Connect with us

Breaking News

അഴിമതി: ആറു വർഷത്തിനിടെ ശിക്ഷ 112 ഉദ്യോഗസ്ഥർക്ക്

Published

on

Share our post

കണ്ണൂർ: അഴിമതിക്കേസുകളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടത് 112 സർക്കാർ ഉദ്യോഗസ്ഥർ. പ്യൂൺ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 50 പേരെയും ശിക്ഷിച്ചത് തലശ്ശേരി വിജിലൻസ് കോടതി.മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ വകുപ്പുകളിലെ മേധാവികളടക്കം നിലവിൽ വിജിലൻസ് കേസ് നേരിടുന്നുണ്ട്.

രണ്ട് ഡിവൈ.എസ്.പി, മൂന്ന് എസ്.ഐ, ഒരു എ.എസ്.ഐ എന്നിവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കുടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷമാണ്. 47 കേസുകൾ. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നുമായി 14 വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്.ആരോഗ്യ വകുപ്പിൽ ഏഴ് കേസുകളും രജിസ്‌ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളുമാണ് ഉള്ളത്.

ജല അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് വിഭാഗങ്ങളിൽ രണ്ട് വീതവും പൊലീസ്, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോന്നു വീതവുമാണ് കേസുകളുടെ എണ്ണം. 56 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി അറസ്റ്റുചെയ്തു.

വിജിലൻസ് കേസിൽ ഒരു മാസത്തോളം റിമാൻഡിൽ കഴിഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും കണ്ണൂർ ജില്ലയിലുണ്ട്. ഒന്നര വർഷത്തോളം സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്.കേസ് കൂടുതൽ തെക്കൻ ജില്ലകളിൽഎറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുന്നത്. 14 കേസുകളാണ് കഴിഞ്ഞവർഷം അവിടെ രജിസ്റ്റർ ചെയ്തത്. വടക്കൻ ജില്ലകളിൽ 10 കേസുകളും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശിക്ഷാ നിരക്കും കഴിഞ്ഞ വർഷം ഉയർന്നു.

വിജിലൻസ് കഴിഞ്ഞ ഒരു വർഷംഹയർസെക്കൻഡറി, ആരോഗ്യം, രജിസ്‌ട്രേഷൻ, റവന്യു, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലായി 1,715 റെയ്ഡുകൾ. 88 കേസുകളിൽ അന്വേഷണം നടത്തിയപ്പോൾ 116 കേസുകളിൽ രഹസ്യാന്വേഷണം. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ രജിസ്റ്റർ ചെയ്തു.

വിജിലൻസ് നടപടികൾ കാര്യക്ഷമമായതോടെ അഴിമതിയുടെ തോത് ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. വിജിലൻസിന് കിട്ടുന്ന പരാതികൾ വർദ്ധിച്ചു വരികയാണ്. കേസ് അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തെളിയിക്കുന്നത്.

ബാബു പെരിങ്ങേത്ത്, ഡിവൈ.എസ്.പി ,വിജിലൻസ്, കണ്ണൂർവിജിലൻസ് ഉണർന്നു പ്രവർത്തിച്ചാൽ അഴിമതി തുടച്ചു നീക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ പറയുന്നത്. സർക്കാർതലത്തിലെ അഴിമതി തടയാൻ ശക്തമായ നടപടി ആവശ്യമാണ്. രാജു വാഴക്കാല വിവരാവകാശ പ്രവർത്തകൻ


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!