Connect with us

Breaking News

കളിയല്ല ഈ കളിമൺ പാത്രങ്ങൾ

Published

on

Share our post

കോട്ടയം: കാലത്തിനനുസരിച്ച് കോലംമാറിയെത്തുകയാണ് കളിമൺ പാത്രങ്ങൾ. ഇരുമ്പും അലുമിനിയവും സ്റ്റീലും കടന്ന് നോൺസ്റ്റിക്കുവരെ എത്തിയ പാചകപാത്രങ്ങളുടെ പരിണാമചക്രത്തിൽ പെട്ടെന്നാണ് കളിമൺ പാത്രങ്ങൾ തിരിച്ചുവരുന്നത്. കുടവും കലവും കറിച്ചട്ടിയും ചെടിച്ചട്ടിയും മാത്രം നിർമിച്ചിരുന്ന മൺപാത്ര വ്യവസായ വിപണന മേഖലക്ക് പുത്തൻ ഉണർവാണിത്. പ്രാചീന വേഷം വെടിഞ്ഞ് വ്യത്യസ്തരൂപത്തിലും നിറത്തിലും ആകൃതിയിലും കളിമൺ പാത്രങ്ങൾ ആവ‍ശ്യക്കാരെ തേടിയെത്തുന്നു.

ആധുനിക അടുപ്പുകളിൽ എളുപ്പം ഉപയോഗിക്കാമെന്നതും പഴമയുടെ സ്വാദ് ഒട്ടും ചോരാതെ കിട്ടുമെന്നതുമാണ് പുതുതലമുറക്ക് കളിമൺപാത്രങ്ങൾ ഹരമാക്കുന്നത്. ദോശച്ചട്ടി, അപ്പച്ചട്ടി, ഫ്രൈപാൻ, പുട്ടുകുറ്റി, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ, പ്രതിമകൾ, വിളക്കുകൾ, കൂജകൾ എന്നിവയെല്ലാം ലഭ്യമാണ്. ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാവുന്ന മൺപാത്രങ്ങൾവരെ വിപണിയിലുണ്ട്.

എം.സി.റോഡിലും ബൈപാസുകളിലും ദിവസേന എന്ന വിധം കളിമൺപാത്ര വില്പന ശാലകൾ തുറക്കുന്നത് സ്വീകാര്യതയെ സൂചിപ്പിക്കുന്നു. പുട്ടുകുറ്റിക്ക് 380 രൂപയാണ് വില, കറിച്ചട്ടി -120 രൂപ മുതലും വിൽക്കുന്നുണ്ട്. നാലു മുതൽ 4000 രൂപവരെ വില വരുന്ന മൺപാത്രങ്ങൾ വിപണിയിലുണ്ട്. ഏറ്റവും കൂടുതൽ ആവശ്യക്കാർ കറിച്ചട്ടികൾക്കാണെന്ന് ഏറ്റുമാനൂർ ബൈപാസിൽ കളിമൺ പാത്രങ്ങൾ വിൽക്കുന്ന മണി പറയുന്നു.

കട്ടച്ചിറയിൽ കളിമൺ പാത്രങ്ങൾ നിർമിക്കുന്നവരുടെ സഹകരണസംഘത്തിന് കാലം അനുകൂലമാണ്. സ്ഥാപനത്തിൽ നിർമിക്കുന്നതിനു പുറമെ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കളിമൺ ഉൽപന്നങ്ങളും ഇവിടെ വൻതോതിൽ വിറ്റഴിയുന്നു. സമ്മാനങ്ങൾ നൽകുന്നതിലും കളിമണ്ണിന് പ്രാധാന്യം വർധിക്കുകയാണെന്ന് സെറാമിക് ഉൽപന്നങ്ങൾ വിൽക്കുന്ന മറീന ഓർബിസ് ഉടമകൾ പറയുന്നു.

കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ ചെടിച്ചട്ടികളും ഡിന്നർസെറ്റുകളും വിപണിയിലുണ്ട്. പുതിയ വീടുകൾ നിർമിക്കുന്നവരാണ് ഇത്തരം ഉൽപന്നങ്ങളുടെ ആവശ്യക്കാർ. ആഡംബര വിൽപനശാലകൾ മുതൽ വഴിയരികിൽ കൂട്ടിയിട്ട് വിൽക്കുന്നവർക്കുവരെ കച്ചവടം കൂടിയതോടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ലോഡുകണക്കിന് കളിമൺ പാത്രങ്ങളാണ് എത്തുന്നത്.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!