Connect with us

Breaking News

മാലിന്യ സംസ്കരണം: പയ്യന്നൂർ നഗരസഭ ഒന്നാമത്

Published

on

Share our post

പയ്യന്നൂർ: ഗാർഹിക അജൈവ മാലിന്യ ശേഖരണ സംസ്കരണ രംഗത്ത് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനം പൂർത്തീകരിച്ച ആദ്യ നഗരസഭയെന്ന ബഹുമതി പയ്യന്നൂരിന്. ഇതുസംബന്ധിച്ച പ്രഖ്യാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. ബഹുമതി കരസ്ഥമാക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേനാഗംങ്ങളെ നഗരസഭ ആദരിച്ചു. ഇതോനുബന്ധിച്ച് ചേർന്ന യോഗത്തിൽ വിദ്യാലയങ്ങൾക്കുള്ള ദൊ – രംഗ്ബിൻ, ഹരിതസേനാംഗങ്ങൾക്കുള്ള വി.ജി.എഫ്, യൂണിഫോം, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും എം.എൽ.എ. നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർ മണിയറ ചന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്സൺ പി.പി. ലീല, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിതകേരള മിഷൻ ജില്ലാകോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാർ, ഹരിതകർമ്മസേന പ്രസിഡന്റ് എൻ. രേഷ്മ, സെക്രട്ടറി എം.പി. ലേഖ സംസാരിച്ചു.ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയിലൂടെ മാലിന്യ സംസ്കരണം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ – മാലിന്യ പ്രവർത്തനങ്ങളിലൂടെ മാലിന്യ മുക്ത നഗരമാക്കി മാറ്റുകയും, മാലിന്യസംസ്കരണ രംഗത്ത് മാതൃക സൃഷ്ടിക്കുകയുമാണ് ഹരിത കർമ്മസേന ചെയ്തത്.

52 അംഗങ്ങൾ, 7 ക്ലസ്റ്റർ2017 ൽ കുടുംബശ്രീ മുഖേന 44 വാർഡുകളിലുമായി ആരംഭിച്ച നഗരസഭ ഹരിതകർമ്മ സേന 52 അംഗങ്ങളുള്ള ഏഴ് ക്ലസ്റ്ററുകളായാണ് പ്രവർത്തിച്ചു വരുന്നത്. നെല്ലിക്ക ആപ്പിലൂടെ ഹരിത സഹായ സ്ഥാപനമായ നിർമ്മൽ ഭാരത് ട്രസ്റ്റിന്റെ സഹകരണത്തോടെ ഡിജിറ്റലൈസേഷൻ വഴിയാണ് മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നത്.

ശേഖരിച്ച മാലിന്യം വാർഡുകളിലെ മിനി എം.സി.എഫിലേക്ക് മാറ്റി അവിടെ നിന്നും നഗരസഭയുടെ മൂരിക്കൊവ്വലിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് മൂല്യമുള്ള വസ്തുക്കൾ അംഗീകൃത ഏജൻസിക്ക് കൈമാറുന്നു. പ്രത്യേകം തയ്യാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കവറുകൾ, ബോട്ടിൽ, തെർമോകോൾ, മരുന്ന് സ്ലീപ്പ്, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് മാലിന്യം, തുണി എന്നിവയും വ്യത്യസ്ത മാസങ്ങളിലായി ശേഖരിച്ച് സംസ്കരണത്തിനയയ്ക്കുന്നുണ്ട്.

നഗരസഭയെ സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത, ഹരിത നഗരസഭയായി നിലനിർത്തുന്നതിന്, കുട്ടികളിൽ വരെ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവൻ വിദ്യാലയങ്ങളിലും ദൊ -രംഗ് ബിൻ നൽകിയത് ചെയർപേഴ്സൺ കെ.വി. ലളിത


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!