Connect with us

Breaking News

കണ്ണൂർ ജില്ലയിൽ പത്ത് കൂൺഗ്രാമങ്ങൾ ഒരുങ്ങും; ലക്ഷ്യമിടുന്നത് 1000 ചെറുകിട യൂണിറ്റുകൾ

Published

on

Share our post

കണ്ണൂര്‍: കൂണ്‍ കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ 10 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങും. ഒരു ഗ്രാമത്തില്‍ 100 കൂണ്‍കൃഷി യൂണിറ്റ് ഉണ്ടാവും. ഇത്തരത്തില്‍ 1000 ചെറുകിട യൂണിറ്റുകളും 20 വന്‍കിട യൂണിറ്റുകളാണ് ജില്ലയിലാകെ തുടങ്ങുക.

ഇതിനായി കര്‍ഷകര്‍ക്ക് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ സഹായധനം ലഭിക്കും. പോഷകമൂല്യമേറെയുള്ളതിനാല്‍ കൂണിന് ആവശ്യക്കാര്‍ നിരവധിയാണ്. പ്രദേശികമായി വിപണനം നടത്തുന്നതിനൊപ്പം കൂണ്‍പൊടി, ചിപ്സ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വ്യാപിപ്പിക്കാനും പദ്ധതിയിലൂടെ കഴിയും. ഇതിനുപുറമേ മികച്ച രീതിയില്‍ സംഭരിച്ച് കയറ്റുമതിസാധ്യത കണ്ടെത്താനും ആലോചനയുണ്ട്.

സംസ്ഥാനവ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങാനാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കൂണ്‍ഗ്രാത്തിലും കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് പുറമേ വിത്ത് ഉത്പാദന യൂണിറ്റ്, സംഭരണകേന്ദ്രം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റ്, പാക്കിങ് യൂണിറ്റ്, മാലിന്യസംസ്‌കരണ സംവിധാനം എന്നിവയൊരുക്കും.

പദ്ധതിച്ചെലവിന്റെ 40 ശതമാനം സബ്സിഡി

ചെറുകിട കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് 11,250 രൂപ സബ്സിഡി ലഭിക്കും. പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെയാണ് സബ്സിഡി. അഞ്ചുലക്ഷം രൂപ വരെ പദ്ധതിച്ചെലവുവരുന്ന വന്‍കിട യൂണിറ്റുകള്‍ക്കും വിത്ത് ഉത്പാദന യൂണിറ്റുകള്‍ക്കും രണ്ടുലക്ഷം രൂപ വരെയാണ് സബ്സിഡി ലഭിക്കുക.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മാണ യൂണിറ്റുകള്‍ക്കും സംഭരണകേന്ദ്രങ്ങള്‍ക്കും പദ്ധതിച്ചെലവിന്റെ പകുതി സബ്സിഡിയായി ലഭിക്കും. ഇതുപ്രകാരം മൂല്യവര്‍ധിത ഉത്പന്നനിര്‍മാണ യൂണിറ്റുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും സംഭരണകേന്ദ്രങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് ലഭിക്കുക. സംരംഭകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനവും നല്‍കും.

കൃഷിഭവനുമായി ബന്ധപ്പെടാം

മുന്‍വര്‍ഷം മാങ്ങാട്ടിടം പഞ്ചായത്തില്‍ കൂണ്‍ഗ്രാമമൊരുക്കിയിരുന്നു. ഇത് വന്‍വിജയമായതാണ് സംസ്ഥാനതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ പ്രചോദനമായത്. സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും കൂട്ടായ്മകള്‍ക്കും കൃഷിഭവനുകളുമായി ബന്ധപ്പെടാം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!