Connect with us

Breaking News

കോവിഡ് പരിശോധന; സ്വകാര്യമേഖല സർക്കാർ മേഖലയേക്കാൾ ബഹുദൂരം മുന്നിൽ

Published

on

Share our post

മലപ്പുറം: കേരളത്തിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമേർപ്പെടുത്തുന്നതിൽ സ്വകാര്യമേഖല സർക്കാർ മേഖലയെ ബഹുദൂരം പിന്നിലാക്കി. 2020-ൽ ഇവിടെ ആകെയുള്ള 34 പരിശോധനാ കേന്ദ്രങ്ങളിൽ 22 എണ്ണം സർക്കാർമേഖലയിലും 12 എണ്ണം സ്വകാര്യമേഖലയിലുമായിരുന്നെങ്കിൽ 2023-ൽ ആകെയുള്ള 198 കേന്ദ്രങ്ങളിൽ 52 എണ്ണം മാത്രമാണ് സർക്കാർ മേഖലയിൽ. ബാക്കി 146 എണ്ണം സ്വകാര്യ മേഖലയിലാണ്. കോവിഡ് ഭീഷണി വീണ്ടും ശക്തമായ സാഹചര്യത്തിലാണ് ഐ.സി.എം.ആർ. പുതിയ കണക്ക് പുറത്തുവിട്ടത്.

രാജ്യത്താകെയും ഇപ്പോൾ സ്വകാര്യ മേഖലയിലാണ് എണ്ണം കൂടുതൽ. 2020-ൽ രാജ്യത്ത് ആകെയുള്ള 877 കേന്ദ്രങ്ങളിൽ 637 എണ്ണവും സർക്കാർ മേഖലയിലായിരുന്നു. സ്വകാര്യമേഖലയിൽ 240 ഉം. 2023 ആയപ്പോൾ 3394 ആയി. ഇതിൽ സർക്കാർ മേഖലയിൽ 1454 എണ്ണമുണ്ട്. സ്വകാര്യമേഖലയിൽ 1940 എണ്ണവും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ഏതാനും ദിവസം മുമ്പ് പുറത്തുവിട്ട കണക്കാണിത്.

കോവിഡ് പരിശോധനയ്ക്ക് കേരളത്തിൽ സ്വ‌കാര്യ മേഖല 300 രൂപയോളം ഫീസ് ഈടാക്കുമ്പോൾ സർക്കാർ മേഖലയിൽ സൗജന്യമാണ്. പ്രവർത്തനം നിലച്ച കോവിഡ് പരിശോധനാകേന്ദ്രങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വീണ്ടും സജീവമാക്കിയിട്ടുമുണ്ട്.

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആർ.ടി.പി.സി.ആർ. കേന്ദ്രങ്ങൾ- ഏഴ് എണ്ണം. കാസർകോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും എറണാകുളത്തും ഓരോ കേന്ദ്രങ്ങളാണ് സർക്കാർ മേഖലയിൽ. സ്വകാര്യമേഖലയിൽ എറണാകുളത്ത് 21 കേന്ദ്രങ്ങളുണ്ട്. കോഴിക്കോട് 18, തിരുവനന്തപുരത്ത് 15 എന്നിങ്ങനെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലും വയനാടും കാസർകോട്ടും ഒരു സ്വകാര്യ പരിശോധനാ കേന്ദ്രം മാത്രമാണുള്ളത്.

ട്രൂനാറ്റ് പരിശോധനാ കേന്ദ്രങ്ങൾ സർക്കാർ മേഖലയിൽ ഏറ്റവുംകൂടുതൽ പാലക്കാടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ല എന്നീ ജില്ലകളിൽ സർക്കാർ മേഖലയിൽ ട്രൂനാറ്റ് പരിശോധനയില്ല.

സ്വകാര്യമേഖലയിൽ കോഴിക്കോട്ട് ഏഴ് എണ്ണമുണ്ടെങ്കിൽ ആലപ്പുഴയിലും കണ്ണൂരും ട്രൂനാറ്റ് പരിശോധനാ കേന്ദ്രങ്ങളില്ല. കാസർകോട്ട് ഒന്നു മാത്രമാണ് സ്വകാര്യമേഖലയിലുള്ളത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!