Connect with us

Breaking News

ആദ്യം വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കും, ആളില്ലാത്തിടത്ത് പണിത്തുടങ്ങും; ഇസ്‌മായിൽ മോഷണം നടത്തുന്നത് ബസിറങ്ങി നടന്നുചെന്ന്

Published

on

Share our post

തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവനിലേറെ സ്വ‌ർണാഭരണങ്ങൾ കവർന്ന മുപ്പതുകാരൻ പിടിയിൽ. ജനുവരി ഒന്നിന് തൃശൂർ റോഡ് ശാസ്ത്രിജി നഗർ പ്രശാന്തിയിൽ എൽ ഐ സി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ദേവിയുടെ വീട്ടിൽ കവർച്ച നടത്തിയ കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹ് ഇസ്‌മായിലാണ് പിടിയിലായത്. ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടം ഇവിടെയുണ്ടായി.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലെ കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾ കവർച്ച നടത്തിയ 95 പവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം പുനലൂരിലെ ഒരു വീട്ടിൽ കവർച്ച നടത്തിയതായും ഇസ്‌മായിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളിൽ നിന്ന് കളവുമുതൽ വിറ്റ പതിനാല് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ദേവി രാവിലെ പത്തരയോടെ ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. ശാസ്ത്രിജി നഗറിൽ ബസ് ഇറങ്ങി നടന്നായിരുന്നു ഇയാൾ ദേവിയുടെ വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലെന്ന് മനസിലാക്കി മുകൾ നിലയിൽ കയറി പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ദേവി വീട്ടിൽതിരിച്ചെത്തിയ സമയത്തും ഇസ്‌‌മായിൽ വീടിനകത്ത് ഉണ്ടായിരുന്നു.

വീട്ടിൽ ആളെത്തിയെന്ന് മനസിലായപ്പോൾ പുറകുവശത്തെ വാതിൽത്തുറന്ന് മതിൽ ചാടി ഓടുകയായിരുന്നെന്നാണ് ഇയാളുടെ മൊഴി.തെളിവെല്ലാം നശിപ്പിച്ചതിന് ശേഷമായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. സ്വർണം സൂക്ഷിച്ചിരുന്ന ചെറിയ പഴ്‌സുകൾ കത്തിച്ചു. അടുക്കളയിലെ പ്ളാസ്റ്റിക് പാത്രം കത്തിച്ച നിലയിലായിരുന്നു. തറയിൽ വെളിച്ചെണ്ണ ഒഴിച്ചിരുന്നു. ചില്ല് തുടയ്ക്കുന്നതിനായുള്ള പ്രത്യേക ദ്രാവകവും പ്രതി ഉപയോഗിച്ചിരുന്നു. വീട്ടുടമ എത്തിയെന്ന് മനസിലായതോടെ സ്വർണമെല്ലാം കൈക്കലാക്കി വന്നവഴിയേതന്നെ പുറത്തിറങ്ങി ലിഫ്റ്റ് ചേദിച്ച് നഗരത്തിലെത്തി മടങ്ങുകയായിരുന്നു.

വീടിന് അകത്തുകയറിയപ്പോൾ അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നെന്ന് ഗൃഹനാഥയായ ദേവി പറയുന്നു. ദേവിയ്ക്ക് മാതാപിതാക്കൾ നൽകിയ ആഭരണങ്ങളാണ് കളവ് പോയതിലേറെയും. കോഴിക്കോട്ടെ ഒരു ജ്വല്ലറിയിൽ നിന്നാണ് ആഭരണങ്ങളിലേറെയും കണ്ടെടുത്തത്. ഇതിൽ കുറച്ച് ദ്രവ രൂപത്തിലാക്കിയിരുന്നു. മറ്റൊരിടത്ത് മോഷണം പോയ സ്വർണവും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് നിഗമനം.ഇസ്‌മായിൽ വ്യത്യസ്തനായ കള്ളൻആളൊഴിഞ്ഞ വീടുകൾ കണ്ടുവച്ച് പകൽ മോഷണം നടത്തുന്ന കള്ളൻമാരുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തനാണ് ഇസ്‌മായിൽ.

ആളില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കും. ആരെങ്കിലും വാതിൽ തുറന്നാൽ ആരുടെയെങ്കിലും വിലാസം ചോദിക്കും. ഇവർ അറിയില്ലെന്ന് പറഞ്ഞാൽ മടങ്ങിപ്പോകും. ബെല്ലടിച്ച് ആരും വാതിൽ തുറന്നില്ലെങ്കിൽ ആ വീട്ടിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.പിടിയിലായത് ഇങ്ങനെകുന്നംകുളത്ത് മോഷണം നടത്തിയത് ഇസ്‌മായിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത് കവർച്ച നടന്ന അഞ്ചാം ദിവസമാണ്. പിന്നാലെ പത്താംനാൾ പിടിയിലാവുകയും ചെയ്തു.

പകൽ സമയം കവർച്ച നടത്തുന്ന കള്ളൻമാരുടെ പട്ടിക തയ്യാറാക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. കവർച്ച നടന്ന ദിവസം ഇവരിൽ ആരൊക്കെ തൃശൂരിൽ ഉണ്ടായിരുന്നു എന്നത് ടവർ ലൊക്കേഷൻ നോക്കി കണ്ടെത്തി. ഡിസംബറിന്റെ തുടക്കത്തിൽ മാവേലിക്കര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇസ്‌മായിൽ ജില്ലയിലെത്തിയതായി തുടർന്ന് കണ്ടെത്തുകയായിരുന്നു.ഇസ്‌മായിലിന്റെ ചിത്രവും പ്രദേശത്തെ സി സി ടി വി കളിൽ നിന്ന് ലഭിച്ച ചിത്രവും സാമ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയത് അന്വേഷണത്തിന് സഹായകമായി.

ഇയാളുടെ മൊബൈൽ അടിക്കടി പ്രവർത്തിക്കുന്നതും പിന്നീട് നിലയ്ക്കുന്നതും സംശയം ബലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ഇയാൾ പത്തനംതിട്ട ജില്ലയിലാണെന്ന് മനസിലാക്കി. ഇവിടെ ഇസ്‌മായിലിന്റെ വനിതാ സുഹൃത്തിന്റെ താമസസ്ഥലം കണ്ടെത്തി തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിയത്. കവർന്നെടുക്കുന്ന ആഭരണങ്ങൾ വിൽക്കുന്നതിനായി ഇയാൾക്ക് സ്ത്രീകളുടെ ഒരു ശൃംഖല തന്നെ സഹായത്തിനുള്ളതായും പൊലീസ് പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!