Connect with us

Breaking News

കണ്ണൂർ ജില്ലയിൽ പത്ത് കൂൺഗ്രാമങ്ങൾ ഒരുങ്ങും; ലക്ഷ്യമിടുന്നത് 1000 ചെറുകിട യൂണിറ്റുകൾ

Published

on

Share our post

കണ്ണൂര്‍: കൂണ്‍ കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ 10 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങും. ഒരു ഗ്രാമത്തില്‍ 100 കൂണ്‍കൃഷി യൂണിറ്റ് ഉണ്ടാവും. ഇത്തരത്തില്‍ 1000 ചെറുകിട യൂണിറ്റുകളും 20 വന്‍കിട യൂണിറ്റുകളാണ് ജില്ലയിലാകെ തുടങ്ങുക.

ഇതിനായി കര്‍ഷകര്‍ക്ക് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ സഹായധനം ലഭിക്കും. പോഷകമൂല്യമേറെയുള്ളതിനാല്‍ കൂണിന് ആവശ്യക്കാര്‍ നിരവധിയാണ്. പ്രദേശികമായി വിപണനം നടത്തുന്നതിനൊപ്പം കൂണ്‍പൊടി, ചിപ്സ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വ്യാപിപ്പിക്കാനും പദ്ധതിയിലൂടെ കഴിയും. ഇതിനുപുറമേ മികച്ച രീതിയില്‍ സംഭരിച്ച് കയറ്റുമതിസാധ്യത കണ്ടെത്താനും ആലോചനയുണ്ട്.

സംസ്ഥാനവ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങാനാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കൂണ്‍ഗ്രാത്തിലും കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് പുറമേ വിത്ത് ഉത്പാദന യൂണിറ്റ്, സംഭരണകേന്ദ്രം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റ്, പാക്കിങ് യൂണിറ്റ്, മാലിന്യസംസ്‌കരണ സംവിധാനം എന്നിവയൊരുക്കും.

പദ്ധതിച്ചെലവിന്റെ 40 ശതമാനം സബ്സിഡി

ചെറുകിട കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് 11,250 രൂപ സബ്സിഡി ലഭിക്കും. പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെയാണ് സബ്സിഡി. അഞ്ചുലക്ഷം രൂപ വരെ പദ്ധതിച്ചെലവുവരുന്ന വന്‍കിട യൂണിറ്റുകള്‍ക്കും വിത്ത് ഉത്പാദന യൂണിറ്റുകള്‍ക്കും രണ്ടുലക്ഷം രൂപ വരെയാണ് സബ്സിഡി ലഭിക്കുക.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മാണ യൂണിറ്റുകള്‍ക്കും സംഭരണകേന്ദ്രങ്ങള്‍ക്കും പദ്ധതിച്ചെലവിന്റെ പകുതി സബ്സിഡിയായി ലഭിക്കും. ഇതുപ്രകാരം മൂല്യവര്‍ധിത ഉത്പന്നനിര്‍മാണ യൂണിറ്റുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും സംഭരണകേന്ദ്രങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് ലഭിക്കുക. സംരംഭകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനവും നല്‍കും.

കൃഷിഭവനുമായി ബന്ധപ്പെടാം

മുന്‍വര്‍ഷം മാങ്ങാട്ടിടം പഞ്ചായത്തില്‍ കൂണ്‍ഗ്രാമമൊരുക്കിയിരുന്നു. ഇത് വന്‍വിജയമായതാണ് സംസ്ഥാനതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ പ്രചോദനമായത്. സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും കൂട്ടായ്മകള്‍ക്കും കൃഷിഭവനുകളുമായി ബന്ധപ്പെടാം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!