Breaking News
അച്ഛന്റെ കടയിലെ മൊബൈലുകള്‍ വിറ്റ് നാടുവിട്ടു; നായകനായി സിനിമ, ഒടുവില്‍ സന്യാസിവേഷത്തില്‍ പാറമടയില്‍

തൃശ്ശൂർ : പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് നാട്ടിൽനിന്ന്. എൻജിനീയറിങ് പഠനശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽനിന്നാണ് റാണയുടെ വളർച്ച. അച്ഛന് വീടിനടുത്ത് മൊബൈൽ റീചാർജ് കടയായിരുന്നു. പഠനശേഷം റാണ ഈ കടയുടെ നടത്തിപ്പുകാരനായി.
മകന് നല്ല ഭാവിയുണ്ടാകാൻ അച്ഛൻ മൊബൈൽ വിൽപ്പനശാല ആരംഭിച്ച് റാണയെ ഏൽപ്പിച്ചു. എന്നാൽ, മൊബൈലുകൾ വിറ്റ പണവുംകൊണ്ട് റാണ വീട്ടുകാരറിയാതെ ബെംഗളൂരുവിലേക്ക് വണ്ടികയറി. അവിടെ പ്രതിസന്ധികൊണ്ട് പൂട്ടാറായ പബ്ബുകൾ വാടകയ്ക്ക് ഏറ്റെടുത്തു.
പബ്ബുകൾ സ്വന്തമാണെന്ന് പ്രചരിപ്പിച്ച് പലരെക്കൊണ്ടും നിക്ഷേപമിറക്കി. ഇതിൽ നാട്ടിലെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. ലാഭവും മുതലും വൈകാതെ മടക്കി നൽകിയതോടെ നിക്ഷേപകർക്ക് വിശ്വാസമായി. ഇതോടെ തമിഴ്നാട്ടിലും കർണാടകയിലും ഗോവയിലും ബാറും നിരവധി പബ്ബുകളും തുറന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചു. ലാഭം കൃത്യമായി മടക്കിനൽകി.
2010-ൽ സേഫ് ആൻഡ് സ്ട്രോങ് എന്ന ധനകാര്യസ്ഥാപനം തുടങ്ങുംമുമ്പെ റാണയെപ്പറ്റിയുള്ള ഖ്യാതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോകത്ത് ഏറ്റവും വേഗം വളരുന്ന വ്യവസായി എന്നതായിരുന്നു പ്രചാരണം. ഇത് ഫലം കണ്ടു. ഇതോടെ സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് േകാടികളുടെ നിക്ഷേപമെത്തി. ധനസമാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിലെത്തി വളർച്ചയുടെ ഗ്രാഫ് അവതരിപ്പിച്ചു. അതിനുശേഷം നാട്ടിൽ നടത്തിയ നിക്ഷേപകസംഗമത്തിൽ കോടികളാണ് സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് എത്തിയത്. നാല് ജില്ലകളിലും കേരളത്തിനു പുറത്തുമായി 20 ശാഖകളും തുറന്നു.
ഇതിനിടെ പേരിനോടൊപ്പം ഡോക്ടർ എന്ന് േചർത്ത് പ്രചോദനപ്രഭാഷകനുമായി. ചാനലുകളിൽ സ്ലോട്ടുകൾ വാങ്ങി പ്രഭാഷണവും അഭിമുഖവും നടത്തി ഈ വഴിക്കും പണം തട്ടി. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു.
റാണ നായകനായി 2020-ൽ ‘അനൻ’ എന്ന സിനിമ നിർമിച്ചെങ്കിലും റിലീസായില്ല. 2022-ൽ റാണ നായകനായി ‘ചോരൻ’ എന്ന സിനിമ നിർമിച്ച് പുറത്തിറക്കുമ്പോഴേക്കും പണമില്ലാതെ കൊടും പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പുറമേ അറിയിച്ചില്ല. ഇതിനിടെ 2022 ജനുവരി ഒന്നിന് നാലുകോടിയോളം ചെലവിട്ട് വിവാഹവും നടത്തി.
പ്രതിസന്ധി കാരണം കഴിഞ്ഞ ഒാഗസ്റ്റിൽ പകുതി ജീവനക്കാരെ നിർബന്ധിത അവധിയിൽ വിട്ടിരുന്നു. ഒക്ടോബറിലും നവംബറിലും ബാക്കി ജീവനക്കാർക്ക് പാതി ശമ്പളമാണ് നൽകിയത്. ഡിസംബറിൽ നൽകിയതുമില്ല. ഡിസംബർ 27-ന് വിളിച്ചുചേർത്ത നിക്ഷേപകസംഗമത്തിൽ റാണ പോലീസ് സുരക്ഷയിൽ എത്തിയതും ചോദ്യങ്ങൾക്കു മുന്നിൽ പതറിയതുമാണ് നിക്ഷേപകർ പോലീസിൽ പരാതിപ്പെടാനും പുകമറ സൃഷ്ടിച്ച നായകൻ ഒളിവിൽ പോകാനും കാരണം.
ദേവരായപുരത്ത് ഒളിവിൽ കഴിഞ്ഞത് സന്ന്യാസിവേഷത്തിൽ
കോയമ്പത്തൂർ : പൊള്ളാച്ചി-കോയമ്പത്തൂർ റൂട്ടിൽ കിണത്തുക്കടവിന് സമീപമുള്ള കുഗ്രാമമായ ദേവരായപുരത്തുനിന്നാണ് സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണ പിടിയിലായത്. നിറയെ പാറമടകളുള്ള സ്ഥലം. കേരള അതിർത്തിയായ വേലന്താവളത്തുനിന്ന് 15 കിലോമീറ്റർ അകലെയുള്ള ഇവിടത്തെ ഒരു പാറമടയോടു ചേർന്നാണ് കഴിഞ്ഞ അഞ്ചുദിവസം ഇയാൾ ഒളിവിൽ കഴിഞ്ഞത്.
ആളെ തിരിച്ചറിയാതിരിക്കാൻ സന്ന്യാസിയുടെ വേഷത്തിൽ ഒരു തൊഴിലാളിയുടെ കൂടെയായിരുന്നു താമസം. സേഫ് ആൻഡ് സ്‌ട്രോങ് കമ്പനിയുടെ പേരിൽ തൃശ്ശൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ കേരളമാധ്യമങ്ങളിൽ വാർത്തകൾ നിറയുമ്പോൾ ദേവരായപുരത്ത് ഇയാൾ ഒളിച്ചുതാമസിക്കുകയായിരുന്നു. തമിഴ് മാധ്യമങ്ങളിൽ വാർത്ത വരാത്തതിനാൽ റാണയെക്കുറിച്ച് ആർക്കും സംശയം തോന്നിയിരുന്നില്ല. അതിഥിത്തൊഴിലാളിയുടെ ഫോണിൽനിന്ന് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് തൃശ്ശൂരിലെ പോലീസ്‌സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫോൺ പിന്തുടർന്നുള്ള അന്വേഷണം അറസ്റ്റിലെത്തി.
ബുധനാഴ്ച വൈകീട്ട് റാണയെ കേരള പോലീസ് അറസ്റ്റുചെയ്തത് തമിഴ്നാട് പോലീസ് അറിഞ്ഞില്ല. അതീവരഹസ്യമായാണ് കേരള പോലീസ് നീങ്ങിയത്. അറസ്റ്റുവാർത്ത പുറത്തുവന്നപ്പോഴാണ് പ്രദേശത്തുള്ളവർപോലും ഇയാൾ ഒളിച്ചുതാമസിച്ച വിവരമറിയുന്നത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്