Connect with us

Breaking News

മൊബൈൽ സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ ടെലകോം കമ്പനികൾ

Published

on

Share our post

മുംബൈ: രാജ്യത്ത് ഫോൺകോൾ, ഡാറ്റ നിരക്ക് കുതിച്ചുയരാൻ പോകുന്നു. രാജ്യം 5ജിയിലേക്ക് മാറിയതിനു പിന്നാലെയാണ് 4ജി സേവനങ്ങളുടെ നിരക്ക് കൂട്ടാൻ കമ്പനികൾ ഒരുങ്ങുന്നത്. ബി.എൻ.പി പരിബാസ് സെക്യൂരിറ്റീസ് റിപ്പോർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

5ജി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റാ ക്വാട്ട അനുവദിക്കാനാണ് ടെലകോം ഓപറേറ്റർമാർ ആലോചിക്കുന്നത്. ഈ വർഷം വരുമാനത്തിൽ ഇരട്ട അക്ക വളർച്ചയാണ് മൊബൈൽ സേവനദാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉപയോക്താക്കളെ കൂടുതൽ 5ജിയിലെത്തിക്കുകയാകും കമ്പനികൾ മുന്നിൽകാണുന്നത്.

ഇതിനകം തന്നെ വിവിധ ടെലകോം ഓപറേറ്റർമാർ 4ജി സേവനനിരക്കുകൾ കൂട്ടുകയോ ചെറിയ നിരക്കിന്റെ പ്ലാനുകൾ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. 5ജി സേവനങ്ങൾ കൂടി അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധ ഈ രംഗത്തേക്ക് തിരിക്കാനായിരിക്കും കമ്പനികൾ ആലോചിക്കുന്നത്. ഒരു കമ്പനിയും ഇതുവരെ 5ജി സേവനങ്ങൾക്ക് പ്രത്യേക നിരക്ക് അവതരിപ്പിച്ചിട്ടില്ല. 4ജി നിരക്കിൽ തന്നെയാണ് ഇവയും നൽകുന്നത്.

വൊഡാഫോണ് ഐഡിയ ലിമിറ്റഡിന് 5ജി രംഗത്ത് മതിയായ നിക്ഷേപമിറക്കാനാകാത്തതിനാൽ കമ്പനിക്ക് കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ട്. എയർടെലും ജിയോയും ആകും ഏറ്റവും ലാഭം കൊയ്യാൻ പോകുന്നത്. രണ്ടു കമ്പനികളും തങ്ങളുടെ 5ജി ശൃംഖല വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. കൂടുതൽ ഡാറ്റ ഓഫറുകളും മികച്ച വേഗതയും കാണിച്ച് ഉപയോക്താക്കളെ 5ജി ഫോണുകളിലേക്ക് മാറാൻ കമ്പനികൾ പ്രേരിപ്പിക്കുമെന്ന് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അഞ്ചാം തലമുറ ടെലകോം സേവനങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബർ 20ന് കേരളത്തിലും 5ജി സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ കൊച്ചിയിലായിരുന്നു സേവനങ്ങൾ ലഭിച്ചത്.

2023 അവസാനത്തോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി ലഭ്യമാക്കുമെന്നാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ഡൽഹി-എൻ.സി.ആർ, മുംബൈ, കൊൽക്കത്ത, വരാണസി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പൂനെ, ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം നൽകുന്നത്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2024 അന്ത്യത്തോടെ എല്ലാ നഗരങ്ങളിലും 5ജി ലഭ്യമാക്കുമെന്ന് എർടെലും പ്രഖ്യാപിച്ചിട്ടുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!