Connect with us

Breaking News

പൂരമായി പൂപ്പൊലി; 2.5 ലക്ഷം സന്ദർശകർ

Published

on

Share our post

കൽപറ്റ: പൂപ്പൊലി പുഷ്‌പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം കൂടുന്നുണ്ട്. ടിക്കറ്റിനത്തിൽ ഇതുവരെ 1.10 കോടി രൂപ ലഭിച്ചു.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോഴും പൂപ്പൊലിയുടെ തീയതി നീട്ടാനാവാത്ത സാഹചര്യമാണുള്ളതെന്ന് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിയ്യതി നീട്ടാനാവാത്ത സാഹചര്യങ്ങള്‍ക്ക് പിന്നിലെന്നും ഇത്തവണ അഞ്ച് ലക്ഷത്തോളം പേര്‍ പൂപ്പൊലി കാണാന്‍ എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ്‌ ജനുവരി 15വരെ അന്താരാഷ്‌ട്ര പുഷ്‌പോത്സവമായ ‘പൂപ്പൊലി -2023’ നടക്കുന്നത്‌. 15 ഏക്കറിൽ വ്യാപിച്ചുള്ള പൂപ്പൊലി ഉദ്യാനത്തിൽ രാവിലെ മുതൽ രാത്രി 10 വരെയാണ്‌ സന്ദർശകർക്ക്‌ പ്രവേശനം. ഇത്‌ ഏഴാം തവണയാണ്‌ അമ്പലവയലിൽ പൂപ്പൊലിയും അഗ്രിഫെസ്‌റ്റും നടക്കുന്നത്‌. കോവിഡ്‌ പ്രതിസന്ധിയിൽ രണ്ടുവർഷമായി മുടങ്ങിയ പുഷ്‌പോത്സവത്തെ നെഞ്ചേറ്റുകയാണ്‌ സഞ്ചാരികൾ.

പലര്‍ക്കും മണിക്കൂറുകളോളം വരി നിന്നതിന് ശേഷമാണ് ടിക്കറ്റ് ലഭിക്കുന്നത്. സ്വകാര്യ പേ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ വാഹനങ്ങളാൽ നിറയുന്നതും പതിവായി. പ്രദർശന നഗരിയിൽ രാവിലെ ആരംഭിക്കുന്ന തിരക്ക്‌ വൈകീട്ടാവുമ്പോൾ നിയന്ത്രണാതീതമാവുന്നുണ്ട്‌. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ആയിരങ്ങളാണ് ഓരോ ദിവസവും സന്ദർശകരായി മേളക്കെത്തുന്നത്‌. വിദേശ സഞ്ചാരികളും സന്ദർശകരിലുണ്ട്‌.

പൂക്കളുടെ വലിയ ശേഖരമാണ്‌ പ്രധാന ആകർഷണം. വ്യത്യസ്തതയാര്‍ന്ന ഉദ്യാനങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവക്ക് പുറമേ തായ് ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ എന്നിങ്ങനെ നിരവധി വിസ്മയകാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്പങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്‍, ചന്ദനോദ്യാനം, ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, 200ല്‍ പരം സ്റ്റാളുകള്‍ എന്നിവയും സന്ദര്‍ശകരില്‍ കൗതുകം സൃഷ്ടിക്കുന്നു. കാർഷിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന യന്ത്രങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശനവുമുണ്ട്‌.

മുന്നൂറിലധികം കാർഷിക വ്യവസായ സ്‌റ്റാളുകളും മേളയിലുണ്ട്‌. വിവിധ വിഷയങ്ങളിൽ ദിവസവും കാർഷിക സെമിനാറുകളും നടക്കുന്നു. സുൽത്താൻ ബത്തേരിയിൽനിന്നും കൽപറ്റയിൽനിന്നും പൂപ്പൊലി മേളയിലേക്കുള്ള കെ.എസ്‌.ആർ.ടി.സി, സ്വകാര്യ ബസുകളിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ്‌ അനുഭവപ്പെടുന്നത്.

വിവിധ കലാപരിപാടികളും മറ്റ്‌ വിനോദ വിജ്ഞാന ഇനങ്ങളും മേളയുടെ ഭാഗമായുണ്ട്‌. വാഹന പാർക്കിങ്ങിന്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം സൗകര്യവുമുണ്ട്‌. പ്രദർശന നഗരിയിലും ടൗണിലും ക്രമസമാധന പാലനത്തിന്‌ 50 പൊലീസുകാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും സാന്നിധ്യമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!