Connect with us

Breaking News

നാടിന്റെ കൃഷിത്തോട്ടം

Published

on

Share our post

കണ്ണൂർ: കാർഷിക വിളകളുടെ സംഗമ ഭൂമിയാണ് തളിപ്പറമ്പിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടം. രാജ്യത്ത് ഇത്രയേറെ ജൈവ വൈവിധ്യമുള്ള കൃഷിയിടം അപൂർവം. 56.35 ഹെക്ടർ സ്ഥലത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ – -ഫല വൃക്ഷങ്ങളും സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഔഷധങ്ങളും നാടിന്റെ സമ്പത്താണ്. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ബ്രീട്ടിഷ് സർക്കാർ നിയമിച്ച ക്ഷാമാന്വേഷണ കമീഷൻ ശുപാർശ പ്രകാരം സസ്യ ശാസ്ത്രജ്ഞനായ ഡോ. ചാൾസ് ആൽബർട്ട് ബാർബർ കുരുമുളക് ഗവേഷണത്തിനായി 1905 ൽ സ്ഥാപിച്ചതാണ്‌ ഈ കൃഷിത്തോട്ടം.

ജില്ലാ പഞ്ചായത്താണ് നിലവിൽ തോട്ടം പരിപാലിക്കുന്നത്. 1996 ലാണ് സംസ്ഥാന സർക്കാർ ഇത്‌ ജില്ലാപഞ്ചായത്തിന് കൈമാറിയത്. ഇതിന് ശേഷമാണ് സംസ്ഥാനത്തെ മികച്ച ഫാമിനുള്ള പുരസ്‌കാരം നേടിയത്. 2005ൽ ജൈവ വൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. ശാസ്ത്രീയ കൃഷിരീതികളിലൂടെ കാർഷിക വികസനത്തിൽ ജില്ലാ കൃഷിത്തോട്ടം വലിയ പങ്കാണ് വഹിക്കുന്നത്. തോട്ടത്തിലെ കാർഷിക ബയോടെക്നോളജി ഡിവിഷൻ ഈ രംഗത്ത് നൽകുന്ന സേവനം വിലമതിക്കാനാവാത്തത്‌.

വർഷം ലക്ഷക്കണക്കിന്‌ ടിഷ്യൂകൾച്ചർ വാഴത്തൈ ഉൽപ്പാദിപ്പിച്ച് വിതരണം നടത്തുന്നു. റോബസ്റ്റ, ഗ്രാന്റ് നെയിൻ, നേന്ത്ര വാഴ തുടങ്ങിയവയുടെ ടിഷ്യൂകൾച്ചർ തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്.ബങ്കനപ്പള്ളി, നീലം, അൽഫോൺസ, കാലാപ്പാടി, ജഹാംഗീർ, ചിന്നരാസ, മൽഗോവ തുടങ്ങി 67 ഇനം മാവുകളുടെ ജനിക ശേഖരമുള്ള ഈ കേന്ദ്രം രാജ്യത്ത് ഏറ്റവും കൂടുതൽ ജനിതക സമ്പത്തുള്ള തോട്ടമാണ്. അത്യുൽപ്പാദന ശേഷിയുള്ള എച്ച്‌–-45, എച്ച്‌–-56, എച്ച്‌–-87, എച്ച്‌–-151 മാവിൻ തൈകളും ഉൽപ്പാദിപ്പിക്കുന്നു.

വർഷത്തിൽ അമ്പതിനായിരത്തോളം മാവ്, പ്ലാവ്‌, സപ്പോട്ട ഗ്രാഫ്റ്റ് തൈകളും വിൽക്കാറുണ്ട്‌. കുരുമുളക്‌, കശുമാവ്‌, മാങ്കോസ്‌റ്റിൻ തുടങ്ങിവയുടെ ഗ്രാഫ്‌റ്റ്‌ തൈകളും വിതരണംചെയ്യുന്നു.2021 മുതൽ വിദേശ ഫലവൃക്ഷങ്ങളുടെ പ്രത്യേക തോട്ടവും തുടങ്ങി. റോളിനിയ, അഭിയു, അച്ചാചെരു, വെള്ള സപ്പോട്ട, ബൊറോജോ തുടങ്ങിയവ തോട്ടത്തിൽ സമൃദ്ധമായി വളരുന്നു.

അലങ്കാര കൃഷിയിലുള്ള ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്ത്‌ ഓർണമെന്റൽ നഴ്‌സറി കൃഷി വിപുലീകരിച്ചതായി സൂപ്രണ്ട്‌ കെ കെ സ്‌മിത ഹരിദാസ്‌ പറഞ്ഞു. ഒരേക്കറിൽ ഡ്രാഗൺ കൃഷിയും തുടങ്ങി. അടിസ്ഥാന സൗകര്യ വികസനത്തിന്‌ നബാർഡ്‌ എട്ടുകോടി രൂപ അനുവദിച്ചു. കൃഷിത്തോട്ടത്തിന് ആവശ്യമായ ധനസഹായവും പരിചരണവും മാർഗനിർദേശങ്ങളും നൽകുന്നത് ജില്ലാ പഞ്ചായത്താണ്. ഫോൺ: 9446316913.


Share our post

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!