Connect with us

Breaking News

മാലിന്യ സംസ്കരണം: പയ്യന്നൂർ നഗരസഭ ഒന്നാമത്

Published

on

Share our post

പയ്യന്നൂർ: ഗാർഹിക അജൈവ മാലിന്യ ശേഖരണ സംസ്കരണ രംഗത്ത് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനം പൂർത്തീകരിച്ച ആദ്യ നഗരസഭയെന്ന ബഹുമതി പയ്യന്നൂരിന്. ഇതുസംബന്ധിച്ച പ്രഖ്യാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. ബഹുമതി കരസ്ഥമാക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേനാഗംങ്ങളെ നഗരസഭ ആദരിച്ചു. ഇതോനുബന്ധിച്ച് ചേർന്ന യോഗത്തിൽ വിദ്യാലയങ്ങൾക്കുള്ള ദൊ – രംഗ്ബിൻ, ഹരിതസേനാംഗങ്ങൾക്കുള്ള വി.ജി.എഫ്, യൂണിഫോം, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും എം.എൽ.എ. നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർ മണിയറ ചന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്സൺ പി.പി. ലീല, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിതകേരള മിഷൻ ജില്ലാകോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാർ, ഹരിതകർമ്മസേന പ്രസിഡന്റ് എൻ. രേഷ്മ, സെക്രട്ടറി എം.പി. ലേഖ സംസാരിച്ചു.ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയിലൂടെ മാലിന്യ സംസ്കരണം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ – മാലിന്യ പ്രവർത്തനങ്ങളിലൂടെ മാലിന്യ മുക്ത നഗരമാക്കി മാറ്റുകയും, മാലിന്യസംസ്കരണ രംഗത്ത് മാതൃക സൃഷ്ടിക്കുകയുമാണ് ഹരിത കർമ്മസേന ചെയ്തത്.

52 അംഗങ്ങൾ, 7 ക്ലസ്റ്റർ2017 ൽ കുടുംബശ്രീ മുഖേന 44 വാർഡുകളിലുമായി ആരംഭിച്ച നഗരസഭ ഹരിതകർമ്മ സേന 52 അംഗങ്ങളുള്ള ഏഴ് ക്ലസ്റ്ററുകളായാണ് പ്രവർത്തിച്ചു വരുന്നത്. നെല്ലിക്ക ആപ്പിലൂടെ ഹരിത സഹായ സ്ഥാപനമായ നിർമ്മൽ ഭാരത് ട്രസ്റ്റിന്റെ സഹകരണത്തോടെ ഡിജിറ്റലൈസേഷൻ വഴിയാണ് മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നത്.

ശേഖരിച്ച മാലിന്യം വാർഡുകളിലെ മിനി എം.സി.എഫിലേക്ക് മാറ്റി അവിടെ നിന്നും നഗരസഭയുടെ മൂരിക്കൊവ്വലിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് മൂല്യമുള്ള വസ്തുക്കൾ അംഗീകൃത ഏജൻസിക്ക് കൈമാറുന്നു. പ്രത്യേകം തയ്യാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കവറുകൾ, ബോട്ടിൽ, തെർമോകോൾ, മരുന്ന് സ്ലീപ്പ്, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് മാലിന്യം, തുണി എന്നിവയും വ്യത്യസ്ത മാസങ്ങളിലായി ശേഖരിച്ച് സംസ്കരണത്തിനയയ്ക്കുന്നുണ്ട്.

നഗരസഭയെ സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത, ഹരിത നഗരസഭയായി നിലനിർത്തുന്നതിന്, കുട്ടികളിൽ വരെ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവൻ വിദ്യാലയങ്ങളിലും ദൊ -രംഗ് ബിൻ നൽകിയത് ചെയർപേഴ്സൺ കെ.വി. ലളിത


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!