Connect with us

Breaking News

കണ്ണൂർ ജില്ലയിൽ പത്ത് കൂൺഗ്രാമങ്ങൾ ഒരുങ്ങും; ലക്ഷ്യമിടുന്നത് 1000 ചെറുകിട യൂണിറ്റുകൾ

Published

on

Share our post

കണ്ണൂര്‍: കൂണ്‍ കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ 10 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങും. ഒരു ഗ്രാമത്തില്‍ 100 കൂണ്‍കൃഷി യൂണിറ്റ് ഉണ്ടാവും. ഇത്തരത്തില്‍ 1000 ചെറുകിട യൂണിറ്റുകളും 20 വന്‍കിട യൂണിറ്റുകളാണ് ജില്ലയിലാകെ തുടങ്ങുക.

ഇതിനായി കര്‍ഷകര്‍ക്ക് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ സഹായധനം ലഭിക്കും. പോഷകമൂല്യമേറെയുള്ളതിനാല്‍ കൂണിന് ആവശ്യക്കാര്‍ നിരവധിയാണ്. പ്രദേശികമായി വിപണനം നടത്തുന്നതിനൊപ്പം കൂണ്‍പൊടി, ചിപ്സ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വ്യാപിപ്പിക്കാനും പദ്ധതിയിലൂടെ കഴിയും. ഇതിനുപുറമേ മികച്ച രീതിയില്‍ സംഭരിച്ച് കയറ്റുമതിസാധ്യത കണ്ടെത്താനും ആലോചനയുണ്ട്.

സംസ്ഥാനവ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങാനാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കൂണ്‍ഗ്രാത്തിലും കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് പുറമേ വിത്ത് ഉത്പാദന യൂണിറ്റ്, സംഭരണകേന്ദ്രം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റ്, പാക്കിങ് യൂണിറ്റ്, മാലിന്യസംസ്‌കരണ സംവിധാനം എന്നിവയൊരുക്കും.

പദ്ധതിച്ചെലവിന്റെ 40 ശതമാനം സബ്സിഡി

ചെറുകിട കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് 11,250 രൂപ സബ്സിഡി ലഭിക്കും. പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെയാണ് സബ്സിഡി. അഞ്ചുലക്ഷം രൂപ വരെ പദ്ധതിച്ചെലവുവരുന്ന വന്‍കിട യൂണിറ്റുകള്‍ക്കും വിത്ത് ഉത്പാദന യൂണിറ്റുകള്‍ക്കും രണ്ടുലക്ഷം രൂപ വരെയാണ് സബ്സിഡി ലഭിക്കുക.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മാണ യൂണിറ്റുകള്‍ക്കും സംഭരണകേന്ദ്രങ്ങള്‍ക്കും പദ്ധതിച്ചെലവിന്റെ പകുതി സബ്സിഡിയായി ലഭിക്കും. ഇതുപ്രകാരം മൂല്യവര്‍ധിത ഉത്പന്നനിര്‍മാണ യൂണിറ്റുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും സംഭരണകേന്ദ്രങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് ലഭിക്കുക. സംരംഭകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനവും നല്‍കും.

കൃഷിഭവനുമായി ബന്ധപ്പെടാം

മുന്‍വര്‍ഷം മാങ്ങാട്ടിടം പഞ്ചായത്തില്‍ കൂണ്‍ഗ്രാമമൊരുക്കിയിരുന്നു. ഇത് വന്‍വിജയമായതാണ് സംസ്ഥാനതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ പ്രചോദനമായത്. സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും കൂട്ടായ്മകള്‍ക്കും കൃഷിഭവനുകളുമായി ബന്ധപ്പെടാം.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!