Breaking News
മോഡലുകളുടെ മരണം, പരിശോധന നടത്തിയ ഫ്‌ളാറ്റില്‍ റാണയും; ലഹരി ഇടപാടോ? ജീവനക്കാരന്‍ അറസ്റ്റില്‍

പുതുക്കാട്(തൃശ്ശൂര്‍): സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പുകേസില്‍ പ്രവീണ്‍ റാണയുടെ ജീവനക്കാരന്‍ അറസ്റ്റില്‍. റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് വെളുത്തൂര്‍ സ്വദേശി സതീഷ് (38) ആണ് അറസ്റ്റിലായത്. വിയ്യൂര്‍ എസ്.ഐ. കെ.സി. ബൈജുവിന്റെ നേതൃത്വത്തിലാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.
സതീഷിന്റെ മൊഴിപ്രകാരം റാണയുടെ കമ്പനിയിലെ രേഖകള്‍ സൂക്ഷിച്ചിരുന്ന പുതുക്കാട് പാഴായിയിലെ വീട്ടില്‍ പോലീസ് ഇയാളുമായെത്തി പരിശോധന നടത്തി. ധാരാളം പ്രധാന രേഖകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവിടത്തെ രണ്ട് മുറികളിലായാണ് രേഖകള്‍ സൂക്ഷിച്ചിരുന്നത്. ഒരുവര്‍ഷംമുന്‍പ് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഇപ്പോള്‍ ആരും താമസിക്കുന്നില്ല. ഇലക്ട്രിക് ഗോഡൗണിനുവേണ്ടിയെന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.
പ്രവീണ്‍ റാണയ്ക്കായി തൃശ്ശൂര്‍ പോലീസ് കണ്ണൂരിലും തിരച്ചില്‍ നടത്തി. സ്ഥാപനത്തിന്റെ കണ്ണൂര്‍ ശാഖയിലും പരിശോധന നടത്തി.കെ.വി.ആര്‍. ടവറിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ച തൃശ്ശൂരില്‍നിന്നെത്തിയ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.
പ്രവീണ്‍ റാണ കൊച്ചിയിലുണ്ടെന്ന് നിഗമനം
കൊച്ചി: പ്രവീണ്‍ റാണയ്ക്കായി കൊച്ചിയില്‍ തിരച്ചില്‍ ശക്തമാക്കി തൃശ്ശൂര്‍ പോലീസ് സംഘം. പ്രവീണ്‍ കൊച്ചിയില്‍ തന്നെയുണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം. സുഹൃത്തുക്കള്‍, മറ്റ് ബിസിനസ് പങ്കാളികള്‍ എന്നിവരുടെ ഓഫീസുകളിലും മറ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇയാള്‍ കഴിഞ്ഞ ദിവസം ചിലവന്നൂരിലെ ഫ്‌ലാറ്റില്‍നിന്ന് കാറില്‍ രക്ഷപെട്ടെങ്കിലും ജില്ല വിട്ടുപോയിട്ടില്ലെന്നാണ് കരുതുന്നത്. തൃശ്ശൂര്‍ പോലീസ് സംഘം ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്.
പ്രവീണ്‍ റാണയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് കൊച്ചി നഗരത്തില്‍ ഒന്നിലധികം ഫ്‌ലാറ്റുകളുണ്ട്.
മുമ്പ് കൊച്ചിയില്‍ രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലഹരി ഇടപാടില്‍ പോലീസ് പരിശോധന നടത്തിട്ടുള്ള ഫ്‌ലാറ്റില്‍ ഇയാള്‍ സ്ഥിരമായി എത്തിയിരുന്നതായും വ്യക്തമായി. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബാറുകളിലും ഇയാള്‍ക്ക് പങ്കാളിത്തമുണ്ട്. കൊച്ചി നഗരത്തില്‍ പലയിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപവുമുണ്ട്.
കോടികള്‍ മുടക്കി കല്യാണം, ആല്‍ബത്തിന് 25 ലക്ഷം…
തൃശ്ശൂര്‍: വ്യാപാരം തകരുകയാണെന്നറിഞ്ഞിട്ടും പ്രവീണ്‍ റാണ കല്യാണം ആഘോഷമാക്കി. ഇതിനായി കോടിക്കണക്കിന് രൂപ ചെലവിട്ട് ആഡംബരമായി ചടങ്ങ് നടത്തി. 2022 ജനുവരി ഒന്നിനായിരുന്നു വിവാഹം. വിവാഹത്തിനും സത്കാരത്തിനുമിടയില്‍ മൂന്നരമാസത്തെ ഇടവേള നല്‍കി. ഇക്കാലത്ത് കേരളമൊട്ടുക്കും സഞ്ചരിച്ച് പാതയോരങ്ങളില്‍ അന്നദാനം നടത്തി. ഇത് സാമൂഹികമാധ്യമങ്ങളില്‍ പണം മുടക്കി പ്രചരിപ്പിച്ചു. ഇതോടെ സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ വിശ്വാസ്യത ഉയര്‍ന്ന് കോടികളുടെ നിക്ഷേപമെത്തി.
റാണ വിവാഹസത്കാരം നടത്തിയത് 2022 ഏപ്രില്‍ പതിനഞ്ചിനാണ്. ഈട്ടിത്തടിയില്‍ നിര്‍മിച്ച ആല്‍ബമാണ് ഒരുക്കിയത്. പെട്ടിക്കും തടിയില്‍ കൊത്തിയെടുത്ത ചിത്രങ്ങളുള്ള ആല്‍ബത്തിനും 25 ലക്ഷമാണ് ചെലവിട്ടത്. അഞ്ചടിയോളം ഉയരമുണ്ട് ആല്‍ബം പെട്ടിക്ക്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ആല്‍ബമാണെന്ന് പ്രചാരണവും നല്‍കി. സത്കാരത്തില്‍ പ്രമുഖരെ ക്ഷണിച്ചുവരുത്തി ചിത്രമെടുത്ത് പ്രചരിപ്പിച്ചു.
തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കും കമ്പനിയിലെ വിശ്വസ്തര്‍ക്കും ഐ ഫോണും വിദേശയാത്രയും നല്‍കി. ഇതിനിടെ സ്വന്തം പേരിലുള്ള വസ്തുക്കള്‍ ബിനാമികളുെട പേരിലേക്ക് മാറ്റി.
കല്യാണത്തിനുശേഷമാണ് നിക്ഷേപകരുടെ പണം തിരികെ കൊടുക്കാതിരുന്നത്. കല്യാണച്ചെലവുകള്‍ ഭീമമായെന്നും അല്പം പ്രതിസന്ധിയാണെന്നും കാണിച്ച് ഒക്ടോബര്‍ വരെ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ നിക്ഷേപകരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നവംബറില്‍ യോഗം വിളിച്ചു. പുതിയ സിനിമയുടെ റിലീസ് കഴിഞ്ഞാല്‍ പണം മുഴുവന്‍ നിക്ഷേപകര്‍ക്ക് മടക്കിനല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ചവര്‍ വഞ്ചിതരായി.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്