍ഥികള്‍ സ്വകാര്യ-കല്പിത സര്‍വകലാശാലകളിലേക്ക് മാറാനിടയാകും. അവിടെ സംവരണവും സാമ്പത്തിക ആനുകൂല്യവും നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും -നേതാക്കള്‍ പറഞ്ഞു.

സാമൂഹികനിയന്ത്രണവും സംവരണവും ഉറപ്പാക്കിമാത്രമേ ഇത്തരം സര്‍വകലാശാലകള്‍ക്ക് അനുമതിനല്‍കൂവെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തോട്ടം മേഖലയിലെ ഭൂമിയുടെ അഞ്ചുശതമാനം മറ്റ് ഫലവൃക്ഷങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന നിര്‍ദേശത്തിലാണ് സി.പി.ഐ. വിയോജിപ്പറിയിച്ചത്. ഇത് നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെടുകയും ചെയ്തു.

ഭൂപരിഷ്‌കണ നിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്നതാണിതെന്നാണ് സി.പി.ഐ.യുടെ വിയോജിപ്പിന് കാരണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കുശേഷം നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തദ്ദേശതൊഴിലിനും പരിസ്ഥിതിക്കും ദോഷമാകുന്നവിധത്തില്‍ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. സമൂഹികാഘാതത്തിന് വഴിയൊരുക്കുന്നവിധത്തില്‍ ഒരു മൂലധന നിക്ഷേപവും കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

കര്‍ഷകര്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതികള്‍ തയ്യാറാക്കണമെന്ന നിര്‍ദേശം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇതിനോട് എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. വെള്ളക്കരം കൂട്ടുന്നതിലും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!