Connect with us

Breaking News

മൊബൈൽ സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ ടെലകോം കമ്പനികൾ

Published

on

Share our post

മുംബൈ: രാജ്യത്ത് ഫോൺകോൾ, ഡാറ്റ നിരക്ക് കുതിച്ചുയരാൻ പോകുന്നു. രാജ്യം 5ജിയിലേക്ക് മാറിയതിനു പിന്നാലെയാണ് 4ജി സേവനങ്ങളുടെ നിരക്ക് കൂട്ടാൻ കമ്പനികൾ ഒരുങ്ങുന്നത്. ബി.എൻ.പി പരിബാസ് സെക്യൂരിറ്റീസ് റിപ്പോർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

5ജി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റാ ക്വാട്ട അനുവദിക്കാനാണ് ടെലകോം ഓപറേറ്റർമാർ ആലോചിക്കുന്നത്. ഈ വർഷം വരുമാനത്തിൽ ഇരട്ട അക്ക വളർച്ചയാണ് മൊബൈൽ സേവനദാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉപയോക്താക്കളെ കൂടുതൽ 5ജിയിലെത്തിക്കുകയാകും കമ്പനികൾ മുന്നിൽകാണുന്നത്.

ഇതിനകം തന്നെ വിവിധ ടെലകോം ഓപറേറ്റർമാർ 4ജി സേവനനിരക്കുകൾ കൂട്ടുകയോ ചെറിയ നിരക്കിന്റെ പ്ലാനുകൾ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. 5ജി സേവനങ്ങൾ കൂടി അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധ ഈ രംഗത്തേക്ക് തിരിക്കാനായിരിക്കും കമ്പനികൾ ആലോചിക്കുന്നത്. ഒരു കമ്പനിയും ഇതുവരെ 5ജി സേവനങ്ങൾക്ക് പ്രത്യേക നിരക്ക് അവതരിപ്പിച്ചിട്ടില്ല. 4ജി നിരക്കിൽ തന്നെയാണ് ഇവയും നൽകുന്നത്.

വൊഡാഫോണ് ഐഡിയ ലിമിറ്റഡിന് 5ജി രംഗത്ത് മതിയായ നിക്ഷേപമിറക്കാനാകാത്തതിനാൽ കമ്പനിക്ക് കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ട്. എയർടെലും ജിയോയും ആകും ഏറ്റവും ലാഭം കൊയ്യാൻ പോകുന്നത്. രണ്ടു കമ്പനികളും തങ്ങളുടെ 5ജി ശൃംഖല വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. കൂടുതൽ ഡാറ്റ ഓഫറുകളും മികച്ച വേഗതയും കാണിച്ച് ഉപയോക്താക്കളെ 5ജി ഫോണുകളിലേക്ക് മാറാൻ കമ്പനികൾ പ്രേരിപ്പിക്കുമെന്ന് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അഞ്ചാം തലമുറ ടെലകോം സേവനങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബർ 20ന് കേരളത്തിലും 5ജി സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ കൊച്ചിയിലായിരുന്നു സേവനങ്ങൾ ലഭിച്ചത്.

2023 അവസാനത്തോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി ലഭ്യമാക്കുമെന്നാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ഡൽഹി-എൻ.സി.ആർ, മുംബൈ, കൊൽക്കത്ത, വരാണസി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പൂനെ, ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം നൽകുന്നത്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2024 അന്ത്യത്തോടെ എല്ലാ നഗരങ്ങളിലും 5ജി ലഭ്യമാക്കുമെന്ന് എർടെലും പ്രഖ്യാപിച്ചിട്ടുണ്ട്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!