Breaking News
അഴിമതി: ആറു വർഷത്തിനിടെ ശിക്ഷ 112 ഉദ്യോഗസ്ഥർക്ക്

കണ്ണൂർ: അഴിമതിക്കേസുകളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടത് 112 സർക്കാർ ഉദ്യോഗസ്ഥർ. പ്യൂൺ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 50 പേരെയും ശിക്ഷിച്ചത് തലശ്ശേരി വിജിലൻസ് കോടതി.മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ വകുപ്പുകളിലെ മേധാവികളടക്കം നിലവിൽ വിജിലൻസ് കേസ് നേരിടുന്നുണ്ട്.
രണ്ട് ഡിവൈ.എസ്.പി, മൂന്ന് എസ്.ഐ, ഒരു എ.എസ്.ഐ എന്നിവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കുടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷമാണ്. 47 കേസുകൾ. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നുമായി 14 വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്.ആരോഗ്യ വകുപ്പിൽ ഏഴ് കേസുകളും രജിസ്‌ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളുമാണ് ഉള്ളത്.
ജല അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് വിഭാഗങ്ങളിൽ രണ്ട് വീതവും പൊലീസ്, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോന്നു വീതവുമാണ് കേസുകളുടെ എണ്ണം. 56 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി അറസ്റ്റുചെയ്തു.
വിജിലൻസ് കേസിൽ ഒരു മാസത്തോളം റിമാൻഡിൽ കഴിഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും കണ്ണൂർ ജില്ലയിലുണ്ട്. ഒന്നര വർഷത്തോളം സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്.കേസ് കൂടുതൽ തെക്കൻ ജില്ലകളിൽഎറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുന്നത്. 14 കേസുകളാണ് കഴിഞ്ഞവർഷം അവിടെ രജിസ്റ്റർ ചെയ്തത്. വടക്കൻ ജില്ലകളിൽ 10 കേസുകളും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശിക്ഷാ നിരക്കും കഴിഞ്ഞ വർഷം ഉയർന്നു.
വിജിലൻസ് കഴിഞ്ഞ ഒരു വർഷംഹയർസെക്കൻഡറി, ആരോഗ്യം, രജിസ്‌ട്രേഷൻ, റവന്യു, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലായി 1,715 റെയ്ഡുകൾ. 88 കേസുകളിൽ അന്വേഷണം നടത്തിയപ്പോൾ 116 കേസുകളിൽ രഹസ്യാന്വേഷണം. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ രജിസ്റ്റർ ചെയ്തു.
വിജിലൻസ് നടപടികൾ കാര്യക്ഷമമായതോടെ അഴിമതിയുടെ തോത് ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. വിജിലൻസിന് കിട്ടുന്ന പരാതികൾ വർദ്ധിച്ചു വരികയാണ്. കേസ് അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തെളിയിക്കുന്നത്.
ബാബു പെരിങ്ങേത്ത്, ഡിവൈ.എസ്.പി ,വിജിലൻസ്, കണ്ണൂർവിജിലൻസ് ഉണർന്നു പ്രവർത്തിച്ചാൽ അഴിമതി തുടച്ചു നീക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ പറയുന്നത്. സർക്കാർതലത്തിലെ അഴിമതി തടയാൻ ശക്തമായ നടപടി ആവശ്യമാണ്. രാജു വാഴക്കാല വിവരാവകാശ പ്രവർത്തകൻ
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്