Breaking News
പൂരമായി പൂപ്പൊലി; 2.5 ലക്ഷം സന്ദർശകർ

കൽപറ്റ: പൂപ്പൊലി പുഷ്പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം കൂടുന്നുണ്ട്. ടിക്കറ്റിനത്തിൽ ഇതുവരെ 1.10 കോടി രൂപ ലഭിച്ചു.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോഴും പൂപ്പൊലിയുടെ തീയതി നീട്ടാനാവാത്ത സാഹചര്യമാണുള്ളതെന്ന് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിയ്യതി നീട്ടാനാവാത്ത സാഹചര്യങ്ങള്‍ക്ക് പിന്നിലെന്നും ഇത്തവണ അഞ്ച് ലക്ഷത്തോളം പേര് പൂപ്പൊലി കാണാന്‍ എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് ജനുവരി 15വരെ അന്താരാഷ്ട്ര പുഷ്പോത്സവമായ ‘പൂപ്പൊലി -2023’ നടക്കുന്നത്. 15 ഏക്കറിൽ വ്യാപിച്ചുള്ള പൂപ്പൊലി ഉദ്യാനത്തിൽ രാവിലെ മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം. ഇത് ഏഴാം തവണയാണ് അമ്പലവയലിൽ പൂപ്പൊലിയും അഗ്രിഫെസ്റ്റും നടക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ രണ്ടുവർഷമായി മുടങ്ങിയ പുഷ്പോത്സവത്തെ നെഞ്ചേറ്റുകയാണ് സഞ്ചാരികൾ.
പലര്‍ക്കും മണിക്കൂറുകളോളം വരി നിന്നതിന് ശേഷമാണ് ടിക്കറ്റ് ലഭിക്കുന്നത്. സ്വകാര്യ പേ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ വാഹനങ്ങളാൽ നിറയുന്നതും പതിവായി. പ്രദർശന നഗരിയിൽ രാവിലെ ആരംഭിക്കുന്ന തിരക്ക് വൈകീട്ടാവുമ്പോൾ നിയന്ത്രണാതീതമാവുന്നുണ്ട്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ആയിരങ്ങളാണ് ഓരോ ദിവസവും സന്ദർശകരായി മേളക്കെത്തുന്നത്. വിദേശ സഞ്ചാരികളും സന്ദർശകരിലുണ്ട്.
പൂക്കളുടെ വലിയ ശേഖരമാണ് പ്രധാന ആകർഷണം. വ്യത്യസ്തതയാര്‍ന്ന ഉദ്യാനങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്ഡന്, ഡാലിയ ഗാര്ഡന്, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവക്ക് പുറമേ തായ് ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ എന്നിങ്ങനെ നിരവധി വിസ്മയകാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കൊതുമ്പുവള്ളം ഗാര്ഡന്, റോക്ക് ഗാര്ഡന്, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്പങ്ങള്, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്, ചന്ദനോദ്യാനം, ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, 200ല്‍ പരം സ്റ്റാളുകള്‍ എന്നിവയും സന്ദര്‍ശകരില്‍ കൗതുകം സൃഷ്ടിക്കുന്നു. കാർഷിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന യന്ത്രങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശനവുമുണ്ട്.
മുന്നൂറിലധികം കാർഷിക വ്യവസായ സ്റ്റാളുകളും മേളയിലുണ്ട്. വിവിധ വിഷയങ്ങളിൽ ദിവസവും കാർഷിക സെമിനാറുകളും നടക്കുന്നു. സുൽത്താൻ ബത്തേരിയിൽനിന്നും കൽപറ്റയിൽനിന്നും പൂപ്പൊലി മേളയിലേക്കുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ കലാപരിപാടികളും മറ്റ് വിനോദ വിജ്ഞാന ഇനങ്ങളും മേളയുടെ ഭാഗമായുണ്ട്. വാഹന പാർക്കിങ്ങിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം സൗകര്യവുമുണ്ട്. പ്രദർശന നഗരിയിലും ടൗണിലും ക്രമസമാധന പാലനത്തിന് 50 പൊലീസുകാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും സാന്നിധ്യമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്